മോഡിക്ക് വാഴ്സോയിൽ ഉജ്ജ്വല വരവേൽപ്പ്.

വാഴ്സോ :പോളണ്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വാഴ്സോയിലെ സൈനിക വിമാനത്താവളത്തിലെത്തിയ മോദിയെ ഗാർഡ് ഓഫ് ഓണർ നല്‍കി പോളിഷ് സേന സ്വീകരിച്ചു.45 വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാർജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദർശിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. ഇരു…

Read More

ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ളാദേശ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്‌ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമല്‍, മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറല്‍ ചൗധരി അബ്‌ദുല്ല അല്‍ മാമൂൻ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍….

Read More

പ്രതിഷേധക്കാരുടെ ഭീഷണി; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു.

ബംഗ്ലാദേശില്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ രാജി വച്ചു. അതിക്രമിച്ചെത്തിയ കലാപകാരികള്‍ കോടതി വളഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.ഒരു മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നല്‍കിയത്. രാജി വച്ചില്ലെങ്കില്‍ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികള്‍ ആക്രമിക്കുമെന്നും ആക്രമികള്‍ ഭീഷണി മുഴക്കി. രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷയെ കണക്കാക്കിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത്പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഫുള്‍ കോർട്ട് മീറ്റിംഗ്…

Read More

ബംഗ്ലാദേശിൽ എടക്കാല സർക്കാർ ചുമതലയേറ്റു.

ബംഗ്ലാദേശില്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഹസീനയുടെ 15 വർഷത്തെ  ഭരണത്തിനെതിരെ വിദ്യാർത്ഥി പ്രവർത്തകർ പ്രക്ഷോഭം നയിച്ച ആഴ്ചകളോളം നടന്ന അക്രമത്തെത്തുടർന്ന് ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കുകയും പുതിയ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയുമാണ് യൂനുസിൻ്റെ പ്രധാന ചുമതല. “ ഞാൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കുകയും ചെയ്യും, ”  യൂനുസ് തൻ്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പറഞ്ഞു. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വിദേശ നയതന്ത്രജ്ഞർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, പ്രമുഖ…

Read More

ഇസ്മാഈല്‍ ഹനിയ്യയുടെ പിൻഗാമി യഹ്‍യ സിൻവാര്‍ .

ടെൽ അവീവ്: ഹമാസ് തങ്ങളുടെ സൈനിക, രാഷ്ട്രീയ മേധാവിയായി യഹ്യ സിൻവാറിനെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം തീവ്രവാദ സംഘടനയുടെ ശക്തികേന്ദ്രം ഫലസ്തീനിലെ ഗാസയിലേക്ക് മാറും.ജൂലൈ 31 ന് ടെഹ്‌റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയുടെ സ്ഥാനത്താണ് യഹ്‌യ സിൻവാർ. ഹനിയേയും അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഖാലിദ് മഷാലും ഖത്തറിലെ ദോഹയിൽ നിന്നാണ് ഹമാസിനെ നയിച്ചിരുന്നത്. എന്നിരുന്നാലും, 2023 ഒക്ടോബർ 7 ലെ കൊലപാതകത്തിൻ്റെ സൂത്രധാരനെന്ന് ഇസ്രായേൽ വിശ്വസിക്കുന്ന സിൻവാർ, തെക്കൻ ഗാസയിലെ റഫ അല്ലെങ്കിൽ…

Read More

ബംഗ്ലാദേശിൽ സര്‍ക്കാരിനെ പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.

ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് ആകുമെന്ന് വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കോ-ഓർഡിനേറ്റർമാർ ചൊവ്വാഴ്ച പറഞ്ഞു. . ഹസീന രാജ്യം വിട്ടതിനാൽ പാർലമെൻ്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞതിന് പിന്നാലെയാണിത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ, രാജ്യത്തെ…

Read More

സൈന്യത്തിന്റെ ഉഗ്രശാസനം;ഷെയ്ഖ് ഹസീന രാജിവച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നു. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.’45 മിനിറ്റ് സമയം’; ഷെയ്ഖ് ഹസീനയുടെ രാജി സൈന്യത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെയെന്ന് സൂചനസഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അവർ ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. അതിനിടെ, ബംഗ്ലാദേശ്…

Read More

പെൺകുട്ടികളുടെ മരണം; ലണ്ടൻ തെരുവുകളിൽ തീവ്ര വലതുപക്ഷത്തിന്റെ അഴിഞ്ഞാട്ടം.

ലണ്ടൻ:തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചു. ബ്രിട്ടനില്‍ അറസ്റ്റിലായത് 90ലധികം പേർ.ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് വലിയ രീതിയിലുള്ള അക്രമങ്ങളില്‍ കലാശിച്ചത്. ഹള്‍, ലിവർപൂള്‍, ബ്രിസ്റ്റോള്‍, മാഞ്ചെസ്റ്റർ, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, ബ്ലാക്ക് പൂള്‍, ബെല്‍ഫാസ്റ്റ് അടക്കമുള്ള മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രവർത്തകരുടെ പ്രതിഷേധം വലിയ രീതിയിലെ അക്രമത്തില്‍ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച പ്രതിഷേധക്കാർ മേഖലയിലെ കടകളും കൊള്ളയടിച്ചു. നഗരത്തിലെ വാൾട്ടൺ ഏരിയയിൽ ഒരു ലൈബ്രറിക്ക് കലാപകാരികൾ തീയിട്ടു,  അഗ്നിശമന…

Read More

പി ടി ഐ യുടെ സ്ഥാപക അംഗത്തെ വെടിവച്ച് കൊന്നു.

ലാഹോർ:പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻൻ്റെ നേതൃത്വത്തിലെ പാർട്ടി പി ടി ഐയിലെ മുതിർന്ന നേതാവിനെ വെടിവെച്ച്‌ കൊലപെടുത്തി.പാർട്ടിയുടെ മുതിർന്ന നേതാവ് ഡോ ഷാഹിദ് സിദ്ദീഖ് ഖാനെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ലാഹോറിലെ പള്ളിയില്‍ നടന്ന പ്രാർത്ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്ബോഴായിരുന്നു ഷാഹിദ് സിദ്ദീഖിന് നേരെ അജ്ഞാതർ വെടിയുതിർത്തത്. രണ്ട് ബൈക്കുകളിലായി വന്ന നാല് അംഗ സംഘമാണ് ഷാഹിദ് സിദ്ദീഖിന് നേരെ വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തെ വെടിയേറ്റ മുറിവുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചു.

ടെല്‍ അവീവ്: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോർട്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്.ജൂലായ് 13-നാണ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ ഇസ്രയേല്‍ ഖാൻ യൂനിസ് മേഖലയില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജൻസ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 ബന്ദികളെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7…

Read More