ചൈനയിൽ റെക്കോഡ് തണുപ്പ് ; 1951 ന് ശേഷമുള്ള കടുത്ത മഞ്ഞ് വീഴ്ച.

ബീജിങ്ങ് : തണുത്ത് മരവിച്ച് ചൈന. പ്രത്യേകിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ്. അവിടുത്തെ താപനില പൂജ്യത്തേക്കാൾ വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.1951-ലായിരുന്നു ചരിത്രത്തിലെ ഏററ്വും വലിയ ശെെത്യം ചെെന കണ്ടത്. ബീജിംഗിൽ മഞ്ഞു കൊടുങ്കാറ്റും മൂലം താപനില മൈനസിലേക്ക് താണു. ജനജീവിതം ദുസ്സഹമാക്കിയ ശൈത്യകാലമായിരുന്നു അന്നത്തേത്. ആ ശൈത്യകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച മുതൽ ചൈനയുടെ വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങളിൽ റെക്കോർഡ് തണുപ്പാണ് അനുഭവപ്പെടുന്നത്.ആർട്ടിക്കിൽ നിന്ന് വരുന്ന തണുത്ത…

Read More

ഇറാന്റെ ആക്രമണത്തിന് യുഎസ് തിരിച്ചടി ;യുദ്ധഭീതിയിൽ പശ്ചിമേഷ്യ.

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്ബരകള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും സിവിലിയന്മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് അധികൃതര്‍ പറഞ്ഞു. നേരത്തേ ഇര്‍ബിലില്‍ യു.എസ് എയര്‍ബേസില്‍ ഇറാൻ അനുകൂല സംഘങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു യു.എസ് ഉദ്യോഗസ്ഥര്‍ക്ക്…

Read More

ലഷ്കർ ഈ തോയ്ബ റിക്രൂട്ടറെ പാക്കിസ്ഥാനിൽ വച്ച് അജ്ഞാതർ കൊലപ്പെടുത്തി.

ഇസ്ലാമാബാദ് :കുപ്രസിദ്ധ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനും റിക്രൂട്ടറുമായ അബ്ദുല്ല ഷഹീൻ പാക്കിസ്ഥാനിലെ കസൂരിൽ ദുരൂഹമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു ‘അജ്ഞാത’ വാഹനം ഷഹീനെ ഇടിച്ചു എന്നാണ് വാർത്ത.ഇന്ത്യ വിരുദ്ധരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പരമ്പരയിലെ ഒന്നായി ഇത് കണക്കാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ 20-ലധികം ഉന്നത ഭീകരർ സമാനമായ വിധി നേരിട്ടു. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ മുൻനിര പരിശീലകനായിരുന്നു അബ്ദുല്ല ഷഹീൻ . ഭീകരസംഘത്തില്‍ ജിഹാദി ഗുരു എന്നാണ് അബ്ദുല്ല ഷഹീൻ അറിയപ്പെട്ടിരുന്നത് . ഇന്ത്യയില്‍ നടന്ന പന്ത്രണ്ടോളം…

Read More

ഇനി ഫ്രാൻസിലേക്കുള്ള കുടിയേറ്റം കടുപ്പമേറും.

പാരിസ്:വിദേശ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ഫ്രാന്‍സിലേക്ക് പറക്കുക അത്ര എളുപ്പമാകില്ല. കടുത്ത ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച് സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കി.ഭവന സഹായം, കുടുംബ അലവന്‍സുകള്‍ തുടങ്ങി രാജ്യത്തിന്റെ സബ്സിഡികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കായി കര്‍ശനമായ നിയന്ത്രണങ്ങളുമായാണ് പുതിയ ബില്‍ എത്തിയിരിക്കുന്നത്.“ഇന്ന്, കർശനമായ നടപടികൾ ആവശ്യമാണ്,” ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അധോസഭയിലെ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. “സെൻട്രൽ പാരീസിൽ നിങ്ങളുടെ മൂക്ക് പിടിക്കുന്നതിലൂടെയല്ല രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഫ്രഞ്ചുകാരുടെ പ്രശ്നങ്ങൾ…

Read More

ഡൊണാള്‍ഡ് ട്രംപിന് വിലക്ക്; പുകഞ്ഞ് അമേരിക്കൻ രാഷ്ട്രീയം .

ന്യുയോര്‍ക്ക്; വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു”പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി..യുസ് പാര്‍ലമെന്റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് പ്രചാരണത്തിന്റെ വക്താവായ സ്റ്റീവൻ ച്യൂങ്, വിധിയെ “തികച്ചും പിഴവുള്ളതാണ്” എന്ന് വിളിക്കുകയും…

Read More

ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു .

കറാച്ചി :പാകിസ്താനില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു . അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത് .ആഗോള ഭീകരൻ ഹാഫിസ് സയീദുമായി വളരെ അടുപ്പമുള്ളയാളായിരുന്നുഹബീബുള്ള. അതുകൊണ്ട് തന്നെ ഹബീബുള്ളയുടെ കൊലപാതകം സയീദിന് ലഭിച്ച വലിയ പ്രഹരമായി കണക്കാക്കപ്പെടുന്നു. ഹബീബുള്ളയെ ഞായറാഴ്ച വൈകുന്നേരമാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഖ്തൂണ്‍ഖ്‌വ പ്രവിശ്യയില്‍ വച്ചാണ് കൊലപാതകം . ഹബീബുള്ള പാകിസ്താനിലെ നിരവധി യുവാക്കളെ തീവ്രവാദികളാക്കാൻ പ്രേരിപ്പിക്കുകയും…

Read More

ഉത്തര കൊറിയയുടെ പുതിയ ബാലിസ്റ്റിക് മിസൈൽ;  അമേരിക്കയ്ക്ക് ഭീഷണിയെന്ന് ജപ്പാൻ .

ടോക്കിയോ:തിങ്കളാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച മിസൈൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ക്ലാസിൽ പെടുന്നതാണെന്ന് ജപ്പാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. “ഇത്തവണ വിക്ഷേപിച്ച ഐസിബിഎം-ക്ലാസ് ബാലിസ്റ്റിക് മിസൈലിന്, വാർഹെഡിന്റെ ഭാരം അനുസരിച്ച് പാതയെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ, 15,000 കിലോമീറ്ററിലധികം (9,320 മൈൽ) പറക്കാൻ കഴിയും. ഈ സാഹചര്യത്തിൽ യുഎസിലെ മുഴുവൻ പ്രദേശവും പരിധിക്കുള്ളിലായിരിക്കും,” പ്രതിരോധ പാർലമെന്ററി ഉപമന്ത്രി ഷിൻഗോ മിയാകെ പറഞ്ഞു. മിസൈൽ ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) പറന്നതായി തോന്നുന്നു, പരമാവധി 6,000 കിലോമീറ്ററിലധികം (3,720 മൈൽ)…

Read More

ചൈനയിലെ കുപ്രസിദ്ധ സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പിലാക്കി.

ജിയാങ്‌സി:ചൈനയുടെ കുപ്രസിദ്ധ വനിതാ സീരിയൽ കില്ലർ ലാവോ റോങ്‌സിയെ തിങ്കളാഴ്ച കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നാൻചാങ്ങിൽ വധശിക്ഷ നടപ്പാക്കി, ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ വധശിക്ഷ പൂർത്തിയാക്കിയതായി ജിയാങ്‌സി ഹൈ പീപ്പിൾസ് കോടതി പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 49 കാരിയായ സ്ത്രീക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നൽകിയിരുന്നതായി ,ചൈന ഡെയിലി റിപ്പോർട്ട് ചെയ്തു.  1996 നും 1999 നും ഇടയിൽ കവർച്ച, കൊള്ളയടിക്കൽ,…

Read More

പൂവന് കൂവാൻ നിയമാവകാശം ; അവകാശം നേടി ഫ്രാൻസിലെ പൂവൻമാർ .

പൂവൻകോഴിക്കു കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പുവരുത്തി ഫ്രഞ്ച് പാര്‍ലമെന്‍റ് നിയമം പാസാക്കി.കൂവലിന്‍റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്‍റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേര്‍ നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്.ഭരണകക്ഷിയായ എംപിയായ നിക്കോൾ ലെ പെയ്‌ഹ് മുന്നോട്ടുവച്ചതും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രൽ ഗവൺമെന്റിന്റെ പിന്തുണയോടെയും ബിൽ 12നെതിരെ 78 വോട്ടുകൾക്ക്…

Read More

ഇന്ത്യയ്ക്ക് തലവേദനയായ ഒരു ഭീകരൻ കൂടി ഇല്ലാതായി;നിരോധിത ഖലിസ്ഥാൻ സംഘടനയുടെ തലവനാണ് മരണമടഞ്ഞത്.

ഇസ്ലാമാബാദ്:ഭിന്ദ്രൻവാലയുടെ അനന്തരവനും  ഇന്ത്യ അന്വേഷിക്കുന്ന ഖലിസ്ഥാൻ തീവ്രവാദി മായ ലഖ്ബീർ സിംഗ് റോഡ് (72) പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ രണ്ടിനാണ് ലഖ്ബീർ മരിച്ചത്. സിഖ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടർന്ന് പാക്കിസ്ഥാനിൽ രഹസ്യമായാണ് റോഡിന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവായിരുന്നു ഭിന്ദ്രൻവാലെ. പഞ്ചാബിൽ ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ലഖ്ബീർ സിംഗ് റോഡെ ഉൾപ്പെട്ടിരുന്നുവെന്നാണ് പാകിസ്ഥാൻ രഹസ്യ ഏജൻസിയായ ഐഎസ്‌ഐ നൽകുന്ന സൂചനകൾ.ലഖ്ബീർ സിംഗ് റോഡെയുടെ സഹോദരനും മുൻ അകാൽ തഖ്ത് ജതേദാറുമായ…

Read More