അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം ; നിരവധി മരണം.

കാബൂൾ :പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തില്‍ 320 പേര്‍ മരിച്ചു.600 ഓളം പേർക്ക് പരിക്കേറ്റു റിക്‌ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ 40 പേര്‍ക്കു പരിക്കേറ്റു.സെൻഡ ജാൻ ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് ഭൂകന്പം നാശംവിതച്ചത്. പതിനഞ്ചോളം വീടുകള്‍ നിലംപൊത്തി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെരാത് പട്ടണമാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.സിന്ദാ ജാൻ, ഘോര്യൻ ജില്ലകളിലെ പന്ത്രണ്ട് ഗ്രാമങ്ങൾ പൂർണമായും നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെറാത്തിലെ “സിന്ദാ ജാൻ” ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി 15 പേരെങ്കിലും ഇന്നത്തെ ഭൂകമ്പത്തിൽ…

Read More

ഇസ്രായേൽ പാലസ്തീൻ യുദ്ധം കനക്കുന്നു ; പക്ഷം പിടിച്ച് ലോകരാജ്യങ്ങൾ.

ടെൽഅവീവ്:ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു. സൈനിക നീക്കത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച്‌ ഇന്ത്യ പ്രതികരിച്ചു.അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് അഭ്യര്‍ത്ഥിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച്‌…

Read More

സിറിയയിൽ മിലിറ്ററി അക്കാദമിയിൽ ഡ്രോൺ ആക്രമണം;നിരവധി സൈനികർ കൊല്ലപ്പെട്ടു.

ഡമാസ്കസ് : സിറിയയിലെ ഹോംസ് നഗരത്തില്‍ മിലിട്ടറി അക്കാഡമിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികരും സിവിലിയന്മാരും അടക്കം 100 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പട്ടാള ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. പരിപാടിയില്‍ സിറിയൻ പ്രതിരോധ മന്ത്രിയും പങ്കെടുത്തതായി സൂചനയുണ്ട്. ‌ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. അറിയപ്പെടുന്ന അന്താരാഷ്‌ട്ര സേനയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പിന്നിലെന്ന് സിറിയൻ സര്‍ക്കാര്‍ ആരോപിച്ചു.സിറിയയുടെ പ്രതിരോധ, വിദേശ മന്ത്രാലയങ്ങൾ “പൂർണ്ണ ശക്തിയോടെ” തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ചു.മറുപടിയായി പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിൽ സിറിയൻ സർക്കാർ സേന കനത്ത ബോംബാക്രമണം…

Read More

സിംബാബ്‌വെ വിമാനാപകടത്തിൽ ഇന്ത്യൻ ഖനി വ്യവസായി ഹർപാൽ രൺധാവയും മകനും മരിച്ചു.

ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രാന്ധവയും മകൻ അമേര്‍ കബീര്‍ സിങ് രാന്ധവയും ഉള്‍പ്പെടെ ആറ് പേര്‍ സിംബാബ്‌വെയില്‍ വിമാനാപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്.മുറോവ വജ്ര ഖനിക്ക് സമീപമാണ് അവര്‍ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.രാന്ധവയും മകൻ അമേറും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നും താഴെ പതിക്കുന്നതിന് മുമ്ബായി തന്നെ വിമാനം പൊട്ടിത്തെറിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. സംഭവ സ്ഥലത്ത്…

Read More

മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡൻറ്.

മാലിദ്വീപ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപില്‍ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.ആദ്യ റൗണ്ടില്‍ 79 ശതമാനവും രണ്ടാം റൗണ്ടില്‍ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബര്‍ 17ന്…

Read More

ഹാഫിദ് സൈദിന് തിരിച്ചടി; മകനുശേഷം വലം കയ്യായ അനുചരനെയും കൊന്നുതള്ളി അജ്ഞാതൻ.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) നേതാവും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ശനിയാഴ്ച സമനാബാദ് പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഖൈസര്‍ ഫാറൂഖ് നടന്നു പോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈദി…

Read More

പാക്കിസ്ഥാനിൽ നിന്നും ചൈനയും പിൻമാറുന്നു.

ചൈന പാകിസ്താന്‍ സാമ്ബത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) പുതിയ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ച്‌ ചൈന. പദ്ധതിയില്‍ പുരോഗതിയില്ലാത്തതും ഇതുമായി ബന്ധപ്പെട്ട സാമ്ബത്തിക കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പരാജയവുമാണ് പണം നല്‍കാന്‍ ചൈന വിസമ്മതിച്ചതിനുള്ള കാരണം.തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഈ പദ്ധതിയില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും നിലവില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. അതേസമയം പദ്ധതിക്കായി ചൈന 2,500 കോടി ഡോളറിലധികം ഇതിനോടകം പാക്കിസ്ഥാനില്‍ നിക്ഷേപിച്ചിട്ടുണ്ട്. താല്‍പര്യക്കുറവില്‍ ചൈന സി.പി.ഇ.സിക്ക് കീഴിലുള്ള ഊര്‍ജം, ജലം,…

Read More

നൈജറിൽ തീവ്രവാദി ആക്രമണത്തിൽ 12 ഓളം പട്ടാളക്കാർ മരിച്ചു ;തിരിച്ചടിയിൽ 100  തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് .

നിയാമി: നൈജറില്‍ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പട്ടാളക്കാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടപ്പോൾ മറ്റ് അഞ്ച് സൈനികർ തിരിച്ചടി നൽകുന്നതിനിടെ റോഡപകടത്തിൽ മരിച്ചു. പ്രത്യാക്രമണത്തിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി പറഞ്ഞു. ജൂലൈയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സൈന്യത്തിന് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള തീവ്രവാദികളാണ്…

Read More

പാക്കിസ്ഥാനിൽ ഇരട്ട സ്ഫോടനം;നിരവധി മരണം

ബലൂച്:പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഘോഷയാത്രയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നതായി ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നടന്നത് ചാവേർ സ്‌ഫോടനമാണെന്ന് ബലൂചിസ്ഥാൻ പോലീസ് മേധാവി അബ്ദുൾ ഖാലിഖ് ഷെയ്ഖ് സ്ഥിരീകരിച്ചു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിൽ, പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, തെഹ്‌രിക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന പേരിൽ…

Read More

ആട്ടിൻ പറ്റം നൂറ് കിലോ കഞ്ചാവ് തിന്നു തീർത്തു.

ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടുന്നതിനായിയാണ് ആട്ടിന്‍പറ്റത്തെ ഗ്രീന്‍ ഹൗസില്‍ കയറ്റി നിര്‍ത്തിയത്.പിന്നലെ അപ്രതീക്ഷിത സ്വഭാവം കാണിച്ച്‌ ആട്ടിന്‍പറ്റം. ഈ സംഭവം അരങ്ങേറിയത് ഗ്രീസിലാണ്.സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. എന്നാല്‍ ഇടയന്‍കയറ്റി നിര്‍ത്തിയതാക്കട്ടെ മരുന്നിനായി കഞ്ചാവ് വളര്‍ത്തിയിരിക്കുന്ന ഗ്രീന്‍ ഹൗസിലും. വിശന്ന് വലഞ്ഞ ആട്ടിന്‍കുട്ടികളാവട്ടെ കഞ്ചാവ് ചെടികള്‍ കഴിക്കാന്‍ തുടങ്ങി. സാധാരണ നിലയിലായിരുന്ന ആടുകള്‍ ചാടി മറിയാനും പതിവ്…

Read More