ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്.നവംബര്‍ രണ്ടിന് ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അടുത്ത 6-8 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ പ്രതിജ്ഞാബദ്ധരാണെന്നും അടുത്ത മൂന്ന് മാസം നടപടികള്‍ മന്ദഗതിയില്‍ നീങ്ങുകയാണെങ്കില്‍ സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കെജ്‌രിവാളും ഉടൻ അറസ്റ്റിലാകുമെന്ന് ബിജെപി എംപി മനോജ് തിവാരി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) കെജ്രിവാളിനെ പ്രതി ചേർത്തിരുന്നില്ല.
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ സിബിഐ വിളിപ്പിക്കുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. കെജ്രിവാള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന മദ്യനയം,
സ്വകാര്യകമ്ബനികളെ സഹായിക്കുന്നതെന്നും നയത്തിന് പിന്നില്‍ അഴിമതിയെന്നുമാണ് ആരോപണം. ഈ കേസാണ് ഇഡി അന്വേഷിക്കുന്നത്.
ചില സ്വകാര്യ കമ്ബനികള്‍ക്ക് മദ്യവില്പനയുടെ മൊത്തവ്യാപാരം നല്‍കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് നയം നടപ്പാക്കിയതെന്നാണ് ഇ ഡിയുടെ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്ബനിയുടെ മുൻ സിഇഒ വിജയ് നായര്‍ ഉള്‍പ്പെടുന്ന സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്.
കൂടാതെ ലാഭവിഹിതം 12 ശതമാനമായി നിശ്ചയിച്ചത് മൊത്തക്കച്ചവടക്കാര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിനാണ്. ഇതില്‍ 292 കോടി രൂപയുടെ അഴിമതി നടന്നതായാണ് ഇ ഡിയുടെ ആരോപണം.

