ഇറാൻ യുദ്ധപ്രഖ്യാപനം നടത്തി;ആശങ്കയിൽ ലോകം.

ടെഹ്‌റാൻ: ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി പേര് വെളിപ്പെടുത്താത്ത മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ തങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. .ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടതെന്ന് മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…

Read More

ഇറാന്റെ പുതിയ പ്രസിഡണ്ടായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു.

ടെഹ്‌റാന്‍:   ഇറാൻ ചൊവ്വാഴ്ച രാജ്യത്തിൻ്റെ പുതിയ പ്രസിഡൻ്റായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു,ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 110 അനുസരിച്ച് ഞായറാഴ്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ പ്രസിഡൻ്റിനെ ഔപചാരികമായി അംഗീകരിച്ചതിനെ തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.88 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.മിതവാദിയായ പരിഷ്‌കരണവാദിയായ പെസെഷ്‌കിയാൻ ജൂലൈ 5ന് നടന്ന രണ്ടാം മത്സരത്തിൽ 54 ശതമാനം വോട്ടുകൾ നേടി സയീദ് ജലീലിയെ പരാജയപ്പെടുത്തി. ജലീലിക്ക് ലഭിച്ചത് 44 ശതമാനത്തിന് മുകളിലാണ്. പാർലമെൻ്റ്…

Read More

ഇസ്രായേൽ അക്രമത്തിൽ  ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു.

ലബനാൻ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുകൂറിനെ ഇസ്രായേൽ കൊലപ്പെടുത്തി.ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരൻ ഫുആദ് ആണെന്ന്  ഇസ്രായേല്‍ ആരോപിച്ചിരുന്നു. വക്താവ് ഡാനിയൽ ഹഗാരി “എക്സ്” പ്ലാറ്റ്‌ഫോമിലെ…

Read More

ഹമാസ് തലവൻ കൊല്ലപ്പെട്ടു; സംശയ നിഴലിൽ മൊസാദ് .

ടെഹ്‌റാന്‍: ലോകത്തെ ഞെട്ടിച്ച്‌ ആ കൊലപാതക വാര്‍ത്ത. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.മരണം സ്ഥിരീകരിച്ച്‌ ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. അതീവ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയാണ് ഹനിയ്യ. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച്‌ ഹമാസ് രംഗത്തെത്തി. സംഭവത്തില്‍, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയ്യയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നു. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവാണ് ഹനിയ്യ.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു…

Read More

പാക്കിസ്ഥാനിൽ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടി;ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട 35 പേർ കൊല്ലപ്പെട്ടു.

ലാഹോർ:വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പാക്തുംഖ്വ പ്രവിശ്യയില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന സായുധ സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി.145 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപ്പർ കുറാം ജില്ലയില്‍പ്പെട്ട ബൊഷെര ഗ്രാമത്തിലാണു സംഭവം. അഞ്ചു ദിവസം മുന്പാണു സംഘർഷം തുടങ്ങിയത്. ഷിയ, സുന്നി ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ഭൂമി തർക്കത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷം സായുധ കലാപമായി മാറുകയായിരുന്നു. ഗോത്രവിഭാഗം നേതാക്കളുമായി സൈനികനേതൃത്വവും പോലീസും ജില്ലാഭരണകൂടവും നടത്തിയ ചർച്ചയില്‍ സമാധാനത്തിന് സാധ്യത തെളിഞ്ഞെങ്കിലും സംഘർഷം തുടരുകയാണെന്നാണു റിപ്പോർട്ട്.സുന്നി മുസ്ലീം മദഗി,…

Read More

പാരീസ് ഒളിമ്ബിക്‌സ് വിവാദത്തിൽ;ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിനെ മോശം രീതിയിൽ അവതരിപ്പിച്ചു.

പാരിസ്:ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്ന പ്രകടനമാണിതെന്ന് ഉദ്ഘാടന ചടങ്ങിൽ നടത്തിയതെന്ന് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും വിമർശനം ഉയർന്നു. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘last supper’ എന്ന പെയിന്റിംഗില്‍ യേശു ക്രിസ്തുവും 12 ശിക്ഷ്യന്‍മാരും ഇരിക്കുന്നത് പോലെയായിരുന്നു സ്‌കിറ്റില്‍ കലാകാരന്‍മാര്‍ അണിനിരന്നത്.ഒരു അവതാരകൻ ഒരു വലിയ വെള്ളി ശിരോവസ്ത്രം ധരിച്ചിരുന്നു, അതേസമയം മറ്റൊരാൾ നീല ചായം പൂശി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അത് ഭക്ഷണത്തിൽ വിളമ്പുന്ന ഒരു വിഭവത്തെ പ്രതീകപ്പെടുത്തുന്നു .മധ്യഭാഗത്ത് ഒരു സ്ത്രീയായിരുന്നു. നീല ചായം തേച്ച്‌ അല്‍പ്പ വസ്ത്രധാരിയായി…

Read More

പാപ്പുവാ ന്യൂ ഗിനിയയിൽ കൂട്ടക്കുരുതി;കുട്ടികൾ ഉൾപ്പെടെ ഉള്ളവരുടെ തലവെട്ടി.

പോർട്ട്മോർസ്ബെ: പാപുവ ന്യൂ ഗിനിയയില്‍ അക്രമി സംഘം 26 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ട്. പാപുവ ന്യൂ ഗിനിയയിലെ മൂന്ന് ഗ്രാമങ്ങളിലാണ് അക്രമി സംഘത്തിന്റെ ക്രൂരതയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.30 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് കുട്ടികളും സ്ത്രീകളും പുരുഷന്മാരടക്കമുള്ളവരെ കൂട്ടക്കൊല ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പാപുവ ന്യൂ ഗിനിയയിലെ വടക്കൻ മേഖലയിലെ ഗ്രാമങ്ങളിലാണ് അക്രമം നടന്നിട്ടുള്ളത്. ഗ്രാമത്തിലെ വീടുകള്‍ അക്രമി സംഘം തീയിട്ടു. രക്ഷപ്പെട്ടവർ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്നാണ്…

Read More

ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ ഗൾഫിലെ ആദ്യകാല ക്രിസ്ത്യൻ പള്ളി കണ്ടെത്തി.

ബഹ്‌റൈൻ: ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ അറേബ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ നിർമിതികളിലൊന്ന് കണ്ടെത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (ബിഎൻഎ) റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈൻ കിംഗ്ഡത്തിലെ മുഹറഖിലെ സമാഹിജിൽ സ്ഥിതി ചെയ്യുന്ന ഈ കണ്ടെത്തൽ ഈ പ്രദേശത്തെ ഒരു പുരാതന ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആദ്യത്തെ ഭൗതിക തെളിവുകൾ നൽകുന്നു. CE 4-ആം നൂറ്റാണ്ടിൻ്റെ മദ്ധ്യം മുതൽ 8-ആം നൂറ്റാണ്ടിൻ്റെ മദ്ധ്യം വരെ ഈ സ്ഥലം കൈവശപ്പെടുത്തിയിരുന്നതായി റേഡിയോകാർബൺ ഡേറ്റിംഗ് സ്ഥിരീകരിച്ചു. ഏകദേശം 610 CE-ൽ ഇസ്‌ലാം…

Read More

ജോ ബൈഡൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, കമലാ ഹാരിസ് സ്ഥാനാർഥി.

വാഷിങ്ടണ്‍: ജോ ബൈഡന്റെ പിന്മാറ്റത്തോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ശക്തമാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡൻ തന്നെയാണ് കമലയുടെ പേര് നിർദേശിച്ചത്.ഒരു വനിത പ്രസിഡന്റുപോലും ഉണ്ടായിട്ടില്ലാത്ത യുഎസില്‍ അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കണ്‍വൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നത്. എന്നാല്‍ ബൈഡനെ തോല്‍പിക്കുന്നതിലും നിഷ്പ്രയാസം കമലയെ തോല്‍പ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്നെ സ്ഥാനാർഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിർദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ…

Read More

ദക്ഷിണ കൊറിയ കൂറ് മാറിയ നോർത്ത് കൊറിയക്കാരനെ മന്ത്രിയാക്കി.

ഉത്തരകൊറിയയില്‍നിന്നു കൂറുമാറിയ നയതന്ത്രജ്ഞൻ തായി യോംഗ് ഹോയ്ക്ക് ദക്ഷിണകൊറിയയില്‍ മന്ത്രിപദവി. കൊറിയകളുടെ ഏകീകരണവിഷയത്തില്‍ പ്രസിഡന്‍റ് യൂണ്‍ സുക് ഇയോളിന് ഉപദേശം നല്കുന്ന സമിതിയുടെ നേതാവായിട്ടാണ് നിയമനം.സഹമന്ത്രിക്കു തുല്യമാണ് പദവി. അറുപത്തിരണ്ടുകാരനായ തായി യോംഗ് 2016ല്‍ ബ്രിട്ടനില്‍ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡറായിരിക്കേ ദക്ഷിണകൊറിയയിലേക്കു കടക്കുകയായിരുന്നു. മക്കള്‍ക്കെങ്കിലും നല്ല ജീവിതം കിട്ടണമെന്നു വിചാരിച്ചാണ് കൂറുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. 2020ല്‍ ദക്ഷിണകൊറിയൻ പാർലമെന്‍റില്‍ മത്സരിച്ചുജയിക്കുന്ന ആദ്യ ഉത്തരകൊറിയക്കാരനെന്ന ബഹുമതി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏകീകരണ വകുപ്പ് കൈകാര്യം…

Read More