നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള  ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം തുടങ്ങി.


യെരവാൻ: അസര്‍ബൈജാന്‍റെ നിയന്ത്രണത്തിലായ നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള അര്‍മേനിയൻ ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി.മൂവായിരത്തോളം പേര്‍ അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

1,20,000 അര്‍മേനിയൻ വംശജരാണ് നാഗോര്‍ണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്‌ലിം ഭൂരിപക്ഷ അസര്‍ബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അര്‍മേനിയൻ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി.

അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയൻ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്കുന്ന പദ്ധതിപരിഗണനയിലുണ്ടെന്നാണ് അര്‍മേനിയൻ പ്രധാനമന്ത്രി നിക്കോള്‍ പഷ്നിയാൻ കഴിഞ്ഞയാഴ്ച പറഞ്ഞത്.

അസര്‍ബൈജാന്‍റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന നാഗോര്‍ണോ-കരാബാക് പ്രദേശത്ത് അര്‍മേനിയൻ വംശജര്‍ക്കാണ് ഭൂരിപക്ഷം. അന്താരാഷ്‌ട്രസമൂഹം പ്രദേശത്തെ അസര്‍ബൈജാന്‍റെ ഭാഗമായി അംഗീകരിക്കുന്നു.

നാഗോര്‍ണോയിലെ സായുധ പോരാളികള്‍ അര്‍മേനിയൻ സേനയുടെ പിന്തുണയുടെ മൂന്നു പതിറ്റാണ്ടായി അസര്‍ബൈജാനുമായി സംഘര്‍ഷത്തിലായിരുന്നു.

കഴിഞ്ഞയാഴ്ച അസര്‍ബൈജാൻ നടത്തിയ രണ്ടുദിവസത്തെ മിന്നലാക്രമണത്തില്‍ അര്‍മേനിയൻ പോരാളികള്‍ കീഴടങ്ങി ആയുധംവെടിയാൻ സമ്മതിച്ചു. നാഗോര്‍ണോ-കരാബാക് തിരിച്ചുപിടിച്ചതായി അസര്‍ബൈജാൻ പ്രഖ്യാപിച്ചു.

നാഗോര്‍ണോയിലെ പരാജയത്തില്‍ അര്‍മേനിയയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. തലസ്ഥാനമായ യെരവാനില്‍ ഇന്നലെ 140 പേര്‍ പ്രതിഷേധക്കാര്‍ അറസ്റ്റിലായി.പ്രാദേശിക തലസ്ഥാനമായ സ്റ്റെപാനകേർട്ടിന് സമീപമുള്ള ഇന്ധന സംഭരണ ​​കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായി നഗോർണോ-കറാബാക്ക് മനുഷ്യാവകാശ ഓംബുഡ്‌സ്മാൻ ഗെഗാം സ്റ്റെപാൻയൻ എക്‌സിൽ പറഞ്ഞു, മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു. പ്രദേശം വിട്ടുപോകുന്നതിനായി താമസക്കാർ തങ്ങളുടെ കാറുകൾക്ക് ഇന്ധനം വാങ്ങാൻ വരിനിൽക്കുന്നതിനിടെയാണ് സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഉടൻ വ്യക്തമല്ല.

ഇരകളിൽ ഭൂരിഭാഗവും “ഗുരുതരമോ വളരെ ഗുരുതരമോ ആയ” അവസ്ഥയിലാണ്, ഇരകളെ അവരുടെ ജീവൻ രക്ഷിക്കാൻ വൈദ്യചികിത്സയ്ക്കായി പ്രദേശത്ത് നിന്ന് എയർലിഫ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് സ്റ്റെപനിയൻ പറഞ്ഞു. എന്തെങ്കിലും മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ഉടൻ വ്യക്തമല്ല.