കമാൻഡർ ഫഹദ്ഷുക്കർ കൊല്ലപ്പെട്ടതിന് മറുപടിയായി “വലിയ എണ്ണം മിസൈലുകൾ” ഉപയോഗിച്ച് ഇസ്രായേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഹിസ്ബുള്ള പറഞ്ഞു .
മെറോൺ ബേസ്, അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 11 ഇസ്രായേലി സൈനിക താവളങ്ങളിലും ബാരക്കുകളിലും 320 ലധികം കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടതായി ലെബനീസ് ഗ്രൂപ്പ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഡ്രോണുകളുടെ കടന്നുകയറ്റം സുഗമമാക്കുന്നതിനാണ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു. “ആസൂത്രണം ചെയ്തതുപോലെ ഡ്രോണുകൾ കടന്നുപോയി.”
“ലെബനനിലെ മിക്ക ഇസ്രായേലി ആക്രമണങ്ങളും അതിർത്തി പ്രദേശത്തായിരുന്നു, 12 കിലോമീറ്റർ [74 മൈൽ] അതിർത്തിയിൽ 5 കിലോമീറ്റർ [3 മൈൽ] വരെ ആഴത്തിൽ,” അൽ ജസീറയുടെ സീന ഖോദ്ർ ബെയ്‌റൂട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
“അതിർത്തി പ്രദേശം ഇപ്പോൾ ഒരു സൈനിക മേഖലയാണ്. ഇത് സാധാരണക്കാരെ ഒഴിപ്പിച്ചിരിക്കുകയാണ്.
ഇസ്രയേലിന് നേർക്ക് മിസൈലുകളും റോക്കറ്റുകളും തൊടുത്തുകൊണ്ടുള്ള വലിയ ആക്രമണം നടത്താൻ ഹിസ്ബുള്ള തയ്യാറെടുക്കുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇസ്രയേല്‍ പൗരന്മാർക്കു നേരെ ആക്രമണം നടത്താനായിരുന്നു ഹിസ്ബുള്ളയുടെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ ലെബനനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം സ്വയംസംരക്ഷണാർഥമുള്ള ആക്രമണം നടത്തുകയായിരുന്നു, ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗറി പറഞ്ഞു.

