കഡപ്പ :ആന്ധ്ര നിയന്ത്രിക്കുന്നത് ‘ബി.ജെ.പി ബി’ ടീമാണ്. ബി ഫോർ ബാബു, ജെ ഫോർ ജഗൻ, പി ഫോർ പവൻ. ഈ മൂന്ന് പേരുടെയും റിമോട്ട് കണ്‍ട്രോള്‍ നരേന്ദ്ര മോദിയുടെ പക്കലാണെന്നും കഡപ്പയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് രാഹുല്‍ പറഞ്ഞു. ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജഗൻ മോഹൻ, ജനസേന സ്ഥാപകൻ പവൻ കല്യാണ്‍ എന്നിവർക്കുവേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നത്. ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെടെയുള്ള ഏജൻസികള്‍ ഉള്ളതിനാല്‍ ഈ നേതാക്കള്‍ മോദിയുടെ നിയന്ത്രണത്തിലാണ്. രാജശേഖര റെഡ്ഡി തന്റെ പിതാവ് രാജീവ് ഗാന്ധിക്ക് സഹോദരനെപ്പോലെയായിരുന്നെന്നും ഇരു നേതാക്കളും വ്യക്തിബന്ധം പുലർത്തിയിരുന്നതായും രാഹുല്‍ പറഞ്ഞു.
ആന്ധ്രയുടെ റിമോട്ട് കൺട്രോൾ മോഡിയുടെ കയ്യിൽ ;രാഹുൽ.

