ഫ്രാൻസിൽ തൂക്ക്;തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് .

പാരീസ്: ഫ്രഞ്ച് പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. എക്സിറ്റ് പോളുകൾ പ്രകാരം കൂടുതൽ സീറ്റുകളിൽ ഇടതുസഖ്യമായ ന്യൂപോപ്പുലർ ഫ്രണ്ട്(എൻ.പി.എഫ്.)മുന്നേറി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനെയ്സെൻസ് പാർട്ടി രണ്ടാമതും മാരിൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടിയായ നാഷണൽ റാലി(ആർ.എൻ.) മൂന്നാമതുമായി.

എന്നാൽ, 577 അംഗ നാഷണൽ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആർക്കുമില്ല.  ഇടതുസഖ്യത്തിന് 182 സീറ്റുകളാണ് കിട്ടിയത്. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യം 163 സീറ്റുകൾ നേടി.ആദ്യ റൗണ്ടിൽ മികച്ച ലീഡ് നേടിയ തീവ്ര വലതുപക്ഷ പാർട്ടി 143 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

കഴിഞ്ഞമാസം പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോൺ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാർട്ടികൾ, ഗ്രീൻപാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി എന്നിവർചേർന്നു രൂപവത്കരിച്ച സഖ്യമാണ് എൻ.പി.എഫ്.

ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസ് കൂട്ടുകക്ഷി സർക്കാരിലേക്കുനീങ്ങുമെന്നാണ് വിലയിരുത്തലുകൾ. നാറ്റോ ഉച്ചകോടിക്ക് രണ്ടുദിവസം മുൻപും പാരിസ് ഒളിമ്പിക്സിന് ആഴ്ചകൾ ശേഷിക്കുമ്പോഴുമാണ് ഫ്രാൻസ് രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുന്നത്. എന്നാൽ, സർക്കാരുണ്ടാക്കാൻ സന്നദ്ധമാണെന്നും പ്രധാനമന്ത്രി ഗബ്രിയേൽ അറ്റാൽ രാജിവെക്കണമെന്നും ഇടതുസഖ്യത്തിന്റെ നേതാവ് ജീൻ ലൂക് മെലെഞ്ചോൺ ആവശ്യപ്പെട്ടു.


പുതിയസർക്കാർ അധികാരത്തിൽവന്നാലും മക്രോണിന് പ്രസിഡന്റ് സ്ഥാനത്ത് 2027 വരെ തുടരാം.ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ തീവ്ര വലതുപക്ഷത്തിന് കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതിനെത്തുടർന്ന് താൻ തികച്ചും ആശ്വാസത്തിലാണെന്ന് ജർമ്മൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്ക് പറഞ്ഞു. 

“വലതുപക്ഷത്തിന് ഒരു വഴിത്തിരിവ് ഉണ്ടായില്ല എന്നതിൽ എനിക്ക് വളരെ ആശ്വാസമുണ്ട്, ഒരു സർക്കാർ രൂപീകരണം ഇപ്പോൾ വളരെ സങ്കീർണ്ണമായിരിക്കുമെങ്കിലും, കേന്ദ്രം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വളരെ നല്ലതാണെന്ന് ഞാൻ കരുതുന്നു.സാമ്പത്തിക മന്ത്രി കൂടിയായ ഗ്രീൻ പാർട്ടി അംഗം ഹബെക്ക് പറഞ്ഞു,
ഫ്രാൻസ് ദേശീയതയിലേക്കും യൂറോപ്പ് കൂടുതൽ ദുഷ്‌കരമായ വെള്ളത്തിലേക്ക് കടക്കുന്നതിൽ നിന്നും തടയാൻ മധ്യ-ഇടതുപക്ഷ പാർട്ടികളും ഇടത് സ്പെക്‌ട്രവും ഒരുമിച്ച് പ്രവർത്തിച്ചു.

“ഇത് പ്രോത്സാഹജനകമായ ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു, എന്നിരുന്നാലും ഫലം ഒരു വലിയ വെല്ലുവിളിയെ പ്രതിനിധീകരിക്കും, പ്രത്യേകിച്ച് ഫ്രാൻസിന് തന്നെ, മാത്രമല്ല യൂറോപ്യൻ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ പുനഃസംഘടനയുടെ ഘട്ടത്തിലിരിക്കുന്ന യൂറോപ്പിനും, ഫ്രാങ്കോ-ജർമ്മൻ ബന്ധങ്ങൾക്കും.” തിങ്കളാഴ്ച രാവിലെ ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.