പോര്‍ട് ബ്ലെയര്‍: ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിനടുത്ത് വന്‍ മയക്കു മരുന്നു വേട്ട. മ്യാന്‍മാര്‍ പൗരന്മാര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍നിന്നും തീരസംരക്ഷണസേനയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
കോടിക്കണക്കിന് രൂപ വിലവരുന്ന മെതാംഫെറ്റാമിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറ് മ്യാന്‍മാര്‍ സ്വദേശികള്‍ അറസ്റ്റിലായി. സനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
6000 കിലോഗ്രാമോളം വരുന്ന മയക്കുമരുന്നാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അേന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്നതാണ് മെതാംഫെറ്റാമൈന്‍. രണ്ടുകിലോ വീതമുള്ള 3000 പാക്കറ്റുകളിലാക്കിയ നിലയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച തീരസംരക്ഷണ സേനയുടെ ആകാശ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ മീന്‍പിടിത്ത ബോട്ട്കണ്ടെത്തുകയായിരുന്നു. വിവരം പൈലറ്റ്, കമാന്‍ഡിന് കൈമാറി.”ട്രോളർ താക്കീത് ചെയ്യുകയും വേഗത കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു, അതിനിടയിൽ, പൈലറ്റ് ആൻഡമാൻ നിക്കോബാർ കമാൻഡിന് മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ, അടുത്തുള്ള ഞങ്ങളുടെ ഫാസ്റ്റ് പട്രോളിംഗ് കപ്പലുകൾ ബാരൻ ദ്വീപിലേക്ക് കുതിച്ചു, കൂടുതൽ അന്വേഷണത്തിനായി നവംബർ 24 ന് പോർട്ട് ബ്ലെയറിലേക്ക് മത്സ്യബന്ധന ട്രോളർ വലിച്ചിഴച്ചു. ,” ഉദ്യോഗസ്ഥൻ പറഞ്ഞു. തുടര്‍ന്ന് സേനയുടെ കപ്പലുകള്‍ ബാരന്‍ ദ്വീപിലെത്തി ബോട്ടിനെ കൊണ്ടുവരികയായിരുന്നു.
ആറ് മ്യാൻമർ പൗരന്മാരെയും പിടികൂടിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “മത്സ്യബന്ധന ട്രോളറിൽ നിന്ന് ആറ് മ്യാൻമർ പൗരന്മാരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, മെതാംഫെറ്റാമൈൻ ഇന്ത്യയ്ക്കും അതിൻ്റെ അയൽ രാജ്യങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് കരുതുന്നു. സംയുക്ത ചോദ്യം ചെയ്യലിനായി ഞങ്ങൾ ആൻഡമാൻ നിക്കോബാർ പോലീസിനെ അറിയിച്ചിട്ടുണ്ട്,” പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു

