ഹിമാചലിൽ മഴ തുടരുന്നു ;മരണം 80 കവിഞ്ഞു.

ഷിംല:ഒരാഴ്ചയിലേറെയായി തുടരുന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും മിന്നല്‍പ്രളയങ്ങളിലുംപെട്ട് ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 മരണം സ്ഥിരീകരിച്ചു.വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചല്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇതില്‍ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹിമാചലിലെ സമ്മര്‍ഹില്‍ , ഫാഗ്ലി , കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമ്മര്‍ ഹില്ലില്‍ നിന്ന് 13 മൃതദേഹവും ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണനഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണ സമ്മര്‍ഹില്ലിലെ ശിവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് നിഗമനം. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.51കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണ സമ്മര്‍ഹില്ലിലെ ശിവ ക്ഷേത്ത്രതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ് നിഗമനംകാന്‍ഗ്രാ ജില്ലയിലെ ഇന്‍ഡോറ , ഫത്തേപൂര്‍ സബ് ഡിവിഷനുകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് 1,731 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. വ്യോമസേനയും കരസേനയും എന്‍ഡിആര്‍എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്താണ് ഈ വര്‍ഷത്തെ മഴ. ഉത്തരാഖണ്ഡിലും മഴക്കെടുതികള്‍ തുടരുകയാണ്. ലക്ഷ്മണ്‍ ജുലയിലെ റിസോര്‍ട്ടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദമ്ബതികളുടേയും മകന്റേയും ഉള്‍പ്പെടെ നാല് മൃതദേഹം കൂടി പുറത്തെടുത്തു. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച ആരംഭിച്ച മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പതാകളിലുള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. ഋഷികേശ് – ബദ്രിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചു പോയതായി സംസ്ഥാന ദുരന്ത നിയന്ത്രണ വകുപ്പ് അറിയിച്ചു. റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്-.