ഖലിസ്ഥാൻ വാദത്തിനെതിരെ ഒന്നിക്കണം;എം എസ് ബിട്ട.

ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാനുമായ എം.എസ് ബിട്ട.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വെച്ചുപെറുപ്പിക്കില്ല. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച്‌ നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും ബിട്ട പറഞ്ഞു.

‘ഇന്ത്യയെ തകര്‍ക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ വെച്ചുപെറുപ്പിക്കില്ല. കനേഡിയൻ ഗവണ്‍മെന്റ് ഇത്തരത്തിലുളള ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് കോട്ടം തട്ടുന്ന പരിശ്രമങ്ങളെ സിഖ് സമൂഹംഒന്നിച്ചുനിന്ന് പ്രതിരോധിക്കുമെന്നും ബിട്ട പ്രതികരിച്ചു.

ഇത്തരത്തില്‍ ഇന്ത്യയുടെ വിഭജനത്തിനായി കാത്തിരിക്കുന്നവരോടാണ്, നിങ്ങള്‍ കണ്ട ഇന്ത്യയില്‍ നിന്ന് ഒത്തിരി മുന്നിലാണ് ഇപ്പോഴത്തെ ഭാരതം.
ഭാരതത്തെ ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്നില്‍ മോശമായി ചിത്രീകരിക്കാനുളള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ അംഗീകരിക്കില്ല. പാകിസ്താന്റെ അജണ്ടകളും ഇവിടെ വിലപോകില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമുദായവും ഗുരുദ്വാരകളും രാജ്യത്തിന്റെ അഖണ്ഡതക്കായി ഒരുമിച്ച്‌ നില്‍ക്കണം. ഖലിസ്ഥാൻ ഭീകരതക്കെതിരെ പോരാടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഖലിസ്ഥാന് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഉയരുമ്ബോള്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗുരുദ്വാരകളിലെയും മുഴുവൻ അംഗങ്ങളുടെയും യോഗം ചേരണം. യോഗത്തില്‍ രാജ്യത്തെ വിഭജിക്കാനുളള ശ്രമങ്ങളെ ഐകകണ്‌ഠേന പരാജയപ്പെടുത്തണം. ഒരു പ്രത്യേക ഖലിസ്ഥാനെ സിഖ് സമുദായം ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി യോഗത്തില്‍ പരസ്യ പ്രഖ്യാപനം നടത്തണമെന്നും എം എസ് ബിട്ട അഭ്യര്‍ത്ഥിച്ചു.അതിനിടെ, ഇന്ത്യയെ ബന്ധിപ്പിക്കുന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ അവകാശവാദത്തിന് ശേഷമുള്ള സംഭവവികാസങ്ങളിൽ ശിരോമണി ഗുരുദ്വാര പർഭന്ദക് കമ്മിറ്റി (എസ്‌ജിപിസി) ചൊവ്വാഴ്ച ആശങ്ക പ്രകടിപ്പിച്ചു. വിഘടനവാദി നേതാവിന്റെ കൊലപാതകത്തിലേക്ക്.
“ഇന്ന്, സിഖുകാർ ലോകമെമ്പാടും സ്ഥിരതാമസമാക്കിയിരിക്കുന്നു. അവരുടെ മനുഷ്യാവകാശങ്ങളും മതപരമായ ആശങ്കകളും നമുക്ക് പരമപ്രധാനമാണ്. 1984 ജൂണിൽ സച്ച്‌ഖണ്ഡ് ശ്രീ ഹർമന്ദിർ സാഹിബിനും അകാൽ തഖ്ത് സാഹിബിനും നേരെയുണ്ടായ സൈനിക ആക്രമണം, 1984 ലെ സിഖ് വംശഹത്യ, സിഖ് യുവാക്കളുടെ ജുഡീഷ്യൽ കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെ സിഖ് സമൂഹം വേദനാജനകമായ നിരവധി സമയങ്ങളിലൂടെ കടന്നുപോയി. ലോകമെമ്പാടുമുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ഈ ഭയാനകമായ എപ്പിസോഡുകൾ നൽകിയ വേദന ഒരിക്കലും മറക്കാൻ കഴിയില്ല, ”എസ്ജിപിസി പ്രസ്താവനയിൽ പറഞ്ഞു.