ബിജെപിയുടെ സ്ത്രീ ശാക്തീകരണം തട്ടിപ്പ് ; ഖാർഗെ.

ന്യുഡല്‍ഹി: ആര്‍.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആര്‍.എസ്. എസ് നേതാക്കള്‍ ആരെങ്കിലും ജൻഡര്‍ സമത്വത്തെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു. “സരോജിനി നായിഡു കോണ്‍ഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വര്‍ഷത്തിനിടെ ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കാൻ കഴിയാത്തവര്‍ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്”- മല്ലികാര്‍ജുൻ ഖാര്‍ഗെ ചോദിച്ചു. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ല്‍…

Read More

കാനഡ നടപടി തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്തു.

ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ.കനേഡിയൻ ഗുരുദ്വാരകള്‍ക്ക് മുന്നിലെ ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതോടെ സറേ ഗുരുദ്വാരയ്ക്ക് പുറത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് ഖാലിസ്ഥാൻ ഭീകരർ സ്ഥാപിച്ചിരുന്നത്.  ഹിന്ദുക്കളെയും ഇന്ത്യൻ പ്രവാസികളെയും പ്രകോപിപ്പിക്കരുതെന്നും ഇവ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശിക ഭരണസമിതികളാണ്…

Read More

ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.

അമൃത്സർ :നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. മറ്റ് ഖലിസ്ഥാൻ അനുകൂല നേതാക്കളുടെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. സിഖുകള്‍ക്ക്…

Read More

ജെ ഡി എസ് കേരള ഘടകം ഇടത് മുന്നണിക്ക് ഒപ്പം തന്നെ;മാത്യു ടി തോമസ് .

ജെ ഡി എസ് കേരള ഘടകം ഇടത് മുന്നണിക്ക് ഒപ്പം തന്നെ;മാത്യു ടി തോമസ് . തിരുവനന്തപുരം :ദേശീയ രാഷ്ട്രീയത്തിൽ ജെഡിഎസ് എൻഡിഎയിൽ ഔദ്യോഗികമായി ചേർന്നു. എന്നാൽ, എൻഡിഎയ്ക്കൊപ്പം ചേരാനില്ലെന്നു  ജനതാദൾ എസ് (ജെഡിഎസ്) കേരളഘടകം വ്യക്തമാക്കി. അടുത്ത മാസം 7ന് സംസ്ഥാന കമ്മിറ്റി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ജെഡിഎസ് എൻഡിഎയിൽ ചേർന്നതായുള്ള…

Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.

  ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതികളിൽ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വീണ്ടും അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെ അറസ്റ്റിലായ നാല് പേരെ കുടുംബാംഗങ്ങളോടൊപ്പം അയച്ചിരുന്നെന്നുംഎന്നാല്‍, നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്‍ കേഡറായ മൊയ്രംഗ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ‘എന്റെ ഭര്‍ത്താവിനെ 10 വര്‍ഷത്തിലേറെ…

Read More

നാഗോര്‍ണോ-കരാബാക് പ്രവിശ്യ അസർബൈജാൻ പിടിച്ചെടുത്തു.

രണ്ടുദിവസത്തെ രൂക്ഷമായ സൈനിക നടപടിയിലൂടെ അര്‍മേനിയൻ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നാഗോര്‍ണോ-കരാബാക് പ്രവിശ്യ പൂര്‍ണമായും പിടിച്ചെടുത്തതായി അസര്‍ബൈജാൻ പ്രഖ്യാപിച്ചു.അസര്‍ബൈജാൻ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. ആക്രമണത്തിൽ “കുറഞ്ഞത് 200 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു”, നഗോർണോ-കറാബക്ക് വിഘടനവാദി നേതാവായ ഗെഗാം സ്റ്റെപാൻയൻ പറഞ്ഞു.ആർമേനിയ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ്, അസർബൈജാനിൽ കൂടുതൽ ഉള്ളത് മുസ്ലിം ജനതയു. വിഷയത്തില്‍ യുഎൻ രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ അസര്‍ബൈജാൻ വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറാമോവും നാഗോര്‍ണോ പ്രദേശത്തിന്‍റെ പൂര്‍ണ…

Read More

മുസ്ലിം എംപിക്കെതിരെ മോശം പരാമർശം ; പ്രതിഷേധം ശക്തം.

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ കടുത്ത മോശം പരാമര്‍ശം നടത്തി ബിജെപി എം.പി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തില്‍ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ലോക്‌സഭയില്‍ ചന്ദ്രയാൻ-3 ചര്‍ച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവര്‍ ചിരിക്കുന്നുമുണ്ട്. സംഭവത്തില്‍ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിര്‍ള തന്റെ അതൃപ്‌തി അറിയിച്ചു….

Read More

മലയാളികൾക്കെതിരെ തെലുങ്കാനയിൽ യുഎപിഎ കേസ് .

ഹൈദരാബാദ്: മലയാളി മാധ്യമപ്രവർത്തകനടക്കമുള്ള മലയാളികൾക്കെതിരെയാണ് തെലങ്കാന പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മലബാർ ജേർണൽ ചീഫ് എഡിറ്ററുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത. കെ.മുരളി (അജിത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് ലിസ്റ്റിലെ മലയാളികൾ.യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ ഉന്നത…

Read More

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വധിച്ച കേസ്; പ്രതിയെ വെടിവച്ച് കൊന്നു.

ലഖ്നൗ:ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച്‌ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പോലീസിന്റെയും ലഖ്നൗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന രണ്ട് പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ്…

Read More