ഇസ്രായേൽ പാലസ്തീൻ യുദ്ധം കനക്കുന്നു ; പക്ഷം പിടിച്ച് ലോകരാജ്യങ്ങൾ.

ടെൽഅവീവ്:ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു. സൈനിക നീക്കത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച്‌ ഇന്ത്യ പ്രതികരിച്ചു.അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് അഭ്യര്‍ത്ഥിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച്‌…

Read More

തെലുങ്കാനയിൽ കൂടുമാറ്റം തുടരുന്നു ; ഇത്തവണ നഷ്ടം ചന്ദ്രശേഖര റാവുവിന് .

ഹൈദരാബാദ് : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ രണ്ടു മുതിര്‍ന്ന നേതാക്കള്‍ കൂടി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് വിട്ടു.ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിആര്‍എസില്‍നിന്ന് രാജിവച്ച കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജ്മീറ രേഖയുടെ രാജി. ”12 വര്‍ഷമായി ബിആര്‍എസിനെ സേവിക്കുന്ന പ്രവര്‍ത്തകയാണ് ഞാൻ. ഞാൻ എന്തെല്ലാം ചെയ്തെന്ന് ജനങ്ങള്‍ക്കറിയാം. എന്റെ ശക്തി ഞാൻ…

Read More

ഇമ്രാൻമസൂദ് കോൺഗ്രസിലേക്ക് ;യുപിയിൽ കോൺഗ്രസിന് മുതൽക്കൂട്ട്.

ലഖ്‌നൗ: ഇമ്രാൻ മസൂദ് കോൺഗ്രസിലേക്ക് .ഒന്നരവര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഇമ്രാന്‍ മസൂദ്.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വലിയ സ്വാധീനമുള്ള ഇമ്രാന്‍ മസൂദ് 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പേ കോണ്‍ഗ്രസ് വിട്ട് എസ്പിയിലേക്കും പിന്നീട് ബിഎസ്പിയിലും എത്തുകയായിരുന്നു. ഓഗസ്റ്റില്‍ ഇമ്രാന്‍ മസൂദിനെ ബിഎസ്പിയില്‍ നിന്ന് മായാവതി പുറത്താക്കിയിരുന്നു. ‘ഒക്ടോബര്‍ ഏഴിന് ഞാന്‍ കോണ്‍ഗ്രസില്‍ ചേരും. വീട്ടിലേക്ക് മടങ്ങിവരുന്നത് പോലെയാണിത്. എനിക്ക് കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ എന്റെ അനുയായികളുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണ്. പക്ഷെ…

Read More

സിറിയയിൽ മിലിറ്ററി അക്കാദമിയിൽ ഡ്രോൺ ആക്രമണം;നിരവധി സൈനികർ കൊല്ലപ്പെട്ടു.

ഡമാസ്കസ് : സിറിയയിലെ ഹോംസ് നഗരത്തില്‍ മിലിട്ടറി അക്കാഡമിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികരും സിവിലിയന്മാരും അടക്കം 100 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പട്ടാള ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. പരിപാടിയില്‍ സിറിയൻ പ്രതിരോധ മന്ത്രിയും പങ്കെടുത്തതായി സൂചനയുണ്ട്. ‌ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. അറിയപ്പെടുന്ന അന്താരാഷ്‌ട്ര സേനയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പിന്നിലെന്ന് സിറിയൻ സര്‍ക്കാര്‍ ആരോപിച്ചു.സിറിയയുടെ പ്രതിരോധ, വിദേശ മന്ത്രാലയങ്ങൾ “പൂർണ്ണ ശക്തിയോടെ” തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ചു.മറുപടിയായി പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിൽ സിറിയൻ സർക്കാർ സേന കനത്ത ബോംബാക്രമണം…

Read More

ഡിഎംകെ എംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്.

ഡിഎംകെഎംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് ചെന്നൈ:ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. എംപിയുമായി ബന്ധമുള്ള നാല്‍പതോളം കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്.എംപിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എംപിയുമായ ജഗത് രക്ഷകൻ ഹോട്ടലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള വ്യവസായ ശ്യംഖലയുടെ ഉടമയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലും എംപിയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Read More

എം പി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത.

കവറത്തി:ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കി.വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്.ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്.വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഇയാളെ ആദ്യം അയോഗ്യനാക്കിയത്

Read More

കമ്പ മലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം.

മാനന്തവാടി : ഇന്ന് വൈകുന്നേരം 7:20 ഓടെയാണ് ആറോളം വരുന്ന സായുധമാവോയിസ്റ്റുകൾ കമ്പവലയിൽ വീണ്ടും എത്തിയത് കമ്പം മലയിലെ കോളനിയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളും സംഘം തകർത്തതായാണ് സംശയിക്കുന്നത്.

Read More

സിക്കിമിൽ മേഘ വിസ്ഫോടനം; സൈനികരെ കാണാതായി.

സിക്കിമിലെ ലഖൻവാലിയില്‍ മേഘവിസ്‌ഫോടനം. ദുരന്തത്തില്‍ 23 സൈനികരെ കാണാതായെന്ന് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനം ലാച്ചൻ താഴ്വരയിവെ ടിസ്ത നദിയില്‍ വെള്ളപ്പൊക്കത്തിനും കാരണമായി. ടിസ്ത നദിയിലെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് ആര്‍മി ക്യാമ്ബുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.ജില്ലയിലുടനീളമുള്ള ജലസ്രോതസ്സുകളിൽ വൻതോതിൽ ചെളിവെള്ളം ഒഴുകിയെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തൽഫലമായി, ഗാംഗ്‌ടോക്ക്, പാക്യോങ് ജില്ലകളിലെ സിങ്‌തം, രാംഗ്‌പോ പട്ടണങ്ങൾ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യം കണക്കിലെടുത്ത്…

Read More

ചൈനീസ് ഫണ്ട് ;ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിലും ഓഫീസുകളും റൈഡ്.

ന്യൂഡൽഹി:തലസ്ഥാനത്ത് വിവിധ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരേയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ UAPA ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അടക്കം 35 ഇടത്ത് പരിശോധന നടക്കുകയാണ്. ആരോപണം നിലനില്‍ക്കുന്ന ന്യൂസ് ക്ലിക്ക് ഓഫീസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, അഭിസര്‍ ശര്‍മ, സൊഹയ്ല്‍ ഹഷ്മി, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, ഡയര്‍കര്‍മാരില്‍ ഒരാളായ…

Read More

കാനഡ മുട്ടുമടക്കുന്നു;രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക്  നിരോധനം .

ഗബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്.അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും ഇന്ത്യ കൈമാറിയിരുന്നു.ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉലച്ചില്‍ വന്നിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആക്ഷേപം…

Read More