കൂറ്റൻ മുന്നേറ്റവുമായി മഹായുതി ;തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.


മുംബൈ:തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.നഷ്ടമായത് ലോകസഭ ഇലക്ഷനിൽ നേടിയ മുൻതൂക്കം, ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം മികച്ച ലീഡ് നേടിയിരുന്നു, അതോടെ തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ് ,ഉദ്ധവ് പക്ഷത്തിന്റെ ശിവസേന ശരത്ത് അവർ നേതൃത്വം കൊടുക്കുന്ന എൻസിപി സഖ്യം കരുതിയത്.മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളാണുള്ളത്, അതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി 30 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വെറും 18 സീറ്റുകളാണ് ലഭിച്ചത്.

എന്നാൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് മിന്നും വിജയം നല്‍കുന്ന ഫലമായിരുന്നു പുറത്തുവന്നത്. ആകെയുള്ള 288 സീറ്റുകളില്‍ 231 സീറ്റുകളിലും മഹായുതി സഖ്യം നേട്ടം കൊയ്തു. വെറും 48 സീറ്റുകളിലാണ് ഉദ്ധവും ശരദ് പവാറും കോണ്‍ഗ്രസും നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം മുന്നിട്ടുനിന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ മുന്നേറ്റം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അവസരത്തെ വേണ്ടവിധം വിനിയോഗിക്കാൻ എംവിഎ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. വികസനത്തിലൂന്നിയ മഹായുതി സഖ്യത്തിന്റെ ഭരണം മഹാരാഷ്‌ട്രയുടെ മണ്ണില്‍ തുടർച്ചയായി അവസരം നേടിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്ജനവിധി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന പ്രതികരണവുമായി ഉദ്ധവ്‌എത്തിയത്.

വൻ വിജയത്തിന് മഹായുതി സര്‍ക്കാരിന്റെ തന്ത്രമാണ്  കാരണമെന്ന്  ചോദ്യത്തിന് മറുപടിയായി മുംബൈയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സമര്‍ ഖദാസ് പറയുന്നു. ലാഡ്ലി ബഹിന്‍ യോജനയും ഹിന്ദുത്വവും ജാതികളെ ഒന്നിപ്പിക്കുന്ന തന്ത്രവുമാണ് ബിജെപിക്ക് ഈ വിജയം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ”അഞ്ച് മാസത്തിനുള്ളില്‍ ഒരുപാട് സംഭവിച്ചു. 2.5 കോടി സ്ത്രീകളുടെ അക്കൗണ്ടില്‍ നാലു മാസത്തെ പണം നിക്ഷേപിക്കുന്ന ആദ്യ ലാഡ്ലി ബഹിന്‍ യോജന കൊണ്ടുവന്നു. ഇതോടൊപ്പം, ‘ബാന്റേങ്കേ ടു കാറ്റേങ്കേ’ എന്ന മുദ്രാവാക്യം ഉയര്‍ന്നു, അതുവഴി ഹിന്ദു വോട്ടുകള്‍ ഒരു പരിധിവരെ ഐക്യപ്പെട്ടു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പദ്ധതിയാണ് – ‘ലാഡ്ലി ബഹിന്‍ യോജന.’ ട്രെന്‍ഡുകള്‍ കണ്ടാല്‍ ‘ലാഡ്ലി ബഹിന്‍ യോജന’ പദ്ധതി ഒരു തരത്തില്‍ ഗെയിം ചേഞ്ചര്‍ ആണെന്ന് പറയാം. ഇതനുസരിച്ച്‌ എല്ലാ മാസവും സ്ത്രീകള്‍ക്ക് 1500 രൂപ നല്‍കാനും വ്യവസ്ഥ ചെയ്തു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള 21 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. മറാത്താ പ്രസ്ഥാനം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നു. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഇതുകൂടാതെ, ‘ഭിന്നിച്ചാല്‍ വെട്ടും’, ‘ഒന്നിച്ചാല്‍ നമ്മള്‍ സുരക്ഷിതരാണ്’ എന്ന മുദ്രാവാക്യം പോലെ ധ്രുവീകരണ രാഷ്ട്രീയവും ബിജെപിക്ക് അനുകൂലമായി സഖ്യത്തിന്റെ വിജയത്തിനായി ആർഎസ്എസിന്റെ ചിട്ടയായ പ്രവർത്തനവും കാരണമായി.