പ്രധാനമന്ത്രി ദുശ്ശകുനം ;രാഹുൽ ഗാന്ധി .

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകനം എന്ന് വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ജയ്പൂർ:പ്രധാനമന്ത്രിയുടെ പ്രവേശനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ കാരണമെന്ന് രാഹുൽഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ ജലോറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാഹുൽ ഈ പരാമർശം നടത്തിയത്. “നമ്മുടെ ആൺകുട്ടികൾ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകനം അവരെ തോൽപ്പിച്ചു.”- രാഹുൽ പറഞ്ഞു.

തന്റെ പഴയ പ്രസംഗങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി, അവരുടെ വികസനത്തിനായി പിന്നീട് ഒന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഒബിസി വിഭാഗക്കാർ എണ്ണത്തിൽ കൂടുതലാണ് അവരുടെ വികസനത്തിൽ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നവംബർ 25ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘ജൻ ഘോഷ പത്ര’ എന്ന പ്രകടനപത്രിക കോൺഗ്രസ് പുറത്തിറക്കി. രാജസ്ഥാനിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ജനങ്ങൾക്കായി ഏഴ് വാഗ്ദാനങ്ങളാണ് കോൺഗ്രസ്  പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ വനിതാ കുടുംബനാഥയ്ക്ക് പ്രതിവർഷം 10,000 രൂപ വാർഷിക ധനസഹായം നൽകുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രിഅശോക് ഗെലോട്ട് . ‘ഗൃഹ ലക്ഷ്മി ഗ്യാരന്റി’ പദ്ധതി പ്രകാരം, പ്രസ്തുത തുക എല്ലാ വർഷവും ഗുണഭാക്താവായ സ്ത്രീയുടെ അക്കൗണ്ടിലേക്ക് രണ്ടോ മൂന്നോ തവണകളായി ക്രെഡിറ്റ് ചെയ്യും.  പ്രചരണത്തിന്റെ ഭാഗമായി ജുൻജുനുവിൽ സംഘടിപ്പിച്ച പാർട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്.

ഇതിനുപുറമെ 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും റാലിയിൽ പങ്കെടുത്തു.