ബോക്കോ ഹറാമിലെ മുന്നൂറിലധികം പേരെ മോചിപ്പിക്കുന്നു.

നൈജീരിയ :ബോക്കോ ഹറാം ഇസ്ലാമിസ്റ്റ് കലാപത്തിൻ്റെ ഭാഗമെന്ന് സംശയിക്കുന്ന മുന്നൂറിലധികം പേരെ മോചിപ്പിക്കുമെന്ന് നൈജീരിയൻ സൈന്യം അറിയിച്ചു. കലാപത്തിൻ്റെ ഹൃദയഭൂമിയായ വടക്കുകിഴക്കൻ ബോർണോ സ്റ്റേറ്റിലെ കോടതി, അവർ കുറ്റകൃത്യങ്ങളൊന്നും ചെയ്തതിന് തെളിവില്ലെന്ന് വിധിച്ചതിന് പിന്നാലെയാണിത്. സംശയിക്കപ്പെടുന്ന 313 പേരെ നീതിന്യായ മന്ത്രാലയത്തിൻ്റെ ഭാഗമായ പ്രോസിക്യൂഷൻ വകുപ്പ് പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും അവരെ വിട്ടയക്കുമെന്നും പ്രതിരോധ വക്താവ് മേജർ ജനറൽ എഡ്വേർഡ് ബൂബ വ്യാഴാഴ്ച പറഞ്ഞു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ, സമൂഹത്തിലേക്ക് ശരിയായ രീതിയിൽ പുനഃസ്ഥാപിക്കുന്നതിനായി സൈന്യം അവരെ…

Read More

വ്യഭിചാര കുറ്റം ; വീണ്ടും കല്ലേറ് ആരംഭിക്കാൻ താലിബാൻ.

വ്യഭിചാരത്തിൻ്റെ പേരിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് ദ ടെലിഗ്രാഫ് കഴിഞ്ഞ ശനിയാഴ്ച സ്റ്റേറ്റ് ടിവിയിൽ ഒരു ശബ്ദ സന്ദേശത്തിൽ താലിബാൻ്റെ ഏറ്റവും പുതിയ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തു.താലിബാൻ്റെ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്.താലിബാൻ്റെ ഇസ്ലാമിക ശരീഅത്ത് വ്യാഖ്യാനത്തിന് വിരുദ്ധമായ സ്ത്രീകളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്ര സമൂഹം വാദിക്കുന്നുണ്ടെന്ന് പ്രഖ്യാപനത്തിൽ അഖുന്ദ്സാദ പറഞ്ഞു. “ഞങ്ങൾ അവരെ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ ഉടൻ നടപ്പിലാക്കും. ഞങ്ങൾ…

Read More

മോസ്‌കോ ആക്രമണം: റഷ്യൻ കോടതി നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.

മോസ്കോ: നൂറ്റിമുപ്പത്തേഴു പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ദലേർഡ് ജോണ്‍ മിർസോയേവ് (32) സൈദക്രമി മുറോദലി രച്ചബാലിസോദ (30) ഷംസുദിൻ ഫരീദുനി (25) മുഹമ്മദ് സോബിർ ഫിസോവ് (19) എന്നീ പ്രതികള്‍ക്കെതിരേ മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി ഭീകരാക്രമണ കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു പ്രതികള്‍ കുറ്റം സമ്മതിച്ചതായി കോടതി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. മൂന്നുപേർ കുറ്റം സമ്മതിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലു പ്രതികളും കടുത്ത…

Read More

റഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ;നിരവധി പേർ കൊല്ലപ്പെട്ടു.

മോസ്കോ:റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മോസ്‌കോയിൽ നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 2015ൽ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസിൽ നടന്ന…

Read More

അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം; 8 പേർ കൊല്ലപ്പെട്ടു.

കാബൂൾ :  പാകിസ്ഥാൻ തങ്ങളുടെ പ്രദേശത്ത്  വ്യോമാക്രമണം നടത്തിയതായി താലിബാൻ അക്രമത്തിൽ അഞ്ച് സ്ത്രീകളെയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു, തിരിച്ചടിയായി അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ കനത്ത ആയുധങ്ങൾ പ്രയോഗിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ അറിയിച്ചു.പാക്കിസ്ഥാനിൽ അടുത്തിടെ നടന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ആണ് എന്ന് പറഞ്ഞാണ് പാക്ക് അക്രമണം. അഫ്ഗാൻ മണ്ണിൽ നിന്നാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ്റെ പക്ഷം അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ ഇത് നിഷേധിക്കുകയായിരുന്നു.അഫ്ഗാൻ പ്രദേശം ഉപയോഗിച്ച് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ…

Read More

ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനൽ കൂടി അജ്ഞാത സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കൊള്ളപ്പെട്ടു.

ഇസ്ലാമാബാദ്: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലെ കുപ്രസിദ്ധനായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനെ ശനിയാഴ്ച (മാർച്ച് 2) പാകിസ്ഥാനിൽ “ദുരൂഹ സാഹചര്യത്തിൽ” മരിച്ച നിലയിൽ കണ്ടെത്തി.ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് ജിഹാദ് കൗൺസിലിൻ്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറൽ റഹ്മാൻ ജമ്മു കശ്മീരിലെ പുൽവാമ ജില്ലക്കാരനാണ്. ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ യഥാർത്ഥത്തിൽ പുൽവാമയിൽ നിന്നുള്ളയാളായിരുന്നു, എന്നാൽ കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്…

Read More

മുംബൈ ഭീകരാക്രമണം; മുഖ്യപ്രതി പാകിസ്ഥാനിൽ മരിച്ചു.

ലാഹോർ:ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്. 2006ൽ മുംബൈയിൽ 188 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ബോംബ് സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ചീമയായിരുന്നു. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ചു. 2008 നവംബർ 26 ന് 10 പാകിസ്ഥാൻ ഭീകരർ കടൽമാർഗം ദക്ഷിണ മുംബൈ പ്രദേശങ്ങളിൽ…

Read More

കൊടും ഭീകരനെ പാക്ക് മണ്ണിൽ വെച്ച് വധിച്ചതായി ഇറാൻ .

ടെഹ്റാൻ :ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിനെയും ചില കൂട്ടാളികളെയുംവധിച്ചതായി ഇറാൻ വാർത്താ ഏജൻസിയായ മെഹർ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.  കഴിഞ്ഞ മാസം  ഇറാന്‍ പാകിസ്ഥാന്‍ പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്‌ലിന്റെ സ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാകിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു.  അല്‍ അറബിയ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2012ലാണ് ജെയ്ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടന…

Read More

സൗദി അറേബ്യയിൽ നിന്ന് അപൂർവ മണൽ പൂച്ചകളെ കണ്ടെത്തി.

ജിദ്ദ: പാറയും മണലും നിറഞ്ഞ മരുഭൂമിയിൽ ജീവിക്കുന്ന അപൂർവ ഇനം മണൽപൂച്ചയെ സൗദി അറേബ്യയിൽ കണ്ടെത്തി. ഐബെക്‌സ് റിസർവിലെ നാഷണൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻ്റാണ് ‘മണൽപൂച്ച’യെ ആദ്യം കണ്ടത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ വിജയമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. മണലും കല്ലും നിറഞ്ഞ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ പൂച്ച സമൃദ്ധമായ സസ്യങ്ങളുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. പകൽ സമയത്ത് അവർ ദ്വാരങ്ങളിൽ അഭയം പ്രാപിക്കുന്നു. ഉയർന്ന ശരീര താപനില ഒഴിവാക്കാൻ അവർ മാളങ്ങളിൽ…

Read More

നാസര്‍ ആശുപത്രി റെയ്ഡ്:  ഭീകരരെയും വൻ ആയുധശേഖരവും പിടികൂടിയെന്ന് ഇസ്രയേല്‍.

ടെൽഅവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള നാസർ ആശുപത്രിയില്‍ തുടരുന്ന റെയ്ഡില്‍ ഇരുപതിലധികം ഭീകരരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവർക്ക് ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും ഇസ്രേലി സേന അറിയിച്ചു.ആശുപത്രി ഭീകരപ്രവർത്തനത്തിനു താവളമാക്കിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയില്‍നിന്ന് ഷെല്ലുകള്‍ തൊടുത്തിരുന്നു. റെയ്ഡിനിടെ മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കൂട്ടിച്ചേർത്തു.ബന്ദികളോ അവരുടെ മൃതദേഹങ്ങളോ ഉണ്ടാകാം എന്നുപറഞ്ഞാണ് ഇസ്രേലി സേന വ്യാഴാഴ്ച ആശുപത്രിയില്‍ റെയ്ഡ് തുടങ്ങിയത്. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ…

Read More