ഉക്രൈൻ പവർ സ്റ്റേഷനിൽ റഷ്യയുടെ മിസൈൽ മഴ.

കീവ്: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 200 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതിയും വെള്ളവും പലയിടത്തും മുടങ്ങിയതായാണ് റിപ്പോർട്ടുകള്‍. ശൈത്യകാലത്തിനു തൊട്ടു മുൻപ് ഊർജ നിലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് തിരിച്ചടിയായി. റഷ്യൻ ഡ്രോണുകളില്‍ ഒന്ന് അയല്‍രാജ്യമായ പോളണ്ടിന്റെ അതിർത്തി കടന്നു. 127 ഇൻകമിംഗ് മിസൈലുകളിൽ 102 ഉം 109 ഡ്രോണുകളിൽ 99 ഉം വ്യോമസേന തകർത്തുവെന്ന് എയർഫോഴ്‌സ്…

Read More

ഹിസ്ബുല്ല ആക്രമണം; ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ .

കമാൻഡർ ഫഹദ്ഷുക്കർ കൊല്ലപ്പെട്ടതിന് മറുപടിയായി “വലിയ എണ്ണം മിസൈലുകൾ” ഉപയോഗിച്ച് ഇസ്രായേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഹിസ്ബുള്ള പറഞ്ഞു . മെറോൺ ബേസ്, അധിനിവേശ ഗോലാൻ കുന്നുകളിലെ നാല് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 11 ഇസ്രായേലി സൈനിക താവളങ്ങളിലും ബാരക്കുകളിലും 320 ലധികം കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടതായി ലെബനീസ് ഗ്രൂപ്പ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഡ്രോണുകളുടെ കടന്നുകയറ്റം സുഗമമാക്കുന്നതിനാണ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു. “ആസൂത്രണം ചെയ്തതുപോലെ ഡ്രോണുകൾ കടന്നുപോയി.” “ലെബനനിലെ മിക്ക ഇസ്രായേലി ആക്രമണങ്ങളും…

Read More

മോദി യുക്രെയിനിൽ ;കെട്ടിപ്പിടിച്ച് സെലൻസ്കി.

കീവ്’:യുക്രെയ്ൻ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയിൽ 4 കരാറുകള്‍ ഒപ്പിട്ടു.ചർച്ചയ്ക്കിടെ ഇന്ത്യ – യുക്രെയ്ൻ സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. വിവിധ മേഖലകളില്‍ സഹകരിച്ച്‌ പ്രവർത്തിക്കാൻ ഇന്ത്യയും യുക്രെയ്നും തീരുമാനിച്ചു. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ട്രെയിൻ മാർഗം യുക്രെയ്നിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്.റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ…

Read More

മോഡിക്ക് വാഴ്സോയിൽ ഉജ്ജ്വല വരവേൽപ്പ്.

വാഴ്സോ :പോളണ്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വാഴ്സോയിലെ സൈനിക വിമാനത്താവളത്തിലെത്തിയ മോദിയെ ഗാർഡ് ഓഫ് ഓണർ നല്‍കി പോളിഷ് സേന സ്വീകരിച്ചു.45 വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാർജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദർശിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. ഇരു…

Read More

ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ളാദേശ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്‌ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമല്‍, മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറല്‍ ചൗധരി അബ്‌ദുല്ല അല്‍ മാമൂൻ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍….

Read More

പ്രതിഷേധക്കാരുടെ ഭീഷണി; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു.

ബംഗ്ലാദേശില്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ രാജി വച്ചു. അതിക്രമിച്ചെത്തിയ കലാപകാരികള്‍ കോടതി വളഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.ഒരു മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നല്‍കിയത്. രാജി വച്ചില്ലെങ്കില്‍ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികള്‍ ആക്രമിക്കുമെന്നും ആക്രമികള്‍ ഭീഷണി മുഴക്കി. രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷയെ കണക്കാക്കിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത്പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഫുള്‍ കോർട്ട് മീറ്റിംഗ്…

Read More

ബംഗ്ലാദേശിൽ എടക്കാല സർക്കാർ ചുമതലയേറ്റു.

ബംഗ്ലാദേശില്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഹസീനയുടെ 15 വർഷത്തെ  ഭരണത്തിനെതിരെ വിദ്യാർത്ഥി പ്രവർത്തകർ പ്രക്ഷോഭം നയിച്ച ആഴ്ചകളോളം നടന്ന അക്രമത്തെത്തുടർന്ന് ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കുകയും പുതിയ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയുമാണ് യൂനുസിൻ്റെ പ്രധാന ചുമതല. “ ഞാൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കുകയും ചെയ്യും, ”  യൂനുസ് തൻ്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പറഞ്ഞു. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വിദേശ നയതന്ത്രജ്ഞർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, പ്രമുഖ…

Read More

ഇസ്മാഈല്‍ ഹനിയ്യയുടെ പിൻഗാമി യഹ്‍യ സിൻവാര്‍ .

ടെൽ അവീവ്: ഹമാസ് തങ്ങളുടെ സൈനിക, രാഷ്ട്രീയ മേധാവിയായി യഹ്യ സിൻവാറിനെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം തീവ്രവാദ സംഘടനയുടെ ശക്തികേന്ദ്രം ഫലസ്തീനിലെ ഗാസയിലേക്ക് മാറും.ജൂലൈ 31 ന് ടെഹ്‌റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയുടെ സ്ഥാനത്താണ് യഹ്‌യ സിൻവാർ. ഹനിയേയും അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഖാലിദ് മഷാലും ഖത്തറിലെ ദോഹയിൽ നിന്നാണ് ഹമാസിനെ നയിച്ചിരുന്നത്. എന്നിരുന്നാലും, 2023 ഒക്ടോബർ 7 ലെ കൊലപാതകത്തിൻ്റെ സൂത്രധാരനെന്ന് ഇസ്രായേൽ വിശ്വസിക്കുന്ന സിൻവാർ, തെക്കൻ ഗാസയിലെ റഫ അല്ലെങ്കിൽ…

Read More

ബംഗ്ലാദേശിൽ സര്‍ക്കാരിനെ പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.

ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് ആകുമെന്ന് വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കോ-ഓർഡിനേറ്റർമാർ ചൊവ്വാഴ്ച പറഞ്ഞു. . ഹസീന രാജ്യം വിട്ടതിനാൽ പാർലമെൻ്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞതിന് പിന്നാലെയാണിത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ, രാജ്യത്തെ…

Read More

സൈന്യത്തിന്റെ ഉഗ്രശാസനം;ഷെയ്ഖ് ഹസീന രാജിവച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നു. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.’45 മിനിറ്റ് സമയം’; ഷെയ്ഖ് ഹസീനയുടെ രാജി സൈന്യത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെയെന്ന് സൂചനസഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അവർ ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. അതിനിടെ, ബംഗ്ലാദേശ്…

Read More