പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വിവിധ…

Read Full News

വയനാട് ലോകസഭ മണ്ഡലത്തിൽ എൻഡിഎ റോഡ് ഷോയോടെ പ്രചരണം തുടങ്ങി.

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർക്ക് നവ്യയെ സ്വീകരിക്കാനെത്തി. തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിനെ പുഷ്പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ഗംഭീര വരവേൽപ്പ് നൽകി. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ…

Read Full News

വയനാട്ടിൽ പ്രിയങ്കക്കെതിരെ നവ്യ ഹരിദാസ്.

ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു . വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസും ,പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിത്തിന് ഇറങ്ങുന്നത്. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ. പ്രിയങ്കയെ നേരിടാന്‍ പുതുമുഖത്തെയാണ് ബിജെപി കളത്തിലിറക്കുന്നത്. പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സിപിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്…

Read Full News

യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു; ഹമാസ് ഇസ്രായേല്‍ യുദ്ധം അടുത്ത ഘട്ടത്തിലേക്ക്.

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഗാസയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സൈനിക ഓപ്പറേഷനിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ജൂലൈ 31ന് ടെഹ്‌റാനില്‍ ഹമാസ് തലവനായിരുന്ന ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്. ഒക്‌ടോബർ ഏഴിന് ഇസ്രാഈല്‍ പ്രദേശത്തിനുള്ളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈല്‍ കാണുന്നത്. തുടർന്ന് ഇസ്രാഈല്‍ ഗസ്സയില്‍ തുടരുന്ന തിരിച്ചടിയിൽ  42,000ത്തിലേറെ…

Read Full News

ജമ്മുവിന് ഉപ മുഖ്യമന്ത്രി; താഴ്‌വരയിൽ നിന്നും മുഖ്യമന്ത്രി.

ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറൻസ് നേതാവ് സുരീന്ദർ ചൗധരിയും സ്ഥാനമേറ്റു.ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനല്‍ കോണ്‍ഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സക്കീന മസൂദും ദാറും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരും റാണ, ചൗധരിയും ശർമയും ജമ്മുവിൽ നിന്നുള്ളവരുമാണ്. വിവിധ ദേശീയ പാർട്ടികളില്‍…

Read Full News

ഇന്ത്യ- കാനഡ ബന്ധം ഉലയുന്നു ;കടുത്ത നടപടിയുമായി ന്യൂഡൽഹി.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. നിജ്ജാർ കേസിൽ ട്രൂഡോയുടെ പുതിയ പ്രസ്ഥാപന യോടെ ഇന്ത്യ ക്യാനഡ ബന്ധം ആടി ഉലഞ്ഞതോടെയാണ് കടുത്ത നിലപാടിലേക്ക് ഇന്ത്യ മാറിയത്. ഇതോടെ ഡല്‍ഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.ഒക്‌ടോബർ 19 മുൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ…

Read Full News

രത്തൻ ടാറ്റയ്‌ക്ക് വിട.

മുംബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്‌ക്ക് വിട. നാല്മണിവരെ മുംബയിലെ നാഷണല്‍ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സ് പരിസരത്ത് പൊതുജനങ്ങള്‍ അദ്ദേഹത്തിന് ആദരവർപ്പിച്ചു.ശേഷം ഭൗതികശരീരം വ‌ർളിയിലെ വൈദ്യുതിശ്‌മശാനത്തില്‍ എത്തിച്ചു. പാഴ്‌സി ആചാരപ്രകാരം സംസ്‌കാരം നടന്നു. പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. 21 ഗണ്‍ സല്യൂട്ടോടെയായിരുന്നു രാജ്യം അദ്ദേഹത്തെ അവസാനമായി യാത്രയാക്കിയത്. അവസാനമായി ഒരുനോക്ക് കാണാൻ ഇവിടെയും ആയിരങ്ങളാണ് എത്തിച്ചേർന്നത്. വലിയ പൊലീസ് സന്നാഹം തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി…

Read Full News

കൂടുതൽ സ്വതന്ത്രർ പിന്തുണയുമായി മുന്നോട്ട്;ഒമറിന് കോൺഗ്രസ് സമ്മർദ്ദം ഇല്ലാതെ ഭരിക്കാം.

ശ്രീനഗർ:ജമ്മു കശ്മിരില് ഒമര് അബ്ദുള്ളയുടെ നാഷണല് കോണ്ഫറന്സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ. ഇതോടെ 90 അംഗ നിയമസഭയില് പാര്ട്ടിക്ക് 46 എം.എല്.എമാരുടെ പിന്തുണയായി.ഇതോടെ കോണ്ഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണല് കോണ്ഫറന്സ്. അതിനിടെ, ഒമര് അബ്ദുള്ളയെ പാര്ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. എന്നാൽ നാഷണൽ കോൺഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍…

Read Full News

ഹരിയാനയിൽ ഹാട്രിക്ക്; കാശ്മീരിൽ നിലമെച്ചപ്പെടുത്തി, മോദി പ്രഭ കെട്ടില്ല.

ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ബിജെപി ചരിത്രവിജയം നേടിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റ് നേടി വീണ്ടും അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്‌സിറ്റ് പോളുകളില്‍ എല്ലാം കോണ്‍ഗ്രസ് ശരാശരി 55 സീറ്റെങ്കിലും വിജയിച്ച്‌ 10 വര്‍ഷത്തിന് ശേഷം ഹരിയാനയില്‍ അധികാരം…

Read Full News

യു- ടേൺ അടിച്ച് മുയിസു ; ഇന്ത്യയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തില്ല.

ന്യൂഡൽഹി :ഇന്ത്യയുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ച വരുത്തുന്ന ഒരു നടപടിയും തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. തൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിൽ, ‘മാലിദ്വീപ് ആദ്യം’ എന്ന നയം ഇന്ത്യയുമായുള്ള ദീർഘകാല ബന്ധത്തെ, പ്രത്യേകിച്ച് സുരക്ഷാ താൽപ്പര്യങ്ങളുടെ കാര്യത്തിൽ, തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനൽകി.നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുമായുള്ള നയന്ത്ര പ്രശ്നങ്ങള്‍ക്ക് പിന്നാലെ മാലദ്വീപിലെ ടൂറിസം സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം.”മറ്റ് രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ഇടപഴകലുകൾ ഇന്ത്യയുടെ സുരക്ഷാ…

Read Full News