പാലസ്തീൻ പ്രസിഡണ്ടിന് നേരെ വധശ്രമം.

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം അക്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു . ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍‘ സംഘടന ഏറ്റെടുത്തിട്ടുണ്ട്.ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതില്‍ ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അബ്ബാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒരു മാസമായി ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുകയാണ്.ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ നടപടിയെടുക്കാന്‍ മഹമൂദ് അബ്ബാസിന് ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ സമയപരിധി അവസാനിച്ചതോടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെടുകയായിരുന്നു. ഗാസയിൽ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. വ്യോമാക്രമണത്തിലൂടെയും ഗ്രൗണ്ട് ഓപ്പറേഷനിലൂടെയും ഹമാസിന്റെ സ്ഥാനങ്ങള്‍ തകര്‍ക്കുകയാണ് ഇസ്രായേല്‍ സൈന്യം. ഇതുവരെ പതിനായിരത്തിലധികം ആളുകള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.ഇന്നലെ 450 ഹമാസിന്റെ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു. ഇത് മാത്രമല്ല, ഗാസ നഗരത്തിലെ ഹമാസിന്റെ സൈനിക സമുച്ചയവും ഇസ്രായേല്‍ പിടിച്ചെടുത്തിട്ടുണ്ട്.