ഫോക്‌സ്‌വാഗണ്‍  പ്ലാന്‍റുകള്‍ പൂട്ടി.

യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ ജർമനിയിലെ തങ്ങളുടെ മൂന്ന് പ്ലാന്‍റുകള്‍ പൂട്ടി.ഇതോടെ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു. ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്‍റെയും ഭാഗമായാണു പ്ലാന്‍റുകള്‍ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ കൂടുതല്‍ പ്ലാന്‍റുകള്‍ പൂട്ടാൻ നീക്കമുണ്ടെന്നാണ് സൂചന. ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്‌വാഗണിന്‍റെ പ്രതിസന്ധി രാജ്യത്തിന്‍റെ സമ്ബദ്‌രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് കമ്ബനിയുടെ വിവിധ രാജ്യങ്ങളിലുള്ള പ്ലാന്‍റുകളിലായി ജോലി ചെയ്യുന്നത്.ചൈനയിൽ നിന്നുള്ള മത്സരവും യൂറോപ്യൻ കാർ വിപണിയിൽ ഡിമാൻഡ് കുറയുകയും ചെയ്യുന്നതിനാൽ, VW മാനേജ്‌മെൻ്റും തൊഴിലാളി യൂണിയനുകളും എങ്ങനെ ചെലവ് ചുരുക്കലും ബിസിനസ്സ് പുനർനിർമ്മിക്കാമെന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളി പ്രതിനിധികളുടെ പ്രതിനിധി സംഘത്തിൻ്റെ തലവനായ കാവല്ലോ തൻ്റെ പരാമർശങ്ങൾ ഒരു ചർച്ചാ തന്ത്രമല്ലെന്ന് പറഞ്ഞു.

ഫാക്ടറി അടച്ചുപൂട്ടല്‍ കമ്ബനിയുടെ ചരിത്രത്തിലെ അത്യപൂർവ സംഭവമാണ്. ജർമനിയിലെ തൊഴിലാളി യൂണിയനുകളില്‍ നിന്ന് വലിയ തിരിച്ചടികളും കമ്ബനിക്ക് നേരിടേണ്ടി വരുന്നുണ്ട്. വ്യാപകമായി പണിമുടക്കുകള്‍ക്ക് സാഹചര്യമൊരുങ്ങുന്നുമുണ്ട്. ചെലവ് ചുരുക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ സംബന്ധിച്ച്‌ ആഴ്ചകളോളം യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ നീണ്ടതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.കമ്ബനിയുടെ ജര്‍മ്മന്‍ ഫാക്ടറികള്‍ വേണ്ടത്ര ഉല്‍പാദനക്ഷമമല്ലെന്നും പ്ലാന്റിന്റെ ചെലവ് കമ്ബനി ബജറ്റ് ചെയ്തതിനേക്കാള്‍ 50% കൂടുതലാണെന്നും ഇത് കമ്ബനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്നു എന്നാണ് കമ്പനിയുടെ ന്യായം.

“ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ കാറുകളിൽ നിന്ന് വളരെ കുറച്ച് പണമാണ് സമ്പാദിക്കുന്നത്. അതേസമയം, ഊർജം, സാമഗ്രികൾ, ഉദ്യോഗസ്ഥർ എന്നിവയ്‌ക്കായുള്ള ഞങ്ങളുടെ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ കണക്കുകൂട്ടൽ ദീർഘകാലത്തേക്ക് പ്രവർത്തിക്കില്ല,” ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർ സിഇഒ തോമസ് ഷാഫർ പറഞ്ഞു.