ബംഗാളിൽ തൃണമൂൽ തനിച്ച്.

ന്യൂഡൽഹി : പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ സംഘത്തിന് വൻ തിരിച്ചടി നൽകുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീക്കത്തിൽ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ബുധനാഴ്ച സഖ്യം പിൻവലിച്ചു. പശ്ചിമ ബംഗാളിൽ സീറ്റ് പങ്കിടൽ ചർച്ചകൾ നടക്കുകയും സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ബംഗാളിലെ ഇന്ത്യൻ സഖ്യത്തിലെ പിരിമുറുക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും മമത അവസരവാദിയാണെന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ ആരോപണങ്ങളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തള്ളി മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം.ഇന്ത്യാ സഖ്യത്തിന്റെ നെടും തൂണായ…

Read Full News

പഞ്ചാബിൽ ഇന്ത്യ സഖ്യം പൊളിഞ്ഞു ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാൻ .

അമൃത്സർ :പഞ്ചാബിൽ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍ വ്യക്തമാക്കി. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം എഎപി പിന്തുടരുമോയെന്നും ചോദിച്ചപ്പോള്‍ പഞ്ചാബില്‍ ഞങ്ങള്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ…

Read Full News

66 ഏക്കറിലായി ജെല്ലിക്കെട്ട് വേദി ; കോടികളുടെ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

ചെന്നൈ:തമിഴ്നാട്ടിൽ കോടികളുടെ ജെല്ലിക്കെട്ട് വേദിഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്‌റ്റേഡിയം. കീലക്കരൈയിലെ കലൈഞ്ജര്‍ ശതാബ്ദി ജല്ലിക്കെട്ട് അരീന 5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തിയത്. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം…

Read Full News

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

കൽപ്പറ്റ:വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചുവയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി. സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി.സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,,ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി,വൈത്തിരി പഞ്ചായത്ത്…

Read Full News

അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി.രാംലല്ല കൺതുറന്നു.

അയോധ്യയിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിച്ചുകൊണ്ട് രാമക്ഷേത്രം രാജ്യത്തിനായി സമർപ്പിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭഗവന്തും, യോ​ഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കാശിയിലെ…

Read Full News

പാക്കിസ്ഥാന്റെ തിരിച്ചടി;ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ബോംബാക്രമണം.

ടെഹ്റാൻ :പാകിസ്ഥാൻ അതിർത്തി കടന്ന് തീവ്രവാദ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഇറാനെ ആക്രമിച്ചു.ഇറാനിലെ വിവിധ തലങ്ങളിലുള്ള ബലൂച്ച് കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്.  ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ പാകിസ്ഥാൻ ഇറാനിൽ ചെന്ന് തിരിച്ചടിച്ചതായാണ് പാക് മാധ്യമങ്ങൾ വ്യക്തമാക്കിയത്. അതേസമയം ഈ ആക്രമണങ്ങൾ എപ്പോൾ നടന്നുവെന്നോ എവിടെ നടന്നുവെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുമില്ല. ഇപ്പോഴിതാ പാകിസ്ഥാൻ ആക്രമണം നടത്തിയ കാര്യം സമ്മതിച്ച് ഇറാൻ…

Read Full News

പ്രധാനമന്ത്രി ഗുരുവായൂരിൽ ;വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് വധൂരന്മാർക്ക് മാല നൽകിയത്. ചടങ്ങിൽ മലയാള സിനിമയിലെ വൻ താരനിരയും പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, പാർവതി, ഖുശ്‌ബു, ബിജു മേനോൻ തുടങ്ങിയവർ നിരവധി താരങ്ങളാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽസംബന്ധിച്ച എല്ലാ പേരോടും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തു. ക്ഷേത്ര ദർശനത്തിന് ശേഷമാണ് മോദി വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.വധുവരന്മാർക്ക് ആശംസ അറിയിച്ച ശേഷം മോദി തിരികെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു….

Read Full News

ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

കൊച്ചി : പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍ ആയ അബ്ദുള്‍ റഷീദിന്റെ 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്ബനി, അബ്ദുള്‍ റഷീദിന്റെ ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്ബനി ഹീരാ…

Read Full News

ചണ്ഡിഗഡിൽ  കോണ്‍ഗ്രസ് എഎപി സഖ്യം.

ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും സഖ്യം രൂപവത്കരിച്ചു. മേയര്‍ സ്ഥാനത്തേക്ക് എഎപിയും സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസും മത്സരിക്കും.വ്യാഴാഴ്ചയാണു വോട്ടെടുപ്പ്. 35 അംഗ ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. എക്സ് ഒഫീഷ്യോ അംഗമായ എംപിക്കും വോട്ടവകാശമുണ്ട്. എഎപി-13, കോണ്‍ഗ്രസ്-7, അകാലി ദള്‍-1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ അംഗബലം. 2022ലും 2023ലും കോണ്‍ഗ്രസ് വിട്ടുനിന്നതാണു ബിജെപിയുടെ ജയത്തിനു കാരണമായത്. ഓരോ വര്‍ഷവും മേയര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇത്തവണ പട്ടികജാതി വിഭാഗത്തിനു…

Read Full News

ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡില്‍.

കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡില്‍. കോഹികയില്‍ നിന്ന് രാവിലെ എട്ടുമണിക്ക് യാത്ര പുനരാരംഭിക്കും.മണിപ്പൂരിലെ യാത്ര പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. മണിപ്പൂരില്‍ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര നാഗാലാൻഡിലേക്ക് കടന്നത്. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയില്‍ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റര്‍ സഞ്ചാരിച്ച്‌ അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തില്‍ ആദരമര്‍പ്പിക്കും. 9:30ന് കൊഹിമയികേ ഫുല്‍ബാരിയിലെ ജനങ്ങളോട് സംസാരിക്കും. നാളെ വൈകുന്നേരമാകും അസമിലേക്ക് കടക്കുക.നാഗാലാൻഡിലെ…

Read Full News