അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചു, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല’: താലിബാൻ

കാബൂൾ : താലിബാന്‍ നേതാവ്തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ അഫ്നാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയവര്‍ കൊല്ലപ്പെട്ടാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഹൈബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാൻ പൗരന്മാരും ട്രാൻസിഷണല്‍ സര്‍ക്കാരിലെ അംഗങ്ങളും അഫ്ഗാനിസ്ഥാന് പുറത്ത് ജിഹാദില്‍ ഏര്‍പ്പെടരുതെന്നും അഖുന്ദ്സാദ പറഞ്ഞു.“ഞങ്ങള്‍ അംഗീകരിക്കാത്ത വ്യക്തികള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സ്വയം ഇറങ്ങിപ്പുറപ്പെടരുത്. അങ്ങനെ അവര്‍ മരിക്കുകയാണെങ്കില്‍, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല”, എന്നും അഖുന്ദ്സാദ പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചതായുംഅതിര്‍ത്തിക്ക് പുറത്തുള്ള പോരാട്ടം ഇസ്ലാമിനും ശരീഅത്തിനും എതിരാണെന്നും അഖുന്ദ്സാദ കൂട്ടിച്ചേര്‍ത്തു.ഈ…

Read Full News

രാജ്യം 77 സ്വാതന്ത്ര്യ ദിനത്തിൻറെ നിറവിൽ ;ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.

ഡൽഹി:77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു.1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ…

Read Full News

55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും.

55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും. ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേനയിലെ 55 ഉദ്യോഗസ്ഥര്‍ സര്‍വീസ് മെഡലുകള്‍. നാല് ധീരതയ്‌ക്കുള്ള മെഡല്‍, 5 സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡല്‍, വിശിഷ്ട സേവനത്തിനുള്ള 46 പോലീസ് മെഡല്‍ എന്നിവയാണ് ബിഎസ്‌എഫ് നേടിയിരിക്കുന്നത്.എസ് ഐ അനുരാഗ് രഞ്ജൻ, എച്ച്‌ എസ് ഐ അബ്ദുള്‍ ഹമീദ്, സി ടി അമര്‍ജീത് സിംഗ്, എസ് ഐ ടി നവ്‌ജോത് സിംഗ് എന്നിവര്‍ക്കാണ് ധീരതയ്‌ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചത്. ആയുഷ്…

Read Full News

ടി വി ചാനലുകൾക്ക് നിയന്ത്രണം ശക്തിപ്പെടുത്തണം;സുപ്രിം കോടതി.

ഡല്‍ഹി : ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ടി വി ചാനലുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി.ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസ്സോസിയേഷന്‍ ചാനലുകളെ നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.കുറ്റക്കാരായ ചാനലുകള്‍ക്ക് ചുമത്തുന്ന ഒരു ലക്ഷം രൂപ പിഴ ചെറിയതാണെന്നും ഇത് ചാനലിന്റെ വരുമാനത്തിന് അനുസൃതമാക്കണമെന്നും ബഞ്ച്…

Read Full News

കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ സഹോദരൻ ഇന്ത്യൻ പതാക ഉയർത്തി.

കശ്മീരിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഹിസ്ബുൾ ഭീകരന്റെ സഹോദരൻ തന്റെ വീടിന്റെ ജനാലയിൽ ത്രിവർണ പതാക ഉയർത്തുന്നത് കാണാം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവേദ് മാട്ടുവിന്റെ സഹോദരൻ റയീസ് മട്ടുവാണ് തന്റെ വീടിന്റെ ജനലിൽ ത്രിവർണ പതാക ഉയർത്തിയത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുമായി ബന്ധമുള്ള ജാവേദ് മാട്ടു താഴ്‌വരയിലെ പ്രധാന 10 ഭീകരരിൽ ഒരാളാണ്, ഇയാളെ വളരെക്കാലമായി സുരക്ഷാ ഏജൻസികൾ തിരഞ്ഞു കൊണ്ടിരിക്കുന്ന ആളുമാണ് .ഞായറാഴ്ച ശ്രീനഗറിൽ കൂറ്റൻ ത്രിവർണ…

Read Full News

ഇന്ത്യൻ വിരുദ്ധ ഭീകരവേട്ട തുടരുന്നു ; ഇത്തവണത്തെ ലക്ഷ്യം പാളി.

ഇസ്ലാല്മാബാദ് :പാക്കിസ്ഥാനിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ ഖാലിദ് സെയ്ഫുള്ളയെ അജ്ഞാതർ ആക്രമിച്ചു. ആക്രമണത്തിൽ സൈഫുള്ളയ്ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം. പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഖാലിദ് ഏറെ നാളായി പാക്കിസ്ഥാനിൽ ലഷ്‌കറെ ത്വയ്ബയ്‌ക്ക് പിന്തുണയും ധനസമാഹരണവും നടത്തിവരികയായിരുന്നു. ലഷ്‌കർനേതാവ് ഹാഫിസ് സയീദിന്റെ സ്‌പെഷ്യൽ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഖാലിസ് സൈഫുള്ളയെ ആരാണ് ആക്രമിച്ചതെന്നും എന്തിനാണ് ആക്രമിച്ചതെന്നും ഇതുവരെ അറിവായിട്ടില്ല.ഖാലിദ് സെയ്ഫുള്ള ലഷ്‌കറെ ത്വയ്ബ പാകിസ്ഥാൻറെ സജീവ പ്രവർത്തകനാണ്. ലഷ്‌കറെ ത്വയ്ബയുടെ കമാൻഡറായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ സ്ഥിതി ചെയ്യുന്ന അലഹബാദിലെ…

Read Full News

ശ്രീദേവിക്ക് ആദരവുമായി ഗൂഗിൾ.

അന്തരിച്ച നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം. ഇന്ത്യയുടെ പ്രിയനായികയ്ക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.അഞ്ചുവര്‍ഷം മുമ്ബായിരുന്നു ശ്രീദേവി മരണപ്പെട്ടത്.ബോളിവുഡില്‍ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. നാലാം വയസ്സില്‍ ‘തുണൈവൻ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങി. 1980 കളില്‍ നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26-ഓളം…

Read Full News

സെന്തിൽ ബാലാജിയുടെ സഹോദരനെ കൊച്ചിയിൽ അറസ്റ്റു ചെയ്തു.

കൊച്ചി:അഴിമതി കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ പിടിയില്‍.ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത്. സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ നാല് തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.വൈകിട്ടോടെ ചെന്നൈയില്‍ എത്തിക്കുന്ന അശോകനെ, നാളെ കോടതിയില്‍ ഹാജരാക്കും. രണ്ടു ദിവസങ്ങള്‍ക്കു മുമ്ബ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ…

Read Full News

രാഹുൽ ഗാന്ധി കേരളത്തിൽ എത്തി.പഴൂര് ആദ്യ സ്വീകരണം.

അയോഗികത നീങ്ങിയ ശേഷം രാഹുൽഗാന്ധി എംപി ആദ്യമായി കേരളത്തിൽ എത്തി. വയനാട് നീലഗിരി ജില്ലകളുടെ അതിർത്തിയായ ബത്തേരി അടുത്ത് പഴൂരിൽ രാഹുൽഗാന്ധിക്ക് പ്രവർത്തകർ സ്വീകരണം ഏർപ്പെടുത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു ഇവിടെ സ്വീകരണം. പതിവിൽ നിന്നും വ്യത്യസ്തമായി ഊട്ടിയിൽ നിന്നും റോഡ് മാർഗ്ഗമാണ് അദ്ദേഹം വയനാട്ടിലേക്ക് എത്തിയത്.കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,ഡിസിസി പ്രസിഡണ്ട് അപ്പച്ചൻ, ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.തുടർന്ന് ഇദ്ദേഹം കൽപ്പറ്റയിലേക്ക് പോയി.

Read Full News

നൈജറിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണം ; നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം .

പട്ടാള അട്ടിമറിയെ തുടർന്ന് കലാപം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ നിർദ്ദേശം നൽകി.ആവശ്യമുള്ളവർ മാത്രം തുടർന്നാൽ മതി. വിമാനത്താവളങ്ങൾ അടച്ചതിനാൽ റോഡ് മാർഗമേ പുറത്തു കടക്കാൻ കഴിയൂ എന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. നൈജറിലേക്ക് അടുത്ത ദിവസങ്ങളിൽ യാത്ര വേണ്ടെന്നും നിർദ്ദേശമുണ്ട്. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. എംബസി ഹെൽപ്‌ലൈൻ നമ്പർ: +227 9975 9975

Read Full News