ഇന്ത്യൻ വിജയം ; ഖലിസ്ഥാനി ഭീകരനെതിരെ ഇൻറർ പോൾ നോട്ടീസ്.

ചണ്ഡീഗഡ് : ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ അംഗമായ കരണ്‍വീര്‍ സിംഗിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.പഞ്ചാബ് സ്വദേശിയായ സിംഗ് ഇപ്പോൾ പാകിസ്ഥാനിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതായി വാർത്താ ഏജൻസി കൂട്ടിച്ചേർത്തു. കുപ്രസിദ്ധ തീവ്രവാദികളായ വാധ്വ സിംഗ്, ഹർവിന്ദർ സിംഗ് റിൻഡ എന്നിവരുടെ വലംകൈയായി കരൺവീർ സിംഗ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗം കൊലപാതകം, തീവ്രവാദ ഫണ്ടിംഗ്, ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ഉള്ളത്.വിദേശത്തേക്ക് കടന്നതായി കരുതുന്ന…

Read Full News

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; ഇന്ത്യ മുന്നണിയിൽ മുറുമുറുപ്പ് .

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; അഭ്യൂഹം. പട്‌ന: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങള്‍.ജനസംഘം സ്ഥാപകൻ ദീൻ ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷ ചടങ്ങിലാണ് നിതീഷ് കുമാര്‍ പങ്കെടുത്തത്. ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ നിതീഷ് പങ്കെടുത്തത് എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നു നിതീഷ് കുമാര്‍ പ്രതികരിച്ചു. ദീൻ ദയാല്‍ ജയന്തി സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായി…

Read Full News

നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള  ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം തുടങ്ങി.

യെരവാൻ: അസര്‍ബൈജാന്‍റെ നിയന്ത്രണത്തിലായ നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള അര്‍മേനിയൻ ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി.മൂവായിരത്തോളം പേര്‍ അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1,20,000 അര്‍മേനിയൻ വംശജരാണ് നാഗോര്‍ണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്‌ലിം ഭൂരിപക്ഷ അസര്‍ബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അര്‍മേനിയൻ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയൻ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്കുന്ന പദ്ധതിപരിഗണനയിലുണ്ടെന്നാണ്…

Read Full News

കാനഡയിൽ ഭൂരിപക്ഷം ഗുരുദ്വാരകളും മിതവാദികളുടെ കയ്യിൽ ;തീവ്രവാദികൾക്ക് പരിമിതമായ ഗുരുദ്വാരകളിൽ മാത്രം നിയന്ത്രണം.

ഒട്ടാവ: കാനഡയിലെ 250 സിഖ് ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട്.ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതില്‍ 5000 പേര്‍ കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട് വ്യക്തമാക്കി. കാനഡയില്‍ പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ…

Read Full News

ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്  കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചു.

ന്യൂഡൽഹി:പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. ദുബായ് വഴി ഹൈദരാബാദിലാണ് പാക് ടീം എത്തുക. വീസ വൈകുന്നതില്‍ ആശങ്കയറിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിയ്ക്ക് കത്തയച്ചിരുന്നു. ഇതുകൂടാതെ ലോകകപ്പിന്‍റെ മുന്നൊരുക്കമായി യുഎഇയില്‍ സന്ദര്‍ശനം നടത്താനുള്ള പാക് ടീമിന്‍റെ പദ്ധതി ഇന്ത്യന്‍ വീസാ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പാക് ടീമംഗങ്ങള്‍ക്ക് വീസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിച്ചുവെന്നുംനടപടികള്‍ പുരോഗമിക്കുകയാണെന്നും  സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Read Full News

ഇറാനിൽ 28 ഐ എസ് ഭീകർ കസ്റ്റഡിയിൽ ;സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി.

ടെഹ്റാൻ: ഇറാനില്‍ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 28 ഭീകരരെ കസ്റ്റഡിയില്‍. ഭീകരാക്രമണത്തിന് ഉപയോഗിക്കാൻവെച്ച 30 ബോംബുകള്‍ നിര്‍വീര്യമാക്കിയതായും ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ച്‌ തസ്‌നിം വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.സിറിയ, അഫ്ഗാനിസ്താൻ, പാകിനിസ്താൻ, ഇറാഖിലെ കുര്‍ദിനിസ്താൻ മേഖലകളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read Full News

ഇസ്രായേലുമായി അടുത്തുകൊണ്ടിരിക്കുകയാണ് ;സൗദി രാജകുമാരൻ .

റിയാദ്:ഇസ്രയേലുമായി അടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചര്‍ച്ചകളാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്ക് തന്റെ രാജ്യം കൂടുതൽ അടുക്കുകയാണെന്നും ഇറാന് ആണവായുധം ലഭിച്ചാൽ “നമുക്ക് ഒരെണ്ണം ലഭിക്കണമെന്നും” ഒരു യുഎസ് ടെലിവിഷൻ അഭിമുഖത്തിൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഫലസ്തീര്‍ ജനത ഞങ്ങള്‍ക്ക് പ്രധാനമാണ്. ബന്ധം പുനസ്ഥാപിക്കും മുമ്ബ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തന്നെ വേണം. ഇസ്രയേലുമായുള്ള യു.എസ്…

Read Full News

രാഹുലിനെ വെല്ലുവിളിച്ച് അസറുദ്ദീൻ ഉവൈസി.

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി.വയനാട്ടല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ. വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ”വയനാടിനു പകരം ഹൈദരാബാദില്‍ മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ(രാഹുല്‍) വെല്ലുവിളിക്കുകയാണ്. സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും. പക്ഷെ, ഞാൻ ഒരുക്കമാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്”-ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി. ഈ മാസം…

Read Full News

പാർട്ടി ആവശ്യപ്പെട്ടാൽ ലോകസഭയിലേക്ക് മത്സരിക്കും; ശശി തരൂർ .

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങള്‍ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാന്‍ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ്…

Read Full News

കേരളത്തിൽ പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്.

ന്യൂഡൽഹി:സംസ്ഥാനത്ത് നിരോധിത സംഘടനയായ പി.എഫ്.ഐയുടെ മുൻ നേതാക്കളുടെ വീടുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ട്രസ്റ്റുകള്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.‍‍ഡി പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലേക്കാണ് പിഎഫ്‌ഐ നേതാക്കള്‍ പണം വിദേശത്തു നിന്നും സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന.

Read Full News