ന്യൂഡൽഹി:കോൺഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിലും യങ് ഇന്ത്യൻസിലും ഇഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് റെയ്ഡ്. അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 2014ൽ ലഭിച്ച പരാതിയെ തുടർന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.കേസിൽ യങ് ഇന്ത്യൻ ഉൾപ്പെടെ ഏഴ് പ്രതികളുണ്ടെന്ന് ഡൽഹി കോടതി വിലയിരുത്തിയിരുന്നു. ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, സത്യസന്ധമല്ലാത്ത സ്വത്ത് വിനിയോഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതായും കണ്ടെത്തി.എജെഎല്ലിന്റെ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കൾ യങ് ഇന്ത്യൻ വഴി സ്വന്തമാക്കാൻ ഗൂഢാലോചന നടന്നതായാണ് കണ്ടെത്തൽ. പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഇളവ് നിരക്കിൽ ഭൂമി ലഭിച്ചിരുന്ന എജെഎൽ, 2008-ൽ പ്രവർത്തനം അവസാനിപ്പിക്കുകയും വാണിജ്യ ആവശ്യങ്ങൾക്കായി വസ്തുവകകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.കോൺഗ്രസിന്റ മുഖ പത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരെ മുൻ ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഈ വിഷയം ശ്രദ്ധനേടിയത്. രാഹുൽ ഗാന്ധി ഡയറക്ടറായിരുന്ന യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് എജെഎൽ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഇരുവരും സ്വന്തമാക്കിയതെന്ന് സുബ്രഹ്‌മണ്യം സ്വാമി ആരോപിച്ചു.മുൻ നിയമമന്ത്രി ശാന്തി ഭൂഷൺ, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു എന്നിവരുൾപ്പെടെ അഖഘന്റെ പല ഓഹരിയുടമകളും ഇതിൽ സോണിയയ്ക്കും രാഹുലിനും എതിരായാണ് മൊഴി നൽകിയിരിക്കുന്നത്. 2010ൽ പിതാക്കന്മാരുടെ കൈകളിൽ നിന്ന് കൈമാറി വന്ന ഓഹരികൾ ഉടമകൾ അറിയാതെ എജെഎല്ലിന് കൈമാറിയതായി അവർ ആരോപിക്കുന്നു. തുടർന്ന് നാഷണൽ ഹെറാൾഡ് ഉൾപ്പെടെയുള്ള എജെഎല്ലിന്റെ സ്വത്തുക്കൾ വൈഐഎൽ ‘ഏറ്റെടുത്തത്’ ലാഭമുണ്ടാക്കാനും 2,000 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിക്കാനും വേണ്ടി ‘ദുരുദ്ദേശ്യപരമായ’ രീതിയിലാണെന്ന് സുബ്രഹ്‌മണ്യൻ സ്വാമി പരാതിയിൽ ആരോപിച്ചു.
ഈ ഡി റെയ്ഡ് ;കോൺഗ്രസ് സ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് കോടിയുടെ സ്വത്ത് പിടിച്ചെടുത്തു.

