ഇറാനിയൻചലച്ചിത്ര സംവിധായകനെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി.

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതനായ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തി. സ്റ്റേറ്റ് മീഡിയയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തു. കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ നിലയിലാണ് മുഹമ്മദീഫർ മരിച്ചത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്തുള്ള അവരുടെ വീട്ടിൽ ഒക്ടോബർ 14-ന് രാത്രി പിതാവിനെ കാണാൻ പോയപ്പോഴാണ് സംവിധായകന്റെ മകൾ മോണ മെഹർജുയി മൃതദേഹങ്ങൾ കണ്ടെത്തിയത്. അധികൃതർ അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.1970-കളില്‍ ഇറാനിലെ നവതരംഗ സിനിമകള്‍ക്ക് തുടക്കംകുറിച്ചയാളെന്ന നിലയില്‍ പ്രശസ്തനായിരുന്നു മെഹര്‍ജുയി. റിയലിസമായിരുന്നു മെഹര്‍ജുയി ചിത്രങ്ങളുടെ മുഖമുദ്ര. 1960-കളില്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നായിരുന്നു സിനിമാ പഠനം. 1998 -ലെ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും 1993 -ലെ സാൻ സെബാസ്റ്റ്യൻ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡൻ സീഷെലും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. 1969-ല്‍ പുറത്തിറങ്ങിയ ദ കൗ എന്ന ചിത്രമാണ് ഇദ്ദേഹത്തിൻറെ ക്ലാസിക്കുകളില്‍ ഒന്നായിഅറിയപ്പെടുന്നത്. ടു സ്റ്റേ എലൈവ്, ദി പിയര്‍ ട്രീ, സാറ എന്നീ ചിത്രങ്ങള്‍ വിവിധ ചലച്ചിത്ര മേളകളില്‍ പ്രേക്ഷകരുടെ കൈയടി നേടിയ സിനിമകളാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എ മൈനറാണ് അവസാന ചിത്രം.