ഹാഫിദ് സൈദിന് തിരിച്ചടി; മകനുശേഷം വലം കയ്യായ അനുചരനെയും കൊന്നുതള്ളി അജ്ഞാതൻ.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) നേതാവും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ശനിയാഴ്ച സമനാബാദ് പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഖൈസര്‍ ഫാറൂഖ് നടന്നു പോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈദി…

Read More

പാക്കിസ്ഥാനിൽ നിന്നും ചൈനയും പിൻമാറുന്നു.

ചൈന പാകിസ്താന്‍ സാമ്ബത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) പുതിയ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ച്‌ ചൈന. പദ്ധതിയില്‍ പുരോഗതിയില്ലാത്തതും ഇതുമായി ബന്ധപ്പെട്ട സാമ്ബത്തിക കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പരാജയവുമാണ് പണം നല്‍കാന്‍ ചൈന വിസമ്മതിച്ചതിനുള്ള കാരണം.തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഈ പദ്ധതിയില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും നിലവില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. അതേസമയം പദ്ധതിക്കായി ചൈന 2,500 കോടി ഡോളറിലധികം ഇതിനോടകം പാക്കിസ്ഥാനില്‍ നിക്ഷേപിച്ചിട്ടുണ്ട്. താല്‍പര്യക്കുറവില്‍ ചൈന സി.പി.ഇ.സിക്ക് കീഴിലുള്ള ഊര്‍ജം, ജലം,…

Read More

നൈജറിൽ തീവ്രവാദി ആക്രമണത്തിൽ 12 ഓളം പട്ടാളക്കാർ മരിച്ചു ;തിരിച്ചടിയിൽ 100  തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് .

നിയാമി: നൈജറില്‍ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പട്ടാളക്കാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടപ്പോൾ മറ്റ് അഞ്ച് സൈനികർ തിരിച്ചടി നൽകുന്നതിനിടെ റോഡപകടത്തിൽ മരിച്ചു. പ്രത്യാക്രമണത്തിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി പറഞ്ഞു. ജൂലൈയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സൈന്യത്തിന് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള തീവ്രവാദികളാണ്…

Read More

പാക്കിസ്ഥാനിൽ ഇരട്ട സ്ഫോടനം;നിരവധി മരണം

ബലൂച്:പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഘോഷയാത്രയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നതായി ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നടന്നത് ചാവേർ സ്‌ഫോടനമാണെന്ന് ബലൂചിസ്ഥാൻ പോലീസ് മേധാവി അബ്ദുൾ ഖാലിഖ് ഷെയ്ഖ് സ്ഥിരീകരിച്ചു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിൽ, പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, തെഹ്‌രിക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന പേരിൽ…

Read More

ആട്ടിൻ പറ്റം നൂറ് കിലോ കഞ്ചാവ് തിന്നു തീർത്തു.

ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടുന്നതിനായിയാണ് ആട്ടിന്‍പറ്റത്തെ ഗ്രീന്‍ ഹൗസില്‍ കയറ്റി നിര്‍ത്തിയത്.പിന്നലെ അപ്രതീക്ഷിത സ്വഭാവം കാണിച്ച്‌ ആട്ടിന്‍പറ്റം. ഈ സംഭവം അരങ്ങേറിയത് ഗ്രീസിലാണ്.സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. എന്നാല്‍ ഇടയന്‍കയറ്റി നിര്‍ത്തിയതാക്കട്ടെ മരുന്നിനായി കഞ്ചാവ് വളര്‍ത്തിയിരിക്കുന്ന ഗ്രീന്‍ ഹൗസിലും. വിശന്ന് വലഞ്ഞ ആട്ടിന്‍കുട്ടികളാവട്ടെ കഞ്ചാവ് ചെടികള്‍ കഴിക്കാന്‍ തുടങ്ങി. സാധാരണ നിലയിലായിരുന്ന ആടുകള്‍ ചാടി മറിയാനും പതിവ്…

Read More

ട്രംപിന്റെ വഴിയെ വിവേക് രാമസ്വാമി ; കുടിയേറ്റ നിയമത്തിൽ കടുപ്പിച്ചു വിവേക്.

ന്യൂയോർക്ക്:അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ജന്മാവകാശ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയാകാൻ രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. ‘ഇപ്പോൾ, ഭരണഘടനയെയും 14-ാം ഭേദഗതിയെയും കുറിച്ച്  ചിലർ മുറവിളി കൂട്ടും. ഞാനും അവരും തമ്മിലുള്ള വ്യത്യാസം ഞാൻ യഥാർത്ഥത്തിൽ 14-ാം ഭേദഗതി വായിച്ചു എന്നതാണ്,” അദ്ദേഹം പറഞ്ഞു.”അത് പറയുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ പ്രകൃതിവൽക്കരിക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും അതിന്റെ നിയമങ്ങൾക്കും അധികാരപരിധിക്കും വിധേയരായി പൗരന്മാരാണ്. അതിനാൽ ഈ രാജ്യത്തെ ഒരു…

Read More

ജൂത പ്രതിഷേധം ;ആന്തൊണി റോട്ട രാജിവെച്ചു

ഒട്ടാവ: കനേഡിയൻ പൊതുസഭ സ്പീക്കര്‍ ആന്തൊണി റോട്ട രാജിവെച്ചു. നാസി മുൻ സൈനികനെ ആന്തൊണി ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനാണ് ആന്തൊണി റോട്ട. അതിനാല്‍ തന്നെ റോട്ടയുടെ രാജി ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്ക് വൻ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.“ഞാൻ നിങ്ങളുടെ സ്പീക്കർ സ്ഥാനം ഒഴിയുന്നു,” അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. “എന്റെ അഗാധമായ ഖേദം ഞാൻ ആവർത്തിക്കുന്നു.” യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ സഭയില്‍ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്പീക്കര്‍…

Read More

മൂല്യം കുതിച്ചു കയറി അഫ്ഗാൻ കറൻസി ;ബ്ലൂബെര്‍ഗ് റാങ്കിംഗില്‍ മുന്നിൽ.

കാബൂൾ :അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനിയാണ് കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട്.ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്ബത്തിക സഹായവും അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിച്ചതുമാണ്‌ അഫ്ഗാനിസ്ഥാന് തുണയായത്. ദാരിദ്ര്യത്താല്‍ വലയുന്ന, ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. മുന്നേറ്റത്തിന് കാരണം രണ്ട് വര്‍ഷം മുമ്ബ് അധികാരം പിടിച്ചെടുത്ത ഭരണകക്ഷിയായ താലിബാന്‍ അഫ്ഗാനിസ്ഥാനെ ശക്തികേന്ദ്രമാക്കാന്‍ നിരവധിനടപടികളാണ് സ്വീകരിച്ചത്….

Read More

കാനഡക്കെതിരെക്കെതിരെ വിമർശനമായി ശ്രീലങ്ക .

കൊളംബോ: കാനഡക്കെതിരെ രൂക്ഷ വിമര്‍ശനവമായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഒരു പരമാധികാര രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അദ്ദേഹം കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി.ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് അലി സാബ്രി ആരോപിച്ചു. വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരര്‍ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള  ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം തുടങ്ങി.

യെരവാൻ: അസര്‍ബൈജാന്‍റെ നിയന്ത്രണത്തിലായ നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള അര്‍മേനിയൻ ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി.മൂവായിരത്തോളം പേര്‍ അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1,20,000 അര്‍മേനിയൻ വംശജരാണ് നാഗോര്‍ണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്‌ലിം ഭൂരിപക്ഷ അസര്‍ബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അര്‍മേനിയൻ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയൻ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്കുന്ന പദ്ധതിപരിഗണനയിലുണ്ടെന്നാണ്…

Read More