ശൈശവ വിവാഹം; നടപടി വീണ്ടും കടിപ്പിച്ച് ഹിമന്ത..

ദിസ്പൂര്‍: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശൈശവ വിവാഹത്തിനെതിരായ രണ്ടാം ഘട്ട നടപടി ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.രണ്ടാം ഘട്ടത്തില്‍ 3,000 പേര്‍ കൂടി അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു.”ആറുമാസം മുമ്പ്, അസമിൽ ശൈശവ വിവാഹത്തിന് 5,000 പേരെ ഞാൻ അറസ്റ്റ് ചെയ്തു,” ശർമ്മ പറഞ്ഞു. “ജി20 അവസാനിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇനി അടുത്ത 10 ദിവസത്തിനുള്ളിൽ ശൈശവ വിവാഹത്തിന് 2000-3000 പുരുഷന്മാരെ ഞാൻ അറസ്റ്റ് ചെയ്യും. കാരണം നമ്മൾ അതിനെ [ശൈശവ വിവാഹം] ഉന്മൂലനം ചെയ്യണം. അങ്ങനെ സംഭവിക്കാൻ പാടില്ല എന്ന നിയമം വന്നിട്ടുണ്ട്. അത് തുടരുകയാണെങ്കിൽ, ഒരു പ്രത്യേക ഗ്രൂപ്പിൽ നിന്നുള്ള പെൺമക്കൾ ഒരിക്കലും പുരോഗമിക്കുകയില്ല. അവർ ചൂഷണത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കും,”

ഏറ്റവും പുതിയ പ്രശ്നം ഔട്ട്ലുക്ക് ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരിയിലാണ് അസം സര്‍ക്കാര്‍ ശൈശവ വിവാഹത്തിനെതിരെ നടപടി ശക്തമാക്കിയത്. ഒരു മാസത്തിനുള്ളില്‍ 3141 പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച പുരുഷന്മാരും വിവാഹത്തിന് സൗകര്യമൊരുക്കിയ കുടുംബാംഗങ്ങളും മതനേതാക്കളും ഉള്‍പ്പെടുന്നു.

ഞായറാഴ്ച ഗുവാഹത്തിയില്‍ ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവിനെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച്‌ പരാമര്‍ശിച്ചത്. ആറുമാസം മുമ്ബ് ശൈശവ വിവാഹത്തിന്റെ പേരില്‍ 5000 പേരെ അറസ്റ്റ് ചെയ്തിരുന്നു. 10 ദിവസത്തിനുള്ളില്‍ 3,000 പേര്‍ കൂടി അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹം നിര്‍ത്തലാക്കാനുള്ള നിയമ നടപടികള്‍ കര്‍ശനമാക്കിയിട്ടും ഇത് തുടരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അറസ്റ്റിലായവരില്‍ 62.24% മുസ്ലീങ്ങളാണെന്നും ബാക്കിയുള്ളവര്‍ ഹിന്ദുക്കളും മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്. 2026 ഓടെ അസമില്‍ ശൈശവവിവാഹം പൂര്‍ണമായും ഇല്ലാതാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.