മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഗോവ പോലീസ് കൃസ്ത്യൻ പാസ്റ്ററെ അറസ്റ്റ് ചെയ്തു

പനാജി: മതപരിവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ പാസ്റ്ററെ അറസ്റ്റ് ചെയ്തത് ഗോവ പൊലീസ്. ഫൈവ് പില്ലര്‍ ചര്‍ച്ചിലെ പാസ്റ്റര്‍ ഡോംനിക്ക് ഡിസൂസയെയാണ് തിങ്കളാഴ്ച നോര്‍ത്ത് ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.ഐപിസിക്കൊപ്പം മാജിക് റെമഡീസ് ആക്‌ട് വകുപ്പുകളും ചുമത്തിയാണ് പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് സിയോലിമിലെ അഞ്ച് പില്ലർ പള്ളിയിലെ പാസ്റ്റർ ഡൊമിനിക് ഡിസൂസയെ മെയ് 27 ന് ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ ഭാര്യ ജോണിനെയും നോർത്ത് ഗോവയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഡിസൂസയെ കൂടാതെ നോര്‍ത്ത് ഗോവയിലെ സിയോലിമിലുള്ള പള്ളിയിലെ ചില അംഗങ്ങള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദാല്‍വി പറഞ്ഞു. ഐപിസി 153 എ (ഇതര മത-സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 295 (ആരാധനാലയം നശിപ്പിക്കുക), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിലെ വിവിധ വകുപ്പുകളും പാസ്റ്റര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ജിവ്ബ ദാല്‍വി വിശദമാക്കി. പാസ്റ്റര്‍ക്കെതിരെ എട്ട് കേസുകള്‍ മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.