മെറ്റയും ഗൂഗിളും കേന്ദ്ര ഗവൺമെന്റിന് അനുകൂലമായി പ്രവർത്തിക്കുന്നു; ഇന്ത്യ മുന്നണി.

ന്യൂഡൽഹി: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് ആരോപിച്ച് പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനും ഗൂഗിൾ സിഇഒ സുന്ദർ പിച്ചിക്കും കത്തയച്ചു. വാഷിംഗ്ടൺ പോസ്റ്റ് ഇത്തരത്തിലുള്ള ആരോപണ വാർത്ത പുറത്തുവിട്ടതിനുശേഷം ആണ് ഇന്ത്യ മുന്നാടിയുടെ നടപടി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവ രാജ്യം ഭരിക്കുന്ന ബി.ജെ.പിയോടും നരേന്ദ്ര മോദി ഭരണത്തോടും പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചതിന് പിന്നാലെയാണ് കത്തുകൾ.പ്രതിപക്ഷ നേതാക്കള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ മെറ്റ അടിച്ചമര്‍ത്തുന്നെന്നും ഒരു സ്വകാര്യ വിദേശ കമ്ബനിയുടെ ഇത്തരം നടപടികള്‍ ഇന്ത്യയുടെ ജനാധിപത്യത്തില്‍ ഇടപെടുന്നതിന് തുല്യമാണെന്നും കത്തില്‍ പറയുന്നു. മെറ്റയുടെ നടപടി ഇന്ത്യ സഖ്യത്തിന് നിസാരമായി കാണാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2024 ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ വസ്തുതകള്‍ ഗൗരവമായി കാണണമെന്നും ഇന്ത്യയില്‍ മെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യ മുന്നണി കത്തില്‍ ആവശ്യപ്പെട്ടു.