ലൂയിസ്‌റ്റണിൽ അക്രമി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബുധനാഴ്‌ച വൈകിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.സംശയാസ്‌പദമായ നിലയിൽ റൈഫിൾ കൈവശം വച്ചിരിക്കുന്ന പ്രതിയുടെ രണ്ട് ഫോട്ടോകൾ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തു. ഇയാൾ ഒളിവിലാണെന്ന് വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പ്രതിയെന്ന് സംശയിക്കുന്ന റോബർട്ട് കാർഡ്, യുഎസ് ആർമി റിസർവിലെ തോക്കുകളുടെ പരിശീലകനാണ്.മാനസിക ബുദ്ധിമുട്ടുള്ള ഇയാൾ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. രണ്ടുതവണ വിവാഹമോചിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാൾ ഗാർഹിക പീഡനത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും അറസ്റ്റിലായ ചരിത്രമുണ്ട്.അതേസമയം, പ്രതിയെ തിരിച്ചറിയാൻ കൗണ്ടി ഷെരീഫ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.കൂട്ട വെടിവെപ്പിനോട് കൃത്യമായി പ്രതികരിക്കുകയാണെന്നും, കൂടാതെ പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി പ്രദേശത്തെ ആശുപത്രികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ലൂയിസ്‌റ്റണിലെ സെൻട്രൽ മെയിൻ മെഡിക്കൽ സെന്റർ പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.ഒന്നിലധികം ഇടങ്ങളിൽ നടന്ന വെടിവെപ്പ് സംഭവങ്ങളെ കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന്, ബുധനാഴ്‌ച രാത്രിയോടെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരത്തിലെ താമസക്കാരോട് ജാഗ്രത പാലിക്കാൻ സ്‌റ്റേറ്റ് പോലീസ് ഉത്തരവിട്ടു.”അടിയന്തര പ്രതികരണ യൂണിറ്റുകൾക്ക് ആശുപത്രികളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ദയവായി റോഡുകളിൽ നിന്ന് മാറിനിൽക്കുക” പോലീസ് പറഞ്ഞു. ആൻഡ്രോസ്‌കോഗിൻ കൗണ്ടിയുടെ ഭാഗമാണ് ലെവിസ്‌ടൺ, മെയ്‌നിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാൻഡിന് 35 മൈൽ (56 കി.മീ.) വടക്കയാണു ഇത് സ്ഥിതി ചെയ്യുന്നത്
അമേരിക്കയിൽ വെടിവെപ്പ്;നിരവധി മരണം.

