രണ്ടുദിവസത്തെ രൂക്ഷമായ സൈനിക നടപടിയിലൂടെ അര്‍മേനിയൻ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നാഗോര്‍ണോ-കരാബാക് പ്രവിശ്യ പൂര്‍ണമായും പിടിച്ചെടുത്തതായി അസര്‍ബൈജാൻ പ്രഖ്യാപിച്ചു.അസര്‍ബൈജാൻ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. ആക്രമണത്തിൽ “കുറഞ്ഞത് 200 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു”, നഗോർണോ-കറാബക്ക് വിഘടനവാദി നേതാവായ ഗെഗാം സ്റ്റെപാൻയൻ പറഞ്ഞു.ആർമേനിയ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ്, അസർബൈജാനിൽ കൂടുതൽ ഉള്ളത് മുസ്ലിം ജനതയു.
വിഷയത്തില്‍ യുഎൻ രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ അസര്‍ബൈജാൻ വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറാമോവും നാഗോര്‍ണോ പ്രദേശത്തിന്‍റെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി അറിയിച്ചു. മുസ്‌ലിം ഭൂരിപക്ഷ അസര്‍ബൈജാനില്‍ ന്യൂനപക്ഷ അര്‍മേനിയൻ ക്രൈസ്തവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്കുമെന്നും അദ്ദേഹം ഉറപ്പുനല്കി.
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള സംഘട്ടനത്തിന്റെ തുടക്കം എന്നാൽ 1988-ൽ കരാബാക്ക് അർമേനിയക്കാർ ഈ പ്രദേശം സോവിയറ്റ് അസർബൈജാനിൽ നിന്ന് സോവിയറ്റ് അർമേനിയയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചത് . സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെത്തുടർന്ന് 1990 കളുടെ തുടക്കത്തിൽ ഈ സംഘർഷം ഒരു സമ്പൂർണ്ണ യുദ്ധമായി വളർന്നു . ഒന്നാം നഗോർണോ-കറാബാക്ക് യുദ്ധം പതിനായിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായി. യുദ്ധം അർമേനിയ വിജയിച്ചു, പിന്നീട് സോവിയറ്റ് കാലഘട്ടത്തിലെ നഗോർണോ-കറാബാക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ കീഴടക്കി. അർമേനിയൻ നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് അസർബൈജാനികൾ പുറത്താക്കപ്പെട്ടു, അസർബൈജാനിൽ ഉണ്ടായിരുന്ന അർമേനിയക്കാരെ അസർബൈജാനും പുറത്താക്കി.
അര്‍മേനിയൻ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നാഗോര്‍ണോ കാരാബാക് പ്രവിശ്യയുടെ നിയന്ത്രണം 1994ലെ യുദ്ധത്തിലൂടെ അസര്‍ബൈജാനുനഷ്ടമായതാണ്. അര്‍മേനിയൻ സേനയുടെ പിന്തുണ നാഗോര്‍ണോ പോരാളികള്‍ക്കുണ്ടായിരുന്നു. 2020ലെ യുദ്ധത്തില്‍ അസര്‍ബൈജാൻ മേഖലയിലെ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചിരുന്നു. ഈയാഴ്ചയാദ്യം അസര്‍ബൈജാൻ ആരംഭിച്ച സൈനികനടപടിയില്‍ അര്‍മേനിയൻ പോരാളികള്‍ റഷ്യയുടെ മധ്യസ്ഥതയിലൂടെ കീഴടങ്ങുകയായിരുന്നു.
അസര്‍ബൈജാന്‍റെ നിയന്ത്രണത്തിലായതോടെ നാഗോര്‍ണോ-കരാബാക്ക് വാസികള്‍ അര്‍മേനിയയിലേക്കു പലായനം ചെയ്യാനുള്ള സാധ്യതയുണ്ട്.

