Earthquake hits Delhi ;tremors Bihar.

New Delhi:On Monday morning an earthquake of magnitude 4.0 tremors delhi amd it’s surrounding areas. According to the National Center for Seismology, the earthquake’s depth was just 5 km with Delhi as its epicenter. Strong tremors were also felt in some parts of North India. Prime Minister Narendra Modi has urged the residents of Delhi and nearby areas to stay calm…

Read More

ഡൽഹിയിൽ വൻ അപകടം; തിക്കിലും തിരക്കിലും മരിച്ചത് 17 പേർ.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും താന്‍ എന്നും പറഞ്ഞു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെ 17 പേർ മരിച്ചതായി ആണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ആയിരക്കണക്കിന് പേര്‍ ട്രെയിനുകളില്‍ കയറാൻ ഒത്തുകൂടിയപ്പോള്‍ ആയിരുന്നു…

Read More

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 805 ആപ്പുകളും 3266 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്‌തു.

ന്യൂഡൽഹി:പാർലമെന്ററി കമ്മിറ്റി യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സൈബർ കുറ്റകൃത്യങ്ങള്‍ തടയാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ആപ്പുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്. ‘സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും’ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ, കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര…

Read More

ആപ്പിനെ തൂത്തുവാരി ബിജെപി; കെജ്രിവാളും തോറ്റു.

27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിൽ ബിജെപി.2015 മൂന്ന് സീറ്റും2020ൽ എട്ട് സീറ്റുമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി.8 സീറ്റിൽ നിന്നും 47 സീറ്റിലേക്കുള്ള കുതിപ്പാണ് ബിജെപി നടത്തിയത്.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ബിജെപി ജയിച്ചു കയറി.കർഷക സമരത്തിൻറെ മുഖ്യ കേന്ദ്രങ്ങളായ ജാട്ട് മേഖലകൾ പൂർണ്ണമായും ബിജെപിക്കൊപ്പം നിന്നു. ഒരുകാലത്ത് രാജ്യം അടക്കി ഭരിച്ചിരുന്ന കോൺഗ്രസ് സംപൂജ്യരായി എന്നതും തിരഞ്ഞെടുപ്പിലെ പ്രധാന സംഭവമാണ്.70  മണ്ഡലങ്ങളിൽഒരിടത്ത്…

Read More

എ എ പി ക്ക് കനത്ത തിരിച്ചടി.  എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു.

എ എ പി ക്ക് കനത്ത തിരിച്ചടി.  എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡൽഹി :വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി. മുമ്പ് ആം ആദ്മി പാർട്ടിയുടെ മെഹ്‌റൗളി സ്ഥാനാർത്ഥിയായിരുന്ന നരേഷ് യാദവിനെ, ഡിസംബറിൽ പഞ്ചാബ് കോടതി ഖുറാൻ അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി…

Read More

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നു.

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ച്‌ ഇന്ത്യയും ചൈനയും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് 2020 മുതല്‍ നിർത്തിവച്ച തീർത്ഥാടന യാത്ര പുനരാംരംഭിക്കാനുള്ള തീരുമാനമുണ്ടായത്. “നിലവിലുള്ള കരാറുകൾ പ്രകാരം അങ്ങനെ ചെയ്യുന്നതിനുള്ള രീതികൾ പ്രസക്തമായ സംവിധാനം ചർച്ച ചെയ്യും. അതിർത്തി കടന്നുള്ള നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ ഡാറ്റയും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല മെക്കാനിസത്തിൻ്റെ ഒരു നേരത്തെ യോഗം…

Read More

പിഎഫ്ഐ ചെയർമാൻ്റെ ജാമ്യാപേക്ഷ തള്ളി.

യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.70 വയസുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും കാന്‍സര്‍ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമാണ് അബൂബക്കര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തില്‍ ഇതു പരിഗണിക്കാനാവില്ലെന്ന്, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ജസ്റ്റിസുമാരായ എംഎം സുന്ദരേശും രാജേഷ് ബിന്‍ഡലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 2022ലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)…

Read More

ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് കരുത്ത് ചോരുന്നു; പ്രമുഖ നേതാക്കൾ കീഴടങ്ങി.

ബംഗളൂരു:കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ ആയുധംവച്ചു കീഴടങ്ങിയത്. എന്നാല്‍, കീഴടങ്ങിയ മാവോയിസ്റ്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. നവംബര്‍ 18നു മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചതിനുപിന്നാലെ നേതാക്കളോടു കീഴടങ്ങണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇവര്‍ക്കെതിരേ…

Read More

മൻമോഹൻ സിങ് അന്തരിച്ചു; 7 ദിവസത്തെ ദുഃഖാചരണം.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും.സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി…

Read More

ഷെയ്ഖ് ഹസീനയെ കൈമാറണം; ബംഗ്ലാദേശ്.

ധാക്ക :മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും നയതന്ത്ര സന്ദേശം അയച്ചതായും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ വ്യക്തമാക്കി. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലാണ് ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കള്‍ക്കും സൈനിക, സിവില്‍ ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട മുൻ…

Read More