ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്ക് .

ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും തിരിച്ചടി.കേസില്‍ ഇരുവര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ പ്രത്യേക കോടതി വിധിച്ചു. 71 കാരനായ ഇമ്രാന്‍ ഖാനും 67 കാരനായ ഖുറേഷിയും നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേസില്‍ വിധി വരുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു….

Read More

റഷ്യയില്‍ സൈനിക വിമാനം തകർന്നു;നിരവധി ഉക്രൈനികൾ കൊല്ലപ്പെട്ടു.

മോസ്ക്കൊ : സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ മരിച്ചു. യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ ഒരു റഷ്യന്‍ ഇല്യുഷിന്‍ Il-76 സൈനിക ഗതാഗത വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഉക്രൈൻ അതിർത്തിക്ക് സമീപത്ത് വച്ചാണ്  വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടസമയത്ത് ആറ് ജീവനക്കാരും മൂന്ന് ഗാര്‍ഡുകളും ഉള്‍പ്പെടെ 74 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യാത്രക്കിടെയാണ് സംഭവം. അപകട കാരണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ മൂന്ന് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് റഷ്യന്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാതാവും റിട്ടയേര്‍ഡ്…

Read More

പാക്കിസ്ഥാന്റെ തിരിച്ചടി;ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ബോംബാക്രമണം.

ടെഹ്റാൻ :പാകിസ്ഥാൻ അതിർത്തി കടന്ന് തീവ്രവാദ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഇറാനെ ആക്രമിച്ചു.ഇറാനിലെ വിവിധ തലങ്ങളിലുള്ള ബലൂച്ച് കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്.  ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ പാകിസ്ഥാൻ ഇറാനിൽ ചെന്ന് തിരിച്ചടിച്ചതായാണ് പാക് മാധ്യമങ്ങൾ വ്യക്തമാക്കിയത്. അതേസമയം ഈ ആക്രമണങ്ങൾ എപ്പോൾ നടന്നുവെന്നോ എവിടെ നടന്നുവെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുമില്ല. ഇപ്പോഴിതാ പാകിസ്ഥാൻ ആക്രമണം നടത്തിയ കാര്യം സമ്മതിച്ച് ഇറാൻ…

Read More

ഹൂതികൾക്കെതിരെ കനത്ത ആക്രമണമായി യുഎസ് ;പിന്തുണയുമായി ബഹറിൻ അടക്കമുള്ള ലോക രാജ്യങ്ങളും .

യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ യുഎസും ബ്രിട്ടനും ബോംബിംഗ്  നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.   ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പിനെതിരെയുള്ള ആദ്യത്തെ അന്താരാഷ്ട്ര ആക്രമണമാണിത്. ഒരു ഹൂതി വിമതർ രാജ്യത്തുടനീളമുള്ള ”ബോംബ് ആക്രമണം” സ്ഥിരീകരിച്ചു, തലസ്ഥാനമായ സനയിലും സാദ, ധമർ നഗരങ്ങളിലും ഹൊദൈദ ഗവർണേറ്റിലും ”അമേരിക്കൻ-സയണിസ്റ്റ്-ബ്രിട്ടീഷ് ആക്രമണം” നടന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ, നെതർലൻഡ്‌സ് എന്നീ…

Read More

ബംഗ്ലാദേശിൽ  വീണ്ടും   ഹസീന.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന  ഞായറാഴ്ച തുടർച്ചയായി നാലാം തവണയും റെക്കോർഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി  പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകളും നേടിയിരിക്കുകയാണ്. 300 സീറ്റുകളുള്ള പാർലമെൻ്റിൽ  ഹസീനയുടെ പാർട്ടി 200 സീറ്റുകാളാണ് സ്വന്തമാക്കിയത്.  “പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ  അവാമി ലീഗ് വിജയിച്ചിരിക്കുകയാണ്. ബാക്കിയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും”- തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.  1986-ന് ശേഷം എട്ടാം തവണയാണ് ഹസീന ഗോപാൽഗഞ്ച്-3 സീറ്റിൽ വിജയിച്ചത്….

Read More

ഇറാനില്‍ ഇരട്ട സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു.

ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. ഇറാൻറെ മുൻസൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ ഐആര്‍എൻഎ റിപ്പോര്‍ട്ട് ചെയ്തു.170 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെര്‍മാനിലാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍…

Read More

ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വിദേശത്തുള്ള ഹമാസ് ഡെപ്യൂട്ടി നേതാവ് സാലിഹ് അൽ-അറൂരിയെ വധിച്ചു.

ഹമാസ് കമാൻഡർ സാലിഹ് അൽ അറൂരി.  ബെയ്റൂത്ത് :ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശമായ ദഹിയേയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വിദേശത്തുള്ള ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ-അറൂരി കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി ബന്ധമുള്ള അൽ-മയദീൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിന്റെ തലവന്മാർ എവിടെയായാലും അവർക്കെതിരെ നടപടിയെടുക്കാൻ താൻ മൊസാദിനോട് നിർദ്ദേശിച്ചതായി നവംബറിലെ ഒരു പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.   അതേ പത്രസമ്മേളനത്തിൽ,…

Read More

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി.മൂന്ന് ബോട്ടുകൾ മുക്കി .

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി. ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കൻ സൈനിക ഹെലികോപ്റ്ററുകൾ മൂന്നു ബോട്ടുകൾ മുക്കി. ബോട്ടിൽ ഉണ്ടായിരുന്ന 10 ഹൂതിസായുധരെ വധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് അതിശക്തമായ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സിംഗപ്പൂർ പതാകവഹിച്ച കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളിൽനിന്ന് ഹെലികോപ്റ്റുകൾ മേഖലയിൽ എത്തി ഹൂതികൾക്കു നേരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു.  ഡെൻമാർക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെ ശനിയാഴ്ചയാണ്…

Read More

കനക പ്രഭയിലേക്ക് മക്ക.

മക്കയില്‍ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റര്‍ പ്രദേശത്ത് പുതിയ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്.ഖനന കമ്ബനിയായ മഅദീന്റെ  നേതൃത്വത്തില്‍ 2022ല്‍ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതല്‍ സ്വര്‍ണ ഖനനം സാധ്യമാകുമെന്ന് കമ്ബനി വ്യക്തമാക്കി. തെക്കൻ ഉറൂഖ്  പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റര്‍ പ്രദേശത്ത് മൻസുറ…

Read More

നൈജീരിയയിൽ വീണ്ടും വംശീയ അക്രമണം.

നൈജീരിയയിൽ വീണ്ടു കൂട്ടക്കൊല . ക്രിസ്മസ് രാവിൽ ഒന്നിലധികം സ്ഥലങ്ങളിൽ വ്യാപകമായ അക്രമണങ്ങളാണ് നടത്തിയത്.നോർത്ത് സെൻട്രൽ നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ അക്രമത്തിൽ തോക്കുധാരികൾ കുറഞ്ഞത് 140 പേരെ കൊലപ്പെടുത്തി. കൂടാതെ, കുറഞ്ഞത് 221 വീടുകളെങ്കിലും കത്തിനശിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.പശ്ചിമാഫ്രിക്കൻ രാഷ്ട്രത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന യുദ്ധത്തിലെ കൂട്ടക്കൊലകളുടെ ഏറ്റവും പുതിയ റൗണ്ടാണിത്. മതേതര വാർത്താ മാധ്യമങ്ങൾ അതിനെ “കർഷക-ആട്ടിടയ പ്രതിസന്ധി”യിൽ കുറ്റപ്പെടുത്തുന്നു, എന്നാൽ ആക്രമണങ്ങൾ സാധാരണയായി മുസ്ലീം…

Read More