ഉത്തർപ്രദേശിൽ തടവിലായിരുന്ന രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരി  ഹൃദയാഘാതം മൂലം മരിച്ചു

ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ മുഖ്താർ അൻസാരി വ്യാഴാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കൊലപാതകം മുതൽ കൊള്ളയടിക്കൽ വരെ 65 ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ രാഷ്ട്രീയക്കാരൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ടിക്കറ്റിൽ അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ബന്ദ ജില്ലാ ജയിലിൽ കഴിയുന്ന മുഖ്താർ അൻസാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ റാണി ദുർഗാവതി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകുന്നേരം റംസാൻ നോമ്പ് മുറിച്ചതിനെ തുടർന്ന് മുഖ്താർ അൻസാരിയുടെ ആരോഗ്യനില…

Read Full News

അഭിഭാഷകനെതിരെ കള്ളക്കേസ്;സഞ്ജീവ് ഭട്ടിനു 20 വർഷം തടവ് .

അഹമ്മദാബാദ് : മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ് ശിക്ഷ. 1996ലെ മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ശിക്ഷ.ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപുർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സഞ്ജീവ് ഭട്ടിനെ പാലൻപുർ സബ് ജയിലിലേക്ക് കൊണ്ടു പോകും. 1996ല്‍ മയക്കു മരുന്നു പിടികൂടിയ സംഭവത്തില്‍ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിതിനെ പ്രതിയാക്കി എടുത്ത കേസിലാണ് കുറ്റക്കാരനെന്നു വിധിച്ചത്. എൻഡിപിഎസ് ആക്‌ട് പ്രകാരമായിരുന്നു…

Read Full News

വയനാട് മണ്ഡലത്തിൽ രാഹുലിന്റെ റോഡ് ഷോ ഏപ്രിൽ മൂന്നിന്.

കല്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 3 ന് ഉച്ചക്ക് 12 മണിയോടെ വയനാട് കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, താരീഖ് അന്‍വര്‍ തുടങ്ങിയവരും യു ഡി എഫിന്റെ വിവിധ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധി നഗരത്തില്‍ റോഡ് ഷോയും നടത്തും. വയനാട്ടിലെ സിറ്റിങ്ങ് എം പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ…

Read Full News

നിയമസഭ തെരഞ്ഞെടുപ്പ്;വോട്ടെടുപ്പിന് മുന്നേ 5 സീറ്റിൽ ബിജെപിക്ക് ജയം.

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ബിജെപി വിജയത്തിലേക്ക്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം അഞ്ച് പേര്‍ക്ക് സംസ്ഥാനത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല.നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചിട്ടും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക നല്‍കിയില്ല. ഇതോടെയാണ് അഞ്ചിടത്തും ബിജെപിക്ക് വിജയം ഉറപ്പായത്. പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കില്‍ ഇവരെല്ലാം വിജയികളാവും. സംസ്ഥാനത്ത് മുക്തോ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പേമ ഖണ്ഡു മത്സരിച്ചിരുന്നത്. അഞ്ചിടത്തും കോണ്‍ഗ്രസോ മറ്റ്…

Read Full News

മാസപ്പടി കേസില്‍ ഇഡി അന്വേഷണം;എൽഡിഎഫ് വെട്ടിലാകുമോ.

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ഉള്‍പ്പെടുന്ന മാസപ്പടി കേസില്‍ ഇഡി അന്വേഷണം. കൊച്ചി യൂണിറ്റാണ് എൻഫോഴ്സ്മെന്‍റ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തത്.കേസുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. എസ്‌എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടീസ് നല്‍കുമെന്നാണ് വിവരം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു തുല്യമായ നടപടിയാണ് ഇസിഐആർ. വീണയുടെ എക്സാലോജിക് കമ്ബനി ഉള്‍‌പ്പെടെ…

Read Full News

ബി ആർ എസ് നേതാവ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബി ആർ എസ് നേതാവ് കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ന്യൂഡൽഹി :ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യക്തമാക്കിയതിന് തുടർന്ന് ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അതേസമയം, മദ്യനയ അഴിമതിയില്‍ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെഹങ്കിലും കോടതി ജാമ്യം നിഷേധിക്കുകയാരിന്നു. ബിആര്‍എസ് നേതാവും…

Read Full News

മോസ്‌കോ ആക്രമണം: റഷ്യൻ കോടതി നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.

മോസ്കോ: നൂറ്റിമുപ്പത്തേഴു പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ദലേർഡ് ജോണ്‍ മിർസോയേവ് (32) സൈദക്രമി മുറോദലി രച്ചബാലിസോദ (30) ഷംസുദിൻ ഫരീദുനി (25) മുഹമ്മദ് സോബിർ ഫിസോവ് (19) എന്നീ പ്രതികള്‍ക്കെതിരേ മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി ഭീകരാക്രമണ കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു പ്രതികള്‍ കുറ്റം സമ്മതിച്ചതായി കോടതി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. മൂന്നുപേർ കുറ്റം സമ്മതിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലു പ്രതികളും കടുത്ത…

Read Full News

വിദ്വേഷ പ്രചാരണം;ജാമിദ ടീച്ചര്‍ക്കെതിരെ കേസ്.

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്.ജാമിദ ടീച്ചര്‍ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വീഡിയോകള്‍ ജാമിദ നടത്തിയിരുന്നു. 153 (എ) പ്രകാരമാണ് ജാമിദയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വീഡിയോകള്‍ ജാമിദ…

Read Full News

ശിവ ശക്തി പോയിൻ്റിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം.

ന്യൂഡൽഹി :ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന്  ‘ശിവ ശക്തി പോയിന്റ്’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഐഎയു വര്‍ക്കിങ്…

Read Full News

റഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ;നിരവധി പേർ കൊല്ലപ്പെട്ടു.

മോസ്കോ:റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മോസ്‌കോയിൽ നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 2015ൽ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസിൽ നടന്ന…

Read Full News