കർണാടകയിൽ വ്യാപക ലോകായുക്ത റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

കർണാടകയിലെ 48 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് .200 ലധികം സംഘങ്ങൾ റെയ്ഡിൽ പങ്കെടുത്തതായി ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ, ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത നാല് എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് 10 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തുന്നു.സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളും ലക്ഷ്യമിട്ട് കർണാടക ലോകായുക്ത വ്യാഴാഴ്ച സംസ്ഥാനത്തുടനീളമുള്ള 48 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി. ബെംഗളൂരു, ബിദർ, കുടക്, ചിത്രദുർഗ, ദാവൻഗരെ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു.കുടക് അഡീഷണൽ എസ്പി നഞ്ചുണ്ടെ ഗൗഡയുടെ മടിക്കേരിയിലെ വസതിയിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പെരിയപട്ടണ നഗരത്തിനടുത്തുള്ള മാക്കനഹള്ളി ഗ്രാമത്തിലെ ഭാര്യാപിതാവിന്റെ വസതിയിലും മൈസൂരു നഗരത്തിലെ ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തി. ഇയാളുടെ മടിക്കേരിയിലെ വസതിയിൽ നിന്ന് പണവുംരേഖകളും ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.ലോകായുക്ത എസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ നാലിന് റെയ്ഡ് ആരംഭിച്ചു. ധാർവാഡിലെ മിഷിഗൺ ലേഔട്ടിലാണ് സന്തോഷിന്റെ വസതി, നിർണായക രേഖകൾക്കായി ഉദ്യോഗസ്ഥർ അന്വേഷിക്കുകയായിരുന്നു. നേരത്തെ ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷനിൽ ജോലി ചെയ്തിരുന്നു.കൊപ്പളിലെ നിർമിതി സെന്റർ മാനേജർ മഞ്ജുനാഥ് ബന്നിക്കൊപ്പയുടെ ഓഫീസിലും വസതിയിലും റെയ്ഡ് നടന്നു. ഹുലിഗി നഗരത്തിലെ ഒരു ലോഡ്ജിൽ ഉദ്യോഗസ്ഥൻ നിക്ഷേപം നടത്തിയതായും അവിടെയും റെയ്ഡ് നടത്തിയതായും പറയുന്നു. മൈസൂരുവിലെ വിജയനഗർ നാലാം സ്റ്റേജിലുള്ള ഹാരംഗി ഡാം സൂപ്രണ്ടിന്റെ പ്ലാനിംഗ് വിഭാഗത്തിലെ കെ കെ രഘുപതിയുടെ വസതിയിലും റെയ്ഡ് നടന്നു.