ബഹുഭാര്യത്വം അസമിൽ 6000 ത്തോളം പേരെ ജയിലിൽ അടച്ചതായി ഹിമന്ത ബിശ്വ ശർമ്മ.

ഒന്നിലധികം പെൺകുട്ടികളെ വിവാഹം കഴിച്ചതിന് അസമിലെ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള 6,000 ത്തിലധികം വ്യക്തികൾ ജയിലിൽ പോയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച ശർമ്മ അസമിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഒരാൾക്ക് ഒരു സ്ത്രീയെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ എന്നും പറഞ്ഞു.

സർക്കാരിൻ്റെ പ്രവർത്തനങ്ങൾ, ബഹുഭാര്യത്വത്തിൻ്റെ പുരാതന പാരമ്പര്യങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നതായും, ഇവിടെ ചിലർ പാരമ്പര്യത്തിൻ്റെ മറവിൽ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നു. “സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആത്മാഭിമാനം ഇല്ലേ?” പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻ്റെയും വിവാഹത്തിന് മുമ്പ് അവരുടെ ശാക്തീകരണം ഉറപ്പാക്കുന്നതിൻ്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ശർമ്മ ചോദിച്ചു.

അസമിൽ ബഹുഭാര്യത്വവും ലൗ ജിഹാദും നിരോധിക്കുന്നതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ശർമ്മ പറഞ്ഞു, സംസ്ഥാനത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളുടെ അനുഗ്രഹവും ചൂണ്ടിക്കാട്ടി. 

അസമിലെ ലൗ ജിഹാദിൻ്റെ മുൻകാല സംഭവങ്ങൾ ഓർമ്മിച്ചു കൊണ്ട്, അത്തരം പ്രവർത്തനങ്ങൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് ശർമ്മ പറഞ്ഞു. കർശനമായ നടപടികളും കമ്മ്യൂണിറ്റി ബോധവൽക്കരണ കാമ്പെയ്‌നുകളും നല്ല മാറ്റത്തിന് കാരണമായെന്നും ശർമ്മ കൂട്ടി ചേർത്തു.