ഹമാസ് തലവൻ കൊല്ലപ്പെട്ടു; സംശയ നിഴലിൽ മൊസാദ് .

ടെഹ്‌റാന്‍: ലോകത്തെ ഞെട്ടിച്ച്‌ ആ കൊലപാതക വാര്‍ത്ത. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.മരണം സ്ഥിരീകരിച്ച്‌ ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. അതീവ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയാണ് ഹനിയ്യ. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച്‌ ഹമാസ് രംഗത്തെത്തി. സംഭവത്തില്‍, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയ്യയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നു. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവാണ് ഹനിയ്യ.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു…

Read Full News

പാക്കിസ്ഥാനിൽ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടി;ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട 35 പേർ കൊല്ലപ്പെട്ടു.

ലാഹോർ:വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പാക്തുംഖ്വ പ്രവിശ്യയില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന സായുധ സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി.145 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപ്പർ കുറാം ജില്ലയില്‍പ്പെട്ട ബൊഷെര ഗ്രാമത്തിലാണു സംഭവം. അഞ്ചു ദിവസം മുന്പാണു സംഘർഷം തുടങ്ങിയത്. ഷിയ, സുന്നി ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ഭൂമി തർക്കത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷം സായുധ കലാപമായി മാറുകയായിരുന്നു. ഗോത്രവിഭാഗം നേതാക്കളുമായി സൈനികനേതൃത്വവും പോലീസും ജില്ലാഭരണകൂടവും നടത്തിയ ചർച്ചയില്‍ സമാധാനത്തിന് സാധ്യത തെളിഞ്ഞെങ്കിലും സംഘർഷം തുടരുകയാണെന്നാണു റിപ്പോർട്ട്.സുന്നി മുസ്ലീം മദഗി,…

Read Full News

പാരീസ് ഒളിമ്ബിക്‌സ് വിവാദത്തിൽ;ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിനെ മോശം രീതിയിൽ അവതരിപ്പിച്ചു.

പാരിസ്:ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്ന പ്രകടനമാണിതെന്ന് ഉദ്ഘാടന ചടങ്ങിൽ നടത്തിയതെന്ന് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും വിമർശനം ഉയർന്നു. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘last supper’ എന്ന പെയിന്റിംഗില്‍ യേശു ക്രിസ്തുവും 12 ശിക്ഷ്യന്‍മാരും ഇരിക്കുന്നത് പോലെയായിരുന്നു സ്‌കിറ്റില്‍ കലാകാരന്‍മാര്‍ അണിനിരന്നത്.ഒരു അവതാരകൻ ഒരു വലിയ വെള്ളി ശിരോവസ്ത്രം ധരിച്ചിരുന്നു, അതേസമയം മറ്റൊരാൾ നീല ചായം പൂശി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അത് ഭക്ഷണത്തിൽ വിളമ്പുന്ന ഒരു വിഭവത്തെ പ്രതീകപ്പെടുത്തുന്നു .മധ്യഭാഗത്ത് ഒരു സ്ത്രീയായിരുന്നു. നീല ചായം തേച്ച്‌ അല്‍പ്പ വസ്ത്രധാരിയായി…

Read Full News

പാപ്പുവാ ന്യൂ ഗിനിയയിൽ കൂട്ടക്കുരുതി;കുട്ടികൾ ഉൾപ്പെടെ ഉള്ളവരുടെ തലവെട്ടി.

പോർട്ട്മോർസ്ബെ: പാപുവ ന്യൂ ഗിനിയയില്‍ അക്രമി സംഘം 26 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ട്. പാപുവ ന്യൂ ഗിനിയയിലെ മൂന്ന് ഗ്രാമങ്ങളിലാണ് അക്രമി സംഘത്തിന്റെ ക്രൂരതയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.30 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് കുട്ടികളും സ്ത്രീകളും പുരുഷന്മാരടക്കമുള്ളവരെ കൂട്ടക്കൊല ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പാപുവ ന്യൂ ഗിനിയയിലെ വടക്കൻ മേഖലയിലെ ഗ്രാമങ്ങളിലാണ് അക്രമം നടന്നിട്ടുള്ളത്. ഗ്രാമത്തിലെ വീടുകള്‍ അക്രമി സംഘം തീയിട്ടു. രക്ഷപ്പെട്ടവർ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്നാണ്…

Read Full News

ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ ഗൾഫിലെ ആദ്യകാല ക്രിസ്ത്യൻ പള്ളി കണ്ടെത്തി.

ബഹ്‌റൈൻ: ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ അറേബ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ നിർമിതികളിലൊന്ന് കണ്ടെത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (ബിഎൻഎ) റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈൻ കിംഗ്ഡത്തിലെ മുഹറഖിലെ സമാഹിജിൽ സ്ഥിതി ചെയ്യുന്ന ഈ കണ്ടെത്തൽ ഈ പ്രദേശത്തെ ഒരു പുരാതന ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആദ്യത്തെ ഭൗതിക തെളിവുകൾ നൽകുന്നു. CE 4-ആം നൂറ്റാണ്ടിൻ്റെ മദ്ധ്യം മുതൽ 8-ആം നൂറ്റാണ്ടിൻ്റെ മദ്ധ്യം വരെ ഈ സ്ഥലം കൈവശപ്പെടുത്തിയിരുന്നതായി റേഡിയോകാർബൺ ഡേറ്റിംഗ് സ്ഥിരീകരിച്ചു. ഏകദേശം 610 CE-ൽ ഇസ്‌ലാം…

Read Full News

ജോ ബൈഡൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, കമലാ ഹാരിസ് സ്ഥാനാർഥി.

വാഷിങ്ടണ്‍: ജോ ബൈഡന്റെ പിന്മാറ്റത്തോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ശക്തമാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡൻ തന്നെയാണ് കമലയുടെ പേര് നിർദേശിച്ചത്.ഒരു വനിത പ്രസിഡന്റുപോലും ഉണ്ടായിട്ടില്ലാത്ത യുഎസില്‍ അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കണ്‍വൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നത്. എന്നാല്‍ ബൈഡനെ തോല്‍പിക്കുന്നതിലും നിഷ്പ്രയാസം കമലയെ തോല്‍പ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്നെ സ്ഥാനാർഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിർദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ…

Read Full News

ദക്ഷിണ കൊറിയ കൂറ് മാറിയ നോർത്ത് കൊറിയക്കാരനെ മന്ത്രിയാക്കി.

ഉത്തരകൊറിയയില്‍നിന്നു കൂറുമാറിയ നയതന്ത്രജ്ഞൻ തായി യോംഗ് ഹോയ്ക്ക് ദക്ഷിണകൊറിയയില്‍ മന്ത്രിപദവി. കൊറിയകളുടെ ഏകീകരണവിഷയത്തില്‍ പ്രസിഡന്‍റ് യൂണ്‍ സുക് ഇയോളിന് ഉപദേശം നല്കുന്ന സമിതിയുടെ നേതാവായിട്ടാണ് നിയമനം.സഹമന്ത്രിക്കു തുല്യമാണ് പദവി. അറുപത്തിരണ്ടുകാരനായ തായി യോംഗ് 2016ല്‍ ബ്രിട്ടനില്‍ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡറായിരിക്കേ ദക്ഷിണകൊറിയയിലേക്കു കടക്കുകയായിരുന്നു. മക്കള്‍ക്കെങ്കിലും നല്ല ജീവിതം കിട്ടണമെന്നു വിചാരിച്ചാണ് കൂറുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. 2020ല്‍ ദക്ഷിണകൊറിയൻ പാർലമെന്‍റില്‍ മത്സരിച്ചുജയിക്കുന്ന ആദ്യ ഉത്തരകൊറിയക്കാരനെന്ന ബഹുമതി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏകീകരണ വകുപ്പ് കൈകാര്യം…

Read Full News

ബംഗ്ലാദേശിൽ അശാന്തി:മരണം 39 കവിഞ്ഞു.

ഡാക്ക :സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി 39 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഏറ്റുമുട്ടലുകളെ  തുടർന്ന് രാജ്യത്തിലെ പൗരന്മാരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദൃശ്യമാധ്യമത്തിൽപ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ബംഗ്ലാദേശി വിദ്യാർത്ഥികൾ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് തീയിട്ടു . സിവിൽ സർവീസ് നിയമന പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി.പോലീസ് ഇവരെ റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് നേരിടുകയായിരുന്നു. ഇതോടെ കോപാകുലരായ ജനക്കൂട്ടം  ധാക്കയിലെ ബിടിവിയുടെ ആസ്ഥാനത്തേക്ക് പിന്മാറുന്ന ഉദ്യോഗസ്ഥരെ പിന്തുടരുകയും റിസപ്ഷൻ കെട്ടിടത്തിനും പാർക്ക് ചെയ്തിരുന്ന ഡസൻ കണക്കിന് വാഹനങ്ങൾക്കും തീയിട്ടു. ഹസീനയുടെ…

Read Full News

ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ ബന്ധവും.

വാഷിംഗ്ടണ്‍: വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണെന്നതില്‍ രാജ്യത്തിന് അഭിമാനിക്കാനേറെ. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ 39-കാരനായ  വാൻസ്, ഇപ്പോൾ സെനറ്റിലെ ആദ്യ ടേമിൽ ജനിച്ചത് ഒഹായോയിലെ മിഡിൽടൗണിലാണ്.   മറൈൻസിൽ ചേർന്ന് ഇറാഖിൽ സേവനമനുഷ്ഠിച്ചു, പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും യേൽ ലോ സ്കൂളിൽ നിന്നും ബിരുദം നേടി. സിലിക്കൺ വാലിയിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായും പ്രവർത്തിച്ചു. 2014-ൽ…

Read Full News

നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശർമ ഓലി പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

കാഠ്മണ്ഡു :നാലാം തവണയാണ് 72 വയസുകാരനായ ഓലി അധികാരത്തിലെത്തുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ജനപ്രതിനിധിസഭയില്‍ അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ അംഗീകരിച്ചത്. ഭരണഘടനാപരമായ ഉത്തരവനുസരിച്ച് നിയമനം ലഭിച്ച് 30 ദിവസത്തിനകം പാർലമെൻ്റിൽ നിന്ന് ഒലിക്ക് വിശ്വാസവോട്ട് നേടേണ്ടതുണ്ട്. 275 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ (HoR) ഒലിക്ക് കുറഞ്ഞത് 138 വോട്ടുകൾ ആവശ്യമാണ്. 2015-2016 കാലഘട്ടത്തിൽ ആദ്യമായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒലി, 2018 ഫെബ്രുവരി മുതൽ 2021…

Read Full News