ഷെയ്ഖ് ഹസീനയെ കൈമാറണം; ബംഗ്ലാദേശ്.

ധാക്ക :മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്.

വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും നയതന്ത്ര സന്ദേശം അയച്ചതായും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ വ്യക്തമാക്കി.

ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലാണ് ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കള്‍ക്കും സൈനിക, സിവില്‍ ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

രാജ്യം വിട്ട മുൻ പ്രധാനമന്ത്രിയെ ഇന്ത്യയില്‍ നിന്ന് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കൈമാറ്റ കരാർ നിലവിലുണ്ടെന്നും ഉടമ്ബടി പ്രകാരം ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്ത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഓഗസ്റ്റ് 5നാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ ഷെയ്ഖ് ഹസീന രാജ്യം വിട്ടത്.

തൻ്റെ ഇടക്കാല ഭരണത്തിൻ്റെ 100-ാം ദിവസം അടയാളപ്പെടുത്തുന്ന ഒരു ടെലിവിഷൻ പ്രസംഗത്തിൽ യൂനുസ് പ്രഖ്യാപിച്ചു, “ജൂലൈ-ഓഗസ്റ്റ് വിപ്ലവകാലത്തെ ഓരോ കൊലപാതകത്തിനും ഞങ്ങൾ നീതി ഉറപ്പാക്കും. ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നന്നായി പുരോഗമിക്കുകയാണ്, ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഹസീനയെ ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആവശ്യപ്പെടും. 

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമാകുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായി. അവരുടെ ഭരണം തകർന്ന് മൂന്ന് ദിവസത്തിന് ശേഷം, ഇടക്കാല ഗവൺമെൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവ് യൂനസിനെ നിയമിച്ചു.