ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്  കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചു.

ന്യൂഡൽഹി:പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. ദുബായ് വഴി ഹൈദരാബാദിലാണ് പാക് ടീം എത്തുക. വീസ വൈകുന്നതില്‍ ആശങ്കയറിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിയ്ക്ക് കത്തയച്ചിരുന്നു. ഇതുകൂടാതെ ലോകകപ്പിന്‍റെ മുന്നൊരുക്കമായി യുഎഇയില്‍ സന്ദര്‍ശനം നടത്താനുള്ള പാക് ടീമിന്‍റെ പദ്ധതി ഇന്ത്യന്‍ വീസാ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പാക് ടീമംഗങ്ങള്‍ക്ക് വീസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിച്ചുവെന്നുംനടപടികള്‍ പുരോഗമിക്കുകയാണെന്നും  സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Read Full News

ഇറാനിൽ 28 ഐ എസ് ഭീകർ കസ്റ്റഡിയിൽ ;സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി.

ടെഹ്റാൻ: ഇറാനില്‍ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 28 ഭീകരരെ കസ്റ്റഡിയില്‍. ഭീകരാക്രമണത്തിന് ഉപയോഗിക്കാൻവെച്ച 30 ബോംബുകള്‍ നിര്‍വീര്യമാക്കിയതായും ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ച്‌ തസ്‌നിം വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.സിറിയ, അഫ്ഗാനിസ്താൻ, പാകിനിസ്താൻ, ഇറാഖിലെ കുര്‍ദിനിസ്താൻ മേഖലകളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read Full News

ഇസ്രായേലുമായി അടുത്തുകൊണ്ടിരിക്കുകയാണ് ;സൗദി രാജകുമാരൻ .

റിയാദ്:ഇസ്രയേലുമായി അടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചര്‍ച്ചകളാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്ക് തന്റെ രാജ്യം കൂടുതൽ അടുക്കുകയാണെന്നും ഇറാന് ആണവായുധം ലഭിച്ചാൽ “നമുക്ക് ഒരെണ്ണം ലഭിക്കണമെന്നും” ഒരു യുഎസ് ടെലിവിഷൻ അഭിമുഖത്തിൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഫലസ്തീര്‍ ജനത ഞങ്ങള്‍ക്ക് പ്രധാനമാണ്. ബന്ധം പുനസ്ഥാപിക്കും മുമ്ബ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തന്നെ വേണം. ഇസ്രയേലുമായുള്ള യു.എസ്…

Read Full News

രാഹുലിനെ വെല്ലുവിളിച്ച് അസറുദ്ദീൻ ഉവൈസി.

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി.വയനാട്ടല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ. വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ”വയനാടിനു പകരം ഹൈദരാബാദില്‍ മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ(രാഹുല്‍) വെല്ലുവിളിക്കുകയാണ്. സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും. പക്ഷെ, ഞാൻ ഒരുക്കമാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്”-ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി. ഈ മാസം…

Read Full News

പാർട്ടി ആവശ്യപ്പെട്ടാൽ ലോകസഭയിലേക്ക് മത്സരിക്കും; ശശി തരൂർ .

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങള്‍ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാന്‍ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ്…

Read Full News

കേരളത്തിൽ പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്.

ന്യൂഡൽഹി:സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐയുടെ മുൻ നേതാക്കളുടെ വീടുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ട്രസ്റ്റുകള്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.‍‍ഡി പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്‌ഐ നേതാക്കള്‍ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന.

Read Full News

വയനാട്ടിൽ പി എഫ് ഐ നേതാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്.

കേരളം: രാവിലെ 7 മണി മുതൽ വയനാട് മാനന്തവാടിയിലെ പി എഫ് ഐ നേതാവിന്റെ വീട്ടിൽ ഐ ഡി റെയ്ഡ് തുടങ്ങി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി മുഹമ്മദ് സമദിന്റെ വീട്ടിലാണ് ഐഡി റെയ്ഡ് തുടരുന്നത്. സമദ് സംഘടനാ പ്രവർത്തനം നടത്തുന്നത് കർണ്ണാടക കേന്ദ്രീകരിച്ചാണ്. കർണാടകയിൽ വ്യാപക ഇഞ്ചി കൃഷിയും വിവിധ വ്യാപാരസ്ഥാപനങ്ങളും ഉള്ള സമദ് വന്തോതിൽ ഫണ്ട് ഇറക്കി എന്നാണ് ഈഡി സംശയിക്കുന്നത്. കർണാടക കേന്ദ്രീകരിച്ചാണ് കേരളത്തിലെ പ്രവർത്തനങ്ങൾ സമദ് നിയന്ത്രിക്കുന്നത്. സമദിനെ കൂടാതെ കേരളത്തിലെ 11…

Read Full News

കാശ്മീരിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.

ജമ്മു :കാശ്മീരില്‍ ആയുധങ്ങളുമായി അഞ്ചു ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍. ആദില്‍ ഹുസൈൻ വാനി, സുഹൈല്‍ അഹമ്മദ് ധര്‍, ഐത്‌മാദ് അഹമ്മദ് ലാവെ, മെഹ്‌രാജ് അഹമ്മദ് ലോണ്‍, സബ്‌സര്‍ അഹമ്മദ് ഖാര്‍ എന്നിവരാണ് അറസ്റ്റിലായത്.ഭീകരാക്രമണത്തിന് പദ്ധതിയിട്ടാണ് ഇവര്‍ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.രണ്ട് പിസ്റ്റളുകൾ, മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, ഒരു യുബിജിഎൽ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 12 പൊയിസ്റ്റൾ റൗണ്ടുകൾ, 21 എകെ 47 റൗണ്ടുകൾ എന്നിവയുൾപ്പെടെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി സൈന്യം പ്രസ്താവനയിൽ…

Read Full News

ബിജെപിയുടെ സ്ത്രീ ശാക്തീകരണം തട്ടിപ്പ് ; ഖാർഗെ.

ന്യുഡല്‍ഹി: ആര്‍.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആര്‍.എസ്. എസ് നേതാക്കള്‍ ആരെങ്കിലും ജൻഡര്‍ സമത്വത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു. “സരോജിനി നായിഡു കോണ്‍ഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വര്‍ഷത്തിനിടെ ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കാൻ കഴിയാത്തവര്‍ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്”- മല്ലികാര്‍ജുൻ ഖാര്‍ഗെ ചോദിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ല്‍…

Read Full News

കാനഡ നടപടി തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്തു.

ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ.കനേഡിയൻ ഗുരുദ്വാരകള്‍ക്ക് മുന്നിലെ ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതോടെ സറേ ഗുരുദ്വാരയ്ക്ക് പുറത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് ഖാലിസ്ഥാൻ ഭീകരർ സ്ഥാപിച്ചിരുന്നത്.  ഹിന്ദുക്കളെയും ഇന്ത്യൻ പ്രവാസികളെയും പ്രകോപിപ്പിക്കരുതെന്നും ഇവ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശിക ഭരണസമിതികളാണ്…

Read Full News