ഞാൻ കരുണാനിധിയുടെ കൊച്ചുമകൻ; മാപ്പ് പറയില്ലെന്ന് ഉദയനിധി.

ചെന്നെ:സനാതനധർമ പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇക്കാര്യത്തില്‍ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല.ഞാൻ കരുണാനിധിയുടെ കൊച്ചുമകനാണ്. പെരിയാറും അണ്ണാദുരൈയും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ വാക്കുകളില്‍ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ…

Read Full News

ഇന്ത്യ ചൈന മഞ്ഞുരുകുന്നു; അതിർത്തിയിൽ സുപ്രധാന തീരുമാനം.

ന്യൂഡൽഹി :ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി.സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയില്‍ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.ചൈനയും ഉൾപ്പെടുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിൻ്റെ തലേന്നാണ് പ്രഖ്യാപനം. യഥാർത്ഥ നിയന്ത്രണ രേഖ (LAC) ചൈനയുടെയും ഇന്ത്യയുടെയും അധീനതയിലുള്ള പ്രദേശങ്ങളെ പടിഞ്ഞാറ് ലഡാക്ക്…

Read Full News

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

ശ്രീനഗർ: ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു.കൊലപാതകങ്ങളെ നിന്ദ്യമായ ഭീരുത്വമെന്ന്  ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല, നമ്മുടെ സുരക്ഷാ സേനയിൽ നിന്ന് ഏറ്റവും കടുത്ത പ്രതികരണം നേരിടേണ്ടിവരും,” ഷാ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍…

Read Full News

പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വിവിധ…

Read Full News

വയനാട് ലോകസഭ മണ്ഡലത്തിൽ എൻഡിഎ റോഡ് ഷോയോടെ പ്രചരണം തുടങ്ങി.

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർക്ക് നവ്യയെ സ്വീകരിക്കാനെത്തി. തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ഗംഭീര വരവേൽപ്പ് നൽകി. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ…

Read Full News

വയനാട്ടിൽ പ്രിയങ്കക്കെതിരെ നവ്യ ഹരിദാസ്.

ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു . വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസും ,പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിത്തിന് ഇറങ്ങുന്നത്. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ. പ്രിയങ്കയെ നേരിടാന്‍ പുതുമുഖത്തെയാണ് ബിജെപി കളത്തിലിറക്കുന്നത്. പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സിപിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്…

Read Full News

യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു; ഹമാസ് ഇസ്രായേല്‍ യുദ്ധം അടുത്ത ഘട്ടത്തിലേക്ക്.

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഗാസയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സൈനിക ഓപ്പറേഷനിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ജൂലൈ 31ന് ടെഹ്‌റാനില്‍ ഹമാസ് തലവനായിരുന്ന ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്. ഒക്‌ടോബർ ഏഴിന് ഇസ്രാഈല്‍ പ്രദേശത്തിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈല്‍ കാണുന്നത്. തുടർന്ന് ഇസ്രാഈല്‍ ഗസ്സയില്‍ തുടരുന്ന തിരിച്ചടിയിൽ  42,000ത്തിലേറെ…

Read Full News

ജമ്മുവിന് ഉപ മുഖ്യമന്ത്രി; താഴ്‌വരയിൽ നിന്നും മുഖ്യമന്ത്രി.

ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറൻസ് നേതാവ് സുരീന്ദർ ചൗധരിയും സ്ഥാനമേറ്റു.ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനല്‍ കോണ്‍ഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സക്കീന മസൂദും ദാറും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരും റാണ, ചൗധരിയും ശർമയും ജമ്മുവിൽ നിന്നുള്ളവരുമാണ്. വിവിധ ദേശീയ പാർട്ടികളില്‍…

Read Full News

ഇന്ത്യ- കാനഡ ബന്ധം ഉലയുന്നു ;കടുത്ത നടപടിയുമായി ന്യൂഡൽഹി.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. നിജ്ജാർ കേസിൽ ട്രൂഡോയുടെ പുതിയ പ്രസ്ഥാപന യോടെ ഇന്ത്യ ക്യാനഡ ബന്ധം ആടി ഉലഞ്ഞതോടെയാണ് കടുത്ത നിലപാടിലേക്ക് ഇന്ത്യ മാറിയത്. ഇതോടെ ഡല്‍ഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.ഒക്‌ടോബർ 19 മുൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ…

Read Full News

രത്തൻ ടാറ്റയ്‌ക്ക് വിട.

മുംബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്‌ക്ക് വിട. നാല്മണിവരെ മുംബയിലെ നാഷണല്‍ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സ് പരിസരത്ത് പൊതുജനങ്ങള്‍ അദ്ദേഹത്തിന് ആദരവർപ്പിച്ചു.ശേഷം ഭൗതികശരീരം വ‌ർളിയിലെ വൈദ്യുതിശ്‌മശാനത്തില്‍ എത്തിച്ചു. പാഴ്‌സി ആചാരപ്രകാരം സംസ്‌കാരം നടന്നു. പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. 21 ഗണ്‍ സല്യൂട്ടോടെയായിരുന്നു രാജ്യം അദ്ദേഹത്തെ അവസാനമായി യാത്രയാക്കിയത്. അവസാനമായി ഒരുനോക്ക് കാണാൻ ഇവിടെയും ആയിരങ്ങളാണ് എത്തിച്ചേർന്നത്. വലിയ പൊലീസ് സന്നാഹം തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി…

Read Full News