രാവണൻ കോട്ട ചുവന്നു;പ്രതീക്ഷയിൽ ഇന്ത്യ.

കൊളംബോ :ശ്രീലങ്കക്ക് പുതിയ പ്രസിഡന്റ്. ഇടത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായ ദിസനായകെ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയെ പരാജയപ്പെടുത്തി. ദിസ നായകെക്ക് 42.3 ശതമാനം വോട്ടുകൾ ലഭിച്ചു. 2019 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ച 3 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. ഇത് “മാറ്റത്തിനായുള്ള വോട്ട്”എന്ന പ്രചരണം ആയിരുന്നു ഇടതു പാർട്ടികൾ നടത്തിയിരുന്നത്.മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.56 കാരനായ ദിസനായകെ ഒരുകാലത്ത് കടുത്ത ഇന്ത്യൻ വിമർശകനായിരുന്നു . 2022 ൽ…

Read More

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേര്‍ കൊല്ലപ്പെട്ടു.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളില്‍ വീണ്ടും ഇസ്റാഈല്‍ വ്യോമാക്രമണ നടത്തി. ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിലെ കെട്ടിട സമുച്ചയത്തിലാണ് ഇസ്രായേലിന്റെ ബോംബിംഗ് നടന്നത്. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ യോഗം ചേരുന്ന വിവരം അറിഞ്ഞതിനുശേഷം ആണ് ഇസ്രായേൽ ബോംബക്രമണം നടത്തിയത് .  വ്യോമാക്രമണത്തിൽ തങ്ങളുടെ മുതിർന്ന കമാൻഡർ ഇബ്രാഹിം അഖിൽ മരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു . ലെബനൻ ആരോഗ്യ മന്ത്രാലയം…

Read More

സിനിമാകഥകളെ വെല്ലുന്ന സൂക്ഷ്മതയോടെ; മൊസാദ് .

ലബനനില്‍ കഴിഞ്ഞ ദിവസം നടന്നത് മൊസാദിൻ്റെ ചാരമികവ്. കേട്ടു കേഴ്‌വി പോലുമില്ലാത്ത സിനിമാതിരക്കഥ പോലെയാണ്  ഒരേസമയം ആയിരത്തിലേറെ പേജറുകൾ പൊട്ടിത്തെറിച്ചത് സ്ഫോടനങ്ങളില്‍ ഒമ്ബതു പേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല ഇപ്പോഴും സന്ദേശങ്ങള്‍ കൈമാറാൻ മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകളാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്നതിനാലാണ് ഹിസ്ബുല്ല ഇപ്പോഴും…

Read More

പാക്ക് അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ; നിരവധി മരണം.

കാബൂൾ :അഫ്ഗാൻ- പാക് അതിർത്തിയില്‍ ഇരു വിഭാഗം സൈനികർക്ക് തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 8 അഫ്ഗാൻ താലിബാൻ സൈനികർ കൊല്ലപ്പെട്ടു.16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. താലിബാൻ സൈനികരാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ പാകിസ്താന്റെ സൈനിക ക്യാമ്ബുകള്‍ക്ക് നേരെ താലിബാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാകിസ്താൻ സൈന്യവും തിരിച്ച്‌ ആക്രമിച്ചു. ഇതിലാണ് താലിബാൻ സൈനികർ കൊല്ലപ്പെട്ടത്.താലിബാൻ കമാൻഡർമാരായ ഖാലില്‍, ജാൻ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്….

Read More

ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെന്റിന് ഭീഷണി; പിന്തുണ പിൻവലിച്ച് ഇന്ത്യ വിരുദ്ധ സിഖ് പാർട്ടി.

ടൊറണ്ടോ :കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനെ തിരിച്ചടി.സിക്ക് സംഘടനയുടെ പിന്തുണയാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് നഷ്ടമായത് .എന്നും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത സംഘടനയാണ് ജസ്റ്റിൻ ക്രൂഡോയുടെ ന്യൂനപക്ഷ ഗവൺമെന്റിന് പിന്തുണച്ചിരുന്നത്.ഇന്നലെയാണ് ജസ്റ്റിൻ നയിക്കുന്ന ന്യൂനപക്ഷ ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. ഭരണം തുടരുമെന്നും സാമൂഹിക പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട്, ഇടതുപക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് 2022 ലാണ് ട്രൂഡോയുടെ പാർട്ടിയുമായി കരാർ ഉണ്ടാക്കിയത്. 2025 ഒക്ടോബർ അവസാനത്തോടെ…

Read More

ജയിൽ ചാടാൻ തിരക്ക്; നൂറിലേറെ മരണം.

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.“പരിക്കേറ്റ 59 പേരെ സർക്കാർ പരിചരിക്കുന്നു, അതുപോലെ തന്നെ ചില സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളും ഉണ്ട്,” അദ്ദേഹം പറഞ്ഞു, ജയിലിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചു. ബലാത്സംഗ സംഭവങ്ങളെ കുറിച്ച് അദ്ദേഹം…

Read More

ചാവേർ അക്രമം;അഫ്ഗാനിൽ ആറ് മരണം.

കാബുൾ:അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ തിങ്കളാഴ്ച ഒരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ തെക്കുപടിഞ്ഞാറൻ ഖലാ ബക്തിയാർ പരിസരത്താണ് സ്‌ഫോടനം നടന്നതെന്ന് കാബൂൾ പോലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. 13 പേർക്കാണ് ചാവേർ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം നടക്കുകയാണ്. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ ആരും ഉടൻ ഏറ്റെടുത്തില്ല. ഭരണകക്ഷിയായ താലിബാൻ്റെ പ്രധാന എതിരാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൻ്റെ അഫിലിയേറ്റ്, രാജ്യത്തുടനീളമുള്ള സ്കൂളുകൾ,…

Read More

ഉക്രൈൻ പവർ സ്റ്റേഷനിൽ റഷ്യയുടെ മിസൈൽ മഴ.

കീവ്: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 200 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതിയും വെള്ളവും പലയിടത്തും മുടങ്ങിയതായാണ് റിപ്പോർട്ടുകള്‍. ശൈത്യകാലത്തിനു തൊട്ടു മുൻപ് ഊർജ നിലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് തിരിച്ചടിയായി. റഷ്യൻ ഡ്രോണുകളില്‍ ഒന്ന് അയല്‍രാജ്യമായ പോളണ്ടിന്റെ അതിർത്തി കടന്നു. 127 ഇൻകമിംഗ് മിസൈലുകളിൽ 102 ഉം 109 ഡ്രോണുകളിൽ 99 ഉം വ്യോമസേന തകർത്തുവെന്ന് എയർഫോഴ്‌സ്…

Read More

ഹിസ്ബുല്ല ആക്രമണം; ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ .

കമാൻഡർ ഫഹദ്ഷുക്കർ കൊല്ലപ്പെട്ടതിന് മറുപടിയായി “വലിയ എണ്ണം മിസൈലുകൾ” ഉപയോഗിച്ച് ഇസ്രായേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഹിസ്ബുള്ള പറഞ്ഞു . മെറോൺ ബേസ്, അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 11 ഇസ്രായേലി സൈനിക താവളങ്ങളിലും ബാരക്കുകളിലും 320 ലധികം കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടതായി ലെബനീസ് ഗ്രൂപ്പ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഡ്രോണുകളുടെ കടന്നുകയറ്റം സുഗമമാക്കുന്നതിനാണ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു. “ആസൂത്രണം ചെയ്തതുപോലെ ഡ്രോണുകൾ കടന്നുപോയി.” “ലെബനനിലെ മിക്ക ഇസ്രായേലി ആക്രമണങ്ങളും…

Read More

മോദി യുക്രെയിനിൽ ;കെട്ടിപ്പിടിച്ച് സെലൻസ്കി.

കീവ്’:യുക്രെയ്ൻ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയിൽ 4 കരാറുകള്‍ ഒപ്പിട്ടു.ചർച്ചയ്ക്കിടെ ഇന്ത്യ – യുക്രെയ്ൻ സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. വിവിധ മേഖലകളില്‍ സഹകരിച്ച്‌ പ്രവർത്തിക്കാൻ ഇന്ത്യയും യുക്രെയ്നും തീരുമാനിച്ചു. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ട്രെയിൻ മാർഗം യുക്രെയ്നിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്.റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ…

Read More