സോറന് ഭരണത്തുടർച്ച;ബിജെപി തന്ത്രങ്ങൾ തകർന്നടിഞ്ഞു.

സോറിന് ഭരണത്തുടർച്ച;ബിജെപി തന്ത്രങ്ങൾ തകർന്നടിഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ഹേമന്ത് സോറന്‍ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബര്‍ഹെയ്ത് സീറ്റില്‍ വിജയിച്ചു, ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തി.

സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ തുടരുമ്ബോള്‍, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 57 സീറ്റുകളിലും എന്‍ഡിഎ 23 സീറ്റുകളിലും മുന്നിലാണ്. ഇന്ത്യന്‍ ബ്ലോക്ക് പാര്‍ട്ടികളില്‍ ജെഎംഎം 35 സീറ്റുകളിലും കോണ്‍ഗ്രസ് 16ലും നാലിടത്ത് ആര്‍ജെഡിയുമാണ് ലീഡ് ചെയ്യുന്നത്. സി.പി.ഐ (എം.എല്‍) (എല്‍) ഒന്നിലും മുന്നിട്ട് നില്‍ക്കുന്നതും നിര്‍സ സീറ്റില്‍ വിജയിക്കുകയും ചെയ്തു. എന്‍ഡിഎയില്‍ ബിജെപി 22 സീറ്റുകളിലും എല്‍ജെപി(ആര്‍വി), ജെഡിയു എന്നിവ ഓരോ മണ്ഡലങ്ങളിലും മുന്നിലാണ്.

ഹേമന്ത് സോറന്റെ ഭാര്യയും ജെഎംഎം നേതാവുമായ കല്‍പ്പന സോറന്‍ ഗണ്ടിയ മണ്ഡലത്തില്‍ ബിജെപിയുടെ മുനിയ ദേവിക്കെതിരെ ലീഡ് ചെയ്യുന്നു. ജെഎംഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് ചാടിയ മുന്‍ മുഖ്യമന്ത്രി ചമ്ബൈ സോറന്‍ സെറൈകെലയില്‍ ലീഡ് ചെയ്യുന്നു. അതേസമയം, ബിജെപി ജാര്‍ഖണ്ഡ് യൂണിറ്റ് പ്രസിഡന്റും സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ഡി ധന്‍വാറില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു.