ക്രിക്കറ്റും  ഇനി ഒളിമ്പിക്സിൽ .

ന്യൂഡൽഹി: ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങള്‍ അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ഒളിമ്ബിക്‌സ് കമ്മിറ്റി. മുംബൈയില്‍ ചേര്‍ന്ന മീറ്റിംഗിലാണ് അന്തിമ അനുമതി നല്‍കിയ കാര്യം കമ്മിറ്റി വ്യക്തമാക്കിയത്.ടി20 ക്രിക്കറ്റ്, സോഫ്റ്റ് ബോള്‍/ ബേസ് ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസേ(സിക്‌സസ്), സ്‌ക്വാഷ് എന്നിവയാണ് 2028 ലോസ് ഏഞ്ചല്‍ ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ്, ലാക്രോസ് എന്നിവ ഒളിമ്ബിക്‌സില്‍ തിരിച്ചുവരവിനൊരുങ്ങുമ്ബോള്‍ ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും അരങ്ങേറ്റത്തിനാണ് ഒരുങ്ങുന്നത്. മുന്‍ ഒളിമ്ബിക് കായിക ഇനമായ ബേസ്‌ബോള്‍ 2020 ടോക്കിയോയില്‍ തിരിച്ചെത്തിയെങ്കിലും പാരീസ് ഗെയിംസില്‍ അവതരിപ്പിക്കില്ല….

Read Full News

നാസയിലെ ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ സാങ്കേതികവിദ്യ കണ്ട് അമ്പരന്നു; ഐഎസ്ആർഒ ചെയർമാൻ.

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ് ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച നാസയുടെ ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ കണ്ട് അമ്ബരന്നു വെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോകാന്‍, ഇത്രയും കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ യുഎസ് ഇന്ത്യയോട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.എപിജെ അബ്ദുല്‍കലാമിന്റെ 92-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ രാമേശ്വരത്ത് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന്…

Read Full News

ഗാസ ഇസ്രയേൽ കയ്യടക്കാൻ ശ്രമിക്കുന്നത് അബദ്ധം.പാലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണം;നയം വ്യക്തമാക്കി അമേരിക്ക .

വാഷിങ്ടണ്‍: ഗാസ ഇസ്രയേല്‍ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്.“എന്റെ വീക്ഷണത്തിൽ ഗാസയിൽ സംഭവിച്ചത് ഹമാസാണ്, ഹമാസിന്റെ തീവ്ര ഘടകങ്ങൾ എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല. ഇസ്രായേൽ വീണ്ടും ഗാസ പിടിച്ചടക്കുന്നത് തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അകത്ത് കടന്ന് പുറത്തെടുക്കുക. തീവ്രവാദികൾ — ഹിസ്ബുള്ള വടക്ക് മുകളിലാണ്, എന്നാൽ ഹമാസ് തെക്ക് — അത്യാവശ്യമായ ഒരു ആവശ്യമാണ്,” ജോബൈഡൻ പറഞ്ഞു . ഗാസയിലെ യുദ്ധനിയമങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ബിഡൻ, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും…

Read Full News

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച്‌ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ…

Read Full News

വമ്പൻ വാഗ്ദാനവുമായി ബി ആർ എസ് ;വാഗ്ദാന പെരുമഴയുമായി ചന്ദ്രശേഖര റാവു .

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി ആര്‍ എസ്. പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ഞായറാഴ്ച ഹൈദരാബാദിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നല്‍കുമെന്ന് ബിആര്‍എസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും അരി, അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള…

Read Full News

ഇറാനിയൻചലച്ചിത്ര സംവിധായകനെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി.

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതനായ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തി. സ്റ്റേറ്റ് മീഡിയയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തു. കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ നിലയിലാണ് മുഹമ്മദീഫർ മരിച്ചത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്തുള്ള അവരുടെ വീട്ടിൽ ഒക്ടോബർ 14-ന് രാത്രി പിതാവിനെ കാണാൻ പോയപ്പോഴാണ് സംവിധായകന്റെ മകൾ മോണ മെഹർജുയി മൃതദേഹങ്ങൾ കണ്ടെത്തിയത്. അധികൃതർ അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.1970-കളില്‍…

Read Full News

ചരിത്ര മുഹൂർത്തം ;വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരത്തണഞ്ഞു.

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ വരവേറ്റു . മുഖ്യമന്ത്രിപിണറായി വിജയൻറെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.കേരളത്തെ സംബന്ധിച്ച്‌ അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചില രാജ്യാന്തര ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയില്‍ പറഞ്ഞു. തടസങ്ങള്‍ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു….

Read Full News

സമയമാകുമ്പോൾ ഞങ്ങളും ഹമാസിനൊപ്പം ; ഹിസ്ബുള്ള .

ബയ്റൂത്ത്: ഇസ്രയേലിനെതിരായ യുദ്ധത്തില്‍, സമയമാവുമ്ബോള്‍ ഹമാസിനൊപ്പം ചേരാൻ തങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള.ഹമാസ്- ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ പലസ്തീൻ അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച്‌ അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി. അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍…

Read Full News

കരുവന്നൂർസഹകരണ ബാങ്ക് തട്ടിപ്പ് ;പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.

കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടി.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്‍മെന്‍റ് കണ്ടുകെട്ടിയത് പ്രധാന പ്രതികളുടെ സ്വത്ത്. ഒന്നാം പ്രതി സതീഷ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിൻ്റെയും 46 അക്കൗണ്ടുകള്‍ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചു. സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ്റെ നാല് ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.സതീഷ് കുമാറിൻ്റെ അക്കൗണ്ടിൽനിന്ന് കണ്ടുകെട്ടിയത് ഒരു കോടി രൂപയാണ്. മൂന്നാം പ്രതി ജിൽസിൻ്റെ മൂന്ന് സ്വത്തുവകകള്‍ക്കെതിരെയും നടപടിയുണ്ട്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും നടപടി…

Read Full News

ഇന്ത്യയിലെ 100% പേരും ഇസ്രായേലിനെ പിന്തുണയ്ക്കുന്നില്ല ;ശരത് പവാർ .

ഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍.ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുമെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തെളിയിക്കുന്നത് ഫലസ്തീനേയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നാണ്. അത് നമ്മള്‍ തുടരും. പക്ഷേ തീവ്രവാദത്തിനെതിരാണ് ഇന്ത്യ. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസ്താവന 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ വിഷയം ഗൗരവകരമായ ഒന്നാണ്. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് കൂടി ഇന്ത്യ പരിഗണിക്കണമെന്നും ശരത്…

Read Full News