ഇനി സിക്കിമിൽ പ്രതിപക്ഷം ഇല്ല.

ഗ്യാങ് ടോക്ക് :സിക്കിം നിയമസഭയിലെ ഏക എസ്ഡിഎഫ് എംഎല്‍എ ടെൻസിംഗ് നോർബു ലാംത ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം)യില്‍ ചേർന്നു.മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ചശേഷമാണ് എസ്കെഎമ്മില്‍ ചേർന്നതെന്ന് ലാംത പറഞ്ഞു. ഇതോടെ സിക്കിമിലെ 32 എംഎല്‍എമാരും എസ്കെഎം അംഗങ്ങളായി. ഷ്യാരി മണ്ഡലത്തില്‍നിന്നാണ് ലാംത തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന എസ്കെഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കുംഗ നിമ ലെപ്ചയെ 1314 വോട്ടിനാണ് ലാംത പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതു മുതല്‍ ലാംത എസ്കെഎമ്മില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മണ്ഡലത്തിലെ വികസനം മുൻനിർത്തി ഭരണകക്ഷിയില്‍ ചേരുമെന്ന…

Read Full News

റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി മോദിക്ക്.

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു.റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. 1699-ൽ റഷ്യയുടെ ആദ്യ ചക്രവർത്തിയായ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച ഈ  അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേതാവാണ് മോദി.ഇത് റഷ്യയുടെ  ഏറ്റവും പഴക്കമുള്ളസിവിലിയൻ ബഹുമതിയാണ്. റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918-ൽ ഈ അവാർഡ് നിർത്തലാക്കുകയും പിന്നീട് 1998-ൽ റഷ്യയുടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുനഃസ്ഥാപിക്കുകയും…

Read Full News

താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം;സൈനികർക്ക് വീരമൃത്യു.

ശ്രീനഗർ:കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തില്‍ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉള്‍പ്പെടുന്നു.പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ജമ്മു കാശ്മീരിൽ നടന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…

Read Full News

ഫ്രാൻസിൽ തൂക്ക്;തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് .

പാരീസ്: ഫ്രഞ്ച് പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. എക്സിറ്റ് പോളുകൾ പ്രകാരം കൂടുതൽ സീറ്റുകളിൽ ഇടതുസഖ്യമായ ന്യൂപോപ്പുലർ ഫ്രണ്ട്(എൻ.പി.എഫ്.)മുന്നേറി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനെയ്സെൻസ് പാർട്ടി രണ്ടാമതും മാരിൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടിയായ നാഷണൽ റാലി(ആർ.എൻ.) മൂന്നാമതുമായി. എന്നാൽ, 577 അംഗ നാഷണൽ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആർക്കുമില്ല.  ഇടതുസഖ്യത്തിന് 182 സീറ്റുകളാണ് കിട്ടിയത്. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യം 163…

Read Full News

മുസ്ലിം വിരുദ്ധ നയവുമായി ചൈന. ഉയ്ഗൂർ വിഭാഗത്തിന് ഹജ്ജ് വിലക്ക്.

ഹജ്ജ് തീർത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് ഉയ്ഗൂർ മുസ്ലീങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന. ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈന പുറത്തിറക്കിയ റിപ്പോർട്ടില്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈനയുടെ കണക്കനുസരിച്ച്‌ ആകെ 1,053 മുസ്ലീം തീർത്ഥാടകർ ഔദ്യോഗികമായി ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജൂൺ 14 മുതൽ 19 വരെ നടന്ന ഈ വർഷത്തെ ഹജ്ജിൽ 1.8 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി സൗദി അറേബ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു, ഇതിൽ 1.6 ദശലക്ഷം വിദേശ തീർത്ഥാടകരും ഉൾപ്പെടുന്നു. ജൂണ്‍ ആദ്യം വരെ ഗൻസു പ്രവിശ്യയില്‍…

Read Full News

ഋഷി സുനഗിന് പടിയിറക്കം;വൻ മുന്നേറ്റവുമായി ലേബർ പാർട്ടി.

ലണ്ടൻ. പൊതുതിരഞ്ഞെടുപ്പില്‍ ലേബർ പാർട്ടിയുടെ വൻ കുതിപ്പ് . തോല്‍വി സമ്മതിച്ച്‌ കണ്‍സർവേറ്റീവ് പാർട്ടി.  നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ  ഋഷി സുനക്.പരാജയത്തിന്റെ ഉത്തരവാദിത്തംഏറ്റെടുത്തു.പരാജയത്തിന് ഉത്തരവാദിത്വം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ 330-ലേറെ സീറ്റുകളില്‍ വിജയിച്ച്‌ ലേബർ പാർട്ടി കേവലഭൂരിപക്ഷം കടന്നു. കണ്‍സർവേറ്റീവ് പാർട്ടി 61 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ലേബർ പാർട്ടി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് കെയ്മർ.‘ഇന്നത്തെ രാത്രി…

Read Full News

ഇന്ത്യൻ കിളിയുടെ ശബ്ദം നിന്നു.

മുംബൈ: ട്വിറ്ററിന് പകരമായി അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് സൈറ്റും ഇന്ത്യൻ ആപ്പുമായ ‘കൂ’ അടച്ചുപൂട്ടുന്നു. സാമൂഹിക മാധ്യമമായ ടിഡിഎയുടെ പേര് മാറ്റുന്നതിന് മുമ്ബ് തന്നെ ഒരു ആപ്പ് സജീവമായിരുന്നു.ട്വിറ്ററിന് എതിരാളിയായി ഒരു ആപ്പ് സജീവമായിരുന്നു. അടച്ചുപൂട്ടൽ നടപടി. കൂ ആപ്പിൻറെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ തന്നെയാണ് അടച്ചുപൂട്ടലിൻറെ കാര്യം വെളിപ്പെടുത്തിയത്. വിവിധ ആശുപത്രികളുമായി ആപ്പിനെ ലയിപ്പിക്കാൻ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടതോടെ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി വിവരം. 2021ല്‍ ചില കണ്ടന്‍റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സർക്കാർ…

Read Full News

ഖലിസ്ഥാൻ ,കാശ്മീർ തീവ്രവാദ ബന്ധമുള്ള എംപിമാർക്ക് സത്യപ്രതിജ്ഞ.

ന്യൂഡൽഹി:തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിംഗിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോൾ അനുവദിച്ചു. അസമിലെ ജയിലിൽ നിന്നാണ് ഇയാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിൽ തടവിൽ കഴിയുന്ന അമൃത് പാൽ ജൂൺ 11ന് പഞ്ചാബ് സർക്കാരിന് കത്തെഴുതുകയും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ അയച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ്…

Read Full News

ഇനിമുതൽ  ഭാരതത്തിൻ്റെ നിയമം.

ന്യൂഡൽഹി :ഇന്ന് അർദ്ധരാത്രി 12 മണി മുതൽ  രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. ബ്രിട്ടീഷ് ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്‌എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് (ബി എസ് എ ) നിലവില്‍ വരുക.ഇന്ന് അർദ്ധരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. ഇന്ന് അർദ്ധരാത്രിക്ക് മുമ്ബ് രജിസ്റ്റർ ചെയ്യുന്ന കേസുകളില്‍…

Read Full News

കെനിയയിൽ കലാപം: ഇന്ത്യൻ പൗരന്മാർക്ക്  ജാഗ്രത  നിർദ്ദേശം.

 ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അക്രമാസക്തമായ ജനകീയ പ്രതിഷേധങ്ങളിൽ നിന്നും ഉയർന്നുവരുന്ന “പ്രക്ഷുബ്ധ” സാഹചര്യം കണക്കിലെടുത്ത് “വളരെ ജാഗ്രത” പാലിക്കാൻ  കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.കെനിയൻ പാർലമെൻ്റ് രാജ്യത്തിലെ നികുതി വർധിപ്പിക്കാൻ നിർദ്ദേശിച്ചതോയാണ് ജനങ്ങൾ തെരുവിലിറങ്ങിയത് വിവാദമായ ബിൽ പാസാക്കിയതിന് പിന്നാലെ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളും അക്രമാസക്തമായ സംഘർഷങ്ങൾക്കും പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചു.നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അനിവാര്യമല്ലാത്ത സഞ്ചാരം നിയന്ത്രിക്കാനും സാഹചര്യം മാറുന്നതുവരെ…

Read Full News