മുണ്ടക്കൈയിൽ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ല; വിദഗ്ധസമിതി.
കൽപ്പറ്റ:ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്ന് വാസ്യയോഗ്യമല്ലെന്നും സംസ്ഥാന സർക്കാർ വിദഗ്ധസമിതി. മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് 104 ഹെക്ടർ പ്രദേശമാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഇതിനോടുചേർന്നുള്ള 3.5 ഹെക്ടർ സ്ഥലംകൂടി അപകടകരമാണെന്നാണ് സമിതി റിപ്പോർട്ടിലുള്ളത്. ഉരുൾപൊട്ടലിൽ ഒഴുകിപ്പോയപുഴയോരവും അതിനോടുചേർന്ന് 300 മീറ്ററോളം വരുന്ന സ്ഥലവുമാണിത്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഉരുൾപൊട്ടി മണ്ണും പാറയുമടക്കം അൻപതുലക്ഷം ടൺ അവശിഷ്ടമാണ് ഒലിച്ചെത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. മൂന്നുലക്ഷം ടൺ മേൽമണ്ണുമാത്രം ഒലിച്ചുപോയി. സമുദ്രനിരപ്പിൽനിന്ന് 1500…

