വയനാട് ദുരന്തം ലോക ശ്രദ്ധയിൽ; അനുശോചനം രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ.

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നു.യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്. കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു. ‘കേരളത്തിലെ ഉരുള്‍…

Read More

ഇന്ത്യൻ തീരത്തു നിന്നും ഐസിസ് പോരാളികൾ ഉപയോഗിക്കുന്ന കോടികളുടെ മയക്കുമരുന്ന് പിടികൂടി.

മുന്ദ്ര: നൂറ് കോടിയലധികം വില വരുന്ന ലഹരിമരുന്ന് മുന്ദ്രയില്‍ പിടികൂടി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഐസിസ് പോരാളികൾ മണിക്കൂറുകളോളം ഉണർന്നിരിക്കാൻ ട്രമാഡോൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ട്രമാഡോൾ ‘പോരാളി മയക്കുമരുന്ന്’ എന്ന നിലയിൽ അടുത്ത കാലത്തായി കുപ്രസിദ്ധി നേടിയതാണ്. ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്‌കോട്ടില്‍ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക്…

Read More

കാർഗിലെ ഐതിഹാസിക വിജയത്തിന് 25 ആണ്ട്.

കാർഗിലെ ഐതിഹാസിക വിജയത്തിന് 25 ആണ്ട്. ന്യൂഡൽഹി:1999-ല്‍ നടന്ന കാർഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ നഷ്ടത്തില്‍ നിന്ന് പാകിസ്ഥാൻ ഒന്നും പഠിച്ചിട്ടില്ലെന്നും ഭീകരർക്ക് അഭയം നല്‍കുന്നത് തുടരുകയാണെന്നും പറഞ്ഞു.“പാകിസ്ഥാൻ എന്തെങ്കിലും ദുർവിനിയോഗം നടത്തിയപ്പോഴെല്ലാം പരാജയം നേരിട്ടു. ചരിത്രത്തില്‍ നിന്ന് പാഠങ്ങളൊന്നും പഠിച്ചിട്ടില്ല,” കാർഗില്‍ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച പ്രധാനമന്ത്രി , രാജ്യത്തിനുവേണ്ടിയുള്ള…

Read More

ബഡ്ജറ്റ് 2024-25 ഒറ്റ നോട്ടത്തിൽ.

ന്യൂഡൽഹി : ഇന്ത്യയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു.തൻറെ ഏഴാമത്തെ തുടർച്ചയായ ബഡ്ജറ്റ് അവതരണം ആണ് പാർലമെൻറിൽ നടന്നത്.മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമ്മല മറികടന്നത്.  ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ജൂണിൽ അധികാരത്തിൽ വന്നതിനുശേഷം ഉള്ള ആദ്യ ബഡ്ജറ്റ് ആണ് ഇത്. ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ്? 25 സാമ്പത്തിക വർഷത്തിലെ പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുമെന്ന് ബജറ്റ്…

Read More

ഫേക്ക് ന്യൂസ് ;ധ്രുവ് റാഠിക്കെതിരേ കേസ്.

മുംബൈ: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്.മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു സമർപ്പിച്ച പരാതിയിലാണ് നടപടി.സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠി എക്‌സില്‍ കുറിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ്…

Read More

ജൂൺ 25 ഇനി ഭരണഘടന ഹത്യാ ദിനം.

ന്യൂഡൽഹി :ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയില്‍ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ , രാജ്യത്തിന് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി…

Read More

റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി മോദിക്ക്.

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു.റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. 1699-ൽ റഷ്യയുടെ ആദ്യ ചക്രവർത്തിയായ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച ഈ  അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേതാവാണ് മോദി.ഇത് റഷ്യയുടെ  ഏറ്റവും പഴക്കമുള്ളസിവിലിയൻ ബഹുമതിയാണ്. റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918-ൽ ഈ അവാർഡ് നിർത്തലാക്കുകയും പിന്നീട് 1998-ൽ റഷ്യയുടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുനഃസ്ഥാപിക്കുകയും…

Read More

ഖലിസ്ഥാൻ ,കാശ്മീർ തീവ്രവാദ ബന്ധമുള്ള എംപിമാർക്ക് സത്യപ്രതിജ്ഞ.

ന്യൂഡൽഹി:തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിംഗിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോൾ അനുവദിച്ചു. അസമിലെ ജയിലിൽ നിന്നാണ് ഇയാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിൽ തടവിൽ കഴിയുന്ന അമൃത് പാൽ ജൂൺ 11ന് പഞ്ചാബ് സർക്കാരിന് കത്തെഴുതുകയും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ അയച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ്…

Read More

ഇനിമുതൽ  ഭാരതത്തിൻ്റെ നിയമം.

ന്യൂഡൽഹി :ഇന്ന് അർദ്ധരാത്രി 12 മണി മുതൽ  രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. ബ്രിട്ടീഷ് ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്‌എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് (ബി എസ് എ ) നിലവില്‍ വരുക.ഇന്ന് അർദ്ധരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. ഇന്ന് അർദ്ധരാത്രിക്ക് മുമ്ബ് രജിസ്റ്റർ ചെയ്യുന്ന കേസുകളില്‍…

Read More

അരവിന്ദ് കെജ്രിവാൾ 100 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഇ ഡി.

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി ഡൽഹിയിലെ റൂസ് അവന്യൂ കോടതി ബുധനാഴ്ച വിധിച്ചു. പിൻവലിച്ച മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റൂസ് അവന്യൂ കോടതിയെ അറിയിച്ചു. കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ സമർപ്പിച്ച കുറ്റപത്രം കോടതി പരിഗണിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.വീഡിയോ കോൺഫറൻസിലൂടെയാണ് ഡൽഹി മുഖ്യമന്ത്രിയെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ…

Read More