4/4 ; ദീദി ജയം.

കൊൽക്കത്ത:ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.ഇതില്‍ മൂന്ന് സീറ്റ് ബിജെപിയുടേതും ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. മണിക്തല: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സുപ്തി പാണ്ഡെ വിജയിച്ചു.തൃണമൂല്‍ സിറ്റിങ് സീറ്റായിരുന്നു ഇത്. എംഎല്‍എ ആയിരുന്ന സാധൻ പാണ്ഡെയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് സുപ്തി. റായ്ഗഞ്ച് : തൃണമൂലിന്റെ കൃഷ്ണ കല്യാണി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിയിരുന്നു ഇത്. ഇവിടുത്തെ സിറ്റിങ് എംഎല്‍എ കൃഷ്ണ കല്യാണി തൃണമൂലില്‍ ചേർന്ന് മത്സരിക്കുകയായിരുന്നു….

Read Full News

പുതിയ ഇന്ത്യൻ നിയമങ്ങളും സുപ്രധാന മാറ്റങ്ങളും .

ഭാരതീയ ന്യായ സമിതിയുടെ പുതിയ നിയമങ്ങൾ നടപ്പിലായി.ഇതിനായി വിപുലമായ മാറ്റങ്ങളാണ് കോടതികളിലും പോലീസ് ഡിപ്പാർട്ട്മെന്റിലും നടന്നത്.ഭാരതീയ ന്യായ സംഹിത,ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,ഭാരതീയ സാക്ഷി ബിൽ എന്നിവയാണ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി നിയമമായി പ്രാബല്യത്തിൽ വന്നത്.ലാത്തി അല്ല ഡാറ്റയാണ് പോലീസിന് വേണ്ടത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്.സിറ്റിസൺ ഫസ്റ്റ് എന്നാണ് പുതിയ നയം എന്നും വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബർ 25നാണ് ഇതിനായിട്ടുള്ള വിജ്ഞാപനം നടന്നത്.ഇതിനുശേഷം നീതിന്യായ വകുപ്പിലും പോലീസിലും കൃത്യമായ ബോധവൽക്കരണം നടത്തിയതിനുശേഷം ആണ് നിയമം പ്രാബല്യത്തിൽ…

Read Full News

മുംബൈയിൽ ബിജെപി സഖ്യത്തിന് വൻ വിജയം;കോൺഗ്രസ് സഖ്യത്തിന്റെ വോട്ട് ചോർന്നു.

മുംബൈ:മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനു വന്‍വിജയം. മത്സരിച്ച ഒമ്ബതു സീറ്റുകളും ബിജെപി, ശിവസേന, എന്‍സിപി സഖ്യം സ്വന്തമാക്കി.പ്രതിപക്ഷമായ മഹാ വികാസ് അഗാഡി രണ്ടു സീറ്റുകള്‍ നേടി. 11 എംഎല്‍സിമാരുടെ ഒഴിവുകളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുണ്ടായിരുന്നത്. ശരദ് പവാറിന്‍റെ പിന്തുണയോടെ മത്സരിച്ച പിഡബ്ലിയുപി സ്ഥാനാര്‍ഥി ജയന്ത് പാട്ടിലിനു വിജയിക്കാനാവശ്യമായ വോട്ടുകള്‍ നേടാനായില്ല. മഹായുതി 9 സ്ഥാനാര്‍ഥികളെയും എം വി എ മൂന്നു സ്ഥാനാര്‍ഥികളെയുമാണ് മത്സരിപ്പിച്ചത്. ഒരു എം എല്‍ സി സീറ്റിന് 23 എംഎല്‍മാരുടെ വോട്ടാണ് വേണ്ടത്….

Read Full News

ജൂൺ 25 ഇനി ഭരണഘടന ഹത്യാ ദിനം.

ന്യൂഡൽഹി :ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയില്‍ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ , രാജ്യത്തിന് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി…

Read Full News

പാക്കിസ്ഥാനിൽ ഭീകരാക്രമണം; ക്യാപ്റ്റൻ ഉൾപ്പെടെ നിരവധി പേരെ ഭീകരർ കൊന്നു.

ഇസ്ലാമാബാദ്: ബുധനാഴ്ച രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യവും തീവ്രവാദ വിരുദ്ധ പോലീസും സംയുക്ത ഓപ്പറേഷനിൽ മൂന്ന് തീവ്രവാദികളെ വധിച്ചതായി പാക്ക് സൈന്യം അറിയിച്ചു.വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൻ്റെ പ്രാന്തപ്രദേശത്ത് നടന്ന സൈനിക ഓപ്പറേഷനിലെ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പാകിസ്ഥാൻ സൈനികരും പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കരസേനയുടെ മാധ്യമ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.ഏറ്റവും പുതിയ ഭീകരാക്രമണത്തിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരും ഒമ്പത് തീവ്രവാദികളും എട്ട് സിവിലിയന്മാരും…

Read Full News

ഇനി സിക്കിമിൽ പ്രതിപക്ഷം ഇല്ല.

ഗ്യാങ് ടോക്ക് :സിക്കിം നിയമസഭയിലെ ഏക എസ്ഡിഎഫ് എംഎല്‍എ ടെൻസിംഗ് നോർബു ലാംത ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം)യില്‍ ചേർന്നു.മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ചശേഷമാണ് എസ്കെഎമ്മില്‍ ചേർന്നതെന്ന് ലാംത പറഞ്ഞു. ഇതോടെ സിക്കിമിലെ 32 എംഎല്‍എമാരും എസ്കെഎം അംഗങ്ങളായി. ഷ്യാരി മണ്ഡലത്തില്‍നിന്നാണ് ലാംത തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന എസ്കെഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കുംഗ നിമ ലെപ്ചയെ 1314 വോട്ടിനാണ് ലാംത പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായതു മുതല്‍ ലാംത എസ്കെഎമ്മില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മണ്ഡലത്തിലെ വികസനം മുൻനിർത്തി ഭരണകക്ഷിയില്‍ ചേരുമെന്ന…

Read Full News

റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി മോദിക്ക്.

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു.റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. 1699-ൽ റഷ്യയുടെ ആദ്യ ചക്രവർത്തിയായ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച ഈ  അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേതാവാണ് മോദി.ഇത് റഷ്യയുടെ  ഏറ്റവും പഴക്കമുള്ളസിവിലിയൻ ബഹുമതിയാണ്. റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918-ൽ ഈ അവാർഡ് നിർത്തലാക്കുകയും പിന്നീട് 1998-ൽ റഷ്യയുടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുനഃസ്ഥാപിക്കുകയും…

Read Full News

താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം;സൈനികർക്ക് വീരമൃത്യു.

ശ്രീനഗർ:കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തില്‍ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉള്‍പ്പെടുന്നു.പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ജമ്മു കാശ്മീരിൽ നടന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…

Read Full News

ഫ്രാൻസിൽ തൂക്ക്;തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് .

പാരീസ്: ഫ്രഞ്ച് പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. എക്സിറ്റ് പോളുകൾ പ്രകാരം കൂടുതൽ സീറ്റുകളിൽ ഇടതുസഖ്യമായ ന്യൂപോപ്പുലർ ഫ്രണ്ട്(എൻ.പി.എഫ്.)മുന്നേറി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനെയ്സെൻസ് പാർട്ടി രണ്ടാമതും മാരിൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടിയായ നാഷണൽ റാലി(ആർ.എൻ.) മൂന്നാമതുമായി. എന്നാൽ, 577 അംഗ നാഷണൽ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആർക്കുമില്ല.  ഇടതുസഖ്യത്തിന് 182 സീറ്റുകളാണ് കിട്ടിയത്. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യം 163…

Read Full News

മുസ്ലിം വിരുദ്ധ നയവുമായി ചൈന. ഉയ്ഗൂർ വിഭാഗത്തിന് ഹജ്ജ് വിലക്ക്.

ഹജ്ജ് തീർത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് ഉയ്ഗൂർ മുസ്ലീങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന. ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈന പുറത്തിറക്കിയ റിപ്പോർട്ടില്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈനയുടെ കണക്കനുസരിച്ച്‌ ആകെ 1,053 മുസ്ലീം തീർത്ഥാടകർ ഔദ്യോഗികമായി ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജൂൺ 14 മുതൽ 19 വരെ നടന്ന ഈ വർഷത്തെ ഹജ്ജിൽ 1.8 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി സൗദി അറേബ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു, ഇതിൽ 1.6 ദശലക്ഷം വിദേശ തീർത്ഥാടകരും ഉൾപ്പെടുന്നു. ജൂണ്‍ ആദ്യം വരെ ഗൻസു പ്രവിശ്യയില്‍…

Read Full News