ഇന്ത്യ വിരുദ്ധ പരാമർശം ; അരുന്ധതി റോയിയെ വിചാരണ ചെയ്യാം.

ന്യൂഡൽഹി:എഴുത്തുകാരി അരുന്ധതി റോയ്, സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരുടെ വിചാരണ അനുമതി.ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ചൊവ്വാഴ്ചയാണ് ഇരുവർക്കും വിചാരിക്കാൻ അനുമതി നൽകിയത്. 2010ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്. രാജ്യദ്രോഹം, സാമുദായിക വൈരം വളര്‍ത്താനുള്ള ശ്രമം, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് യുഎപിഎ പ്രകാരം ചുമത്തിയിട്ടുള്ളത്. കശ്മീരിനെ ഇന്ത്യയില്‍നിന്നു വിഘടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്തെന്നാരോപിച്ച്‌ കശ്മീരില്‍നിന്നുള്ള സുശീല്‍ പണ്ഡിറ്റ്…

Read More

5 സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.വിവിധ അഭിപ്രായ സർവേകളും പുറത്ത് .

ന്യൂഡൽഹി:മധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും കോണ്‍ഗ്രസ് – ബിജെപി ഫോട്ടോ ഫിനിഷെന്ന് അഭിപ്രായ സര്‍വേ; തെലങ്കാനയില്‍ ബിആര്‍എസ് തകരും.  രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം – അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ അഭിപ്രായ സര്‍വെ ഫലങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.എബിപിയും സി വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മധ്യപ്രദേശ് 230 അംഗനിയമസഭയില്‍ 128 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 98 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 113-125 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതകളുണ്ടെന്നാണ്…

Read More

ചൈനീസ് ഫണ്ട് ;ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിലും ഓഫീസുകളും റൈഡ്.

ന്യൂഡൽഹി:തലസ്ഥാനത്ത് വിവിധ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരേയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ UAPA ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അടക്കം 35 ഇടത്ത് പരിശോധന നടക്കുകയാണ്. ആരോപണം നിലനില്‍ക്കുന്ന ന്യൂസ് ക്ലിക്ക് ഓഫീസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, അഭിസര്‍ ശര്‍മ, സൊഹയ്ല്‍ ഹഷ്മി, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, ഡയര്‍കര്‍മാരില്‍ ഒരാളായ…

Read More

കാനഡ മുട്ടുമടക്കുന്നു;രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക്  നിരോധനം .

ഗബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്.അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും ഇന്ത്യ കൈമാറിയിരുന്നു.ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉലച്ചില്‍ വന്നിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആക്ഷേപം…

Read More

ബി ജെ പി നേതാവിനെതിരെ 100 കോടി മാനനഷ്ട കേസുമായ് ഇസ്കോൺ.

ബി ജെ പി നേതാവിനെതിരെ 100 കോടി മാനനഷ്ട കേസുമായ് ഇസ്കോൺ. ഡല്‍ഹി: ഗോശാലകളിലെ കറവ വറ്റിയ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന പ്രസ്‌താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചതായി ഇസ്‌കോണ്‍ അറിയിച്ചു.തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ലോകമെമ്ബാടുമുള്ള ഇസ്‌കോണ്‍ ഭക്തരെ വേദനിപ്പിച്ചതായും അതിനാല്‍ മേനകയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് അറിയിച്ചു. ഇസ്‌കോണിന്റെ അനന്തപൂര്‍ ഗോശാല സന്ദര്‍ശിച്ചപ്പോഴാണ് പശുക്കളെ പുറത്തു വില്‍ക്കുന്ന…

Read More

നിജ്ജാർ വധം ;ഐഎസ്എ ബന്ധം തെളിയുന്നു.

ന്യൂഡൽഹി:ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട്.ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടര്‍ന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നല്‍കിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉള്‍പ്പെടെ ഇന്ത്യ ഡോസിയറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയില്‍ എത്തിയിരുന്നു. ഈ…

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ല;ലാ കമ്മീഷൻ .

ഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും ഭരണഘടന പ്രകാരം തന്നെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ലാ കമ്മീഷൻ.കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാൻ കമ്മീഷൻ തയ്യാറല്ല. 2029ല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാവും വിധം ഭരണഘടനാ ഭേദഗതി അടക്കം ശുപാര്‍ശ ചെയ്യാൻ ലാ കമ്മീഷൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്…

Read More

ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണം; നിയമ കമ്മീഷൻ.

ന്യൂഡല്‍ഹി∙ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണമെന്ന നിര്‍ദേശവുമായി നിയമ കമ്മിഷൻ.നിര്‍ദേശം നടപ്പായാല്‍, 16 മുതല്‍ പ്രായമുള്ളവരുമായി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പോക്സോ വകുപ്പ് ചുമത്താൻ സാധിക്കില്ല. ജസ്റ്റിസ് റിതുരാജ് അശ്വതി ചെയര്‍പഴ്സനായ കമ്മിഷൻ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും നിയമ കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നും റിതു…

Read More

റഷ്യ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ചു; ഇന്ത്യയ്ക്ക് നേട്ടം.

ന്യൂഡൽഹി:ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില ഡിസ്‌കൗണ്ട് 25 മുതല്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റഷ്യ. ഈ മാസം ബാരലിന് 5 മുതല്‍ 6 ഡോളര്‍ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്.ഇന്ത്യൻ എണ്ണക്കമ്ബനികള്‍ക്കുള്ള ഡിസ്‌കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്ബനികള്‍ എതിര്‍ക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്ബനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്‌കൗണ്ട് വീണ്ടും…

Read More

ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്  കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചു.

ന്യൂഡൽഹി:പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. ദുബായ് വഴി ഹൈദരാബാദിലാണ് പാക് ടീം എത്തുക. വീസ വൈകുന്നതില്‍ ആശങ്കയറിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിയ്ക്ക് കത്തയച്ചിരുന്നു. ഇതുകൂടാതെ ലോകകപ്പിന്‍റെ മുന്നൊരുക്കമായി യുഎഇയില്‍ സന്ദര്‍ശനം നടത്താനുള്ള പാക് ടീമിന്‍റെ പദ്ധതി ഇന്ത്യന്‍ വീസാ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പാക് ടീമംഗങ്ങള്‍ക്ക് വീസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിച്ചുവെന്നുംനടപടികള്‍ പുരോഗമിക്കുകയാണെന്നും  സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Read More