ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു ;വിപണി കൂപ്പൂ കുത്തി.

ചൈനീസ് വിപണി കൂപ്പു കുത്തുന്നു. ചൈനീസ് സ്റ്റോക്കുകളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള ഫണ്ടുകളുടെ വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ഇത് സൂചിപ്പിക്കുന്നതായി സാമ്ബത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.ഏറ്റവും പുതിയ ഡാറ്റയെ അടിസ്ഥാനമാക്കി ബ്ലൂംബെര്‍ഗ് നടത്തിയ നിഗമന പ്രകാരം രാജ്യത്തിന്റെ ഓഹരി,കടപത്ര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഡിസംബര്‍-2021 മുതല്‍ ഈ വര്‍ഷം ജൂണ്‍ അവസാനം വരെ പിൻവലിച്ചത് ഏകദേശം 18800 കോടി ഡോളര്‍. ഇത് വിപണികളെ 17 ശതമാനം ഇടിവിലേക്കു നയിച്ചു. ഫണ്ടുകളുടെ വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ആഗോള പോര്‍ട്ട്ഫോളിയോകളില്‍ ചൈനീസ് വിപണിയുടെ സ്വാധീനം കുറയ്ക്കും.

ഓഗസ് ചൈനീസ്‌വിപണിയില്‍നിന്നും ആഭ്യന്തര നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിപണിയില്‍ നിന്ന് പിൻവലിഞ്ഞിരുന്നു.. ഇത് ഏതാണ്ട്1200കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നഷ്ടമാണ് വിപണികള്‍ക്കു വരുത്തിയത്. .

വര്‍ഷങ്ങളോളം നീണ്ടുനിന്ന കൊവിഡ് നിയന്ത്രണങ്ങള്‍, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതിസന്ധി, പാശ്ചാത്യരാജ്യങ്ങളുമായുള്ള നിരന്തരമായ പിരിമുറുക്കം എന്നിവ മാര്‍ക്കറ്റിലെ പിന്‍വലിക്കലിന് കാരണമായിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ ഏറ്റവും പുതിയ സര്‍വേയില്‍ നിക്ഷേപകര്‍ക്കിടയില്‍ ചൈനയെ ഒഴിവാക്കുക എന്ന പ്രവണ കടന്നുവന്നതായി സൂചനയുണ്ട്. 2020 അവസാനത്തോടെ ഹോങ്കോംഗ് ഓഹരി വിപണിയിലെ വിദേശ ഫണ്ടുകളുടെയും പങ്കാളിത്തം മൂന്നിലൊന്ന് കുറഞ്ഞു.